India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

ഇന്ത്യയിലെ മോദി ഭരണത്തെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ജോര്‍ജ്ജ് സോറോസും മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നത് തൊഴിലാക്കിയ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളും തയ്യാറാക്കിയ ടൂള്‍കിറ്റുകളും വാങ്ങിയാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയിരിക്കുന്നതെന്ന ആരോപണം ശക്തം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: കഴിഞ്ഞ മൂന്നാഴ്ചയായി യൂറോപ്യന്‍ പര്യടനത്തിലായിരുന്ന രാഹുല്‍ ഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മോദി ഭരണത്തെ അട്ടിമറിക്കാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന ജോര്‍ജ്ജ് സോറോസും മറ്റ് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കുന്നത് തൊഴിലാക്കിയ അമേരിക്കയിലെ ഡീപ് സ്റ്റേറ്റ് ശക്തികളും തയ്യാറാക്കിയ ടൂള്‍കിറ്റുകളും വാങ്ങിയാണ് രാഹുല്‍ ഗാന്ധി തിരിച്ചെത്തിയിരിക്കുന്നതെന്ന ആരോപണം ശക്തം.

ഇന്ത്യക്കാര്‍ക്കിടയില്‍ അനാവശ്യഭീതിയും അരക്ഷിതാവസ്ഥയും നിറയ്‌ക്കാന്‍ എന്തൊക്കെ ടൂള്‍കിറ്റുകളാണ് നല്‍കിയിരിക്കുന്നതെന്ന് വരും ദിവസങ്ങളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനകളില്‍ നിന്നും മനസ്സിലാക്കാനാവും. തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന പാര്‍ലമെന്‍റ് സമ്മേളനത്തിലും ഈ ടുള്‍കിറ്റുകളുടെ ചില സൂചകള്‍ ലഭിക്കാതിരിക്കില്ല.

വിദേശത്ത് പോകുമ്പോള്‍ സുരക്ഷ നല്‍കേണ്ടത് സിആര്‍പിഎഫിന്റെ ചുമതലയാണെങ്കിലും കൃത്യമായി പോകുന്ന സ്ഥലങ്ങള്‍ മുന്‍കൂട്ടി അറിയിക്കാത്തതിനാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് ആശങ്കയുണ്ടെന്നാണ് അമിത് ഷാ പറയുന്നത്. വിദേശത്ത് പോയി ജീവഹാനി സംഭവിച്ചാല്‍ ഇതേ കോണ്‍ഗ്രസ് വിരല്‍ ചൂണ്ടുക മോദി സര്‍ക്കാരിനെതിരെ ആയിരിക്കും എന്നതാണ് അമിത് ഷായെപ്പോലുള്ളവരെ ആശങ്കപ്പെടുത്തുന്നത്.

ഇക്കുറി രാഹുല്‍ ഗാന്ധിയുടെ വിദേശയാത്രയില്‍ അതീവരഹസ്യമായ ചില കാര്യങ്ങള്‍ ഉള്‍പ്പെട്ടിരുന്നു എന്നാണ് ദല്‍ഹിയില്‍ നിന്നും വരുന്ന ചില റിപ്പോര്‍ട്ടുകള്‍. സ്വന്തം കുടുംബവുമായി ബന്ധപ്പെട്ട ചില വൈകാരികപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനുള്ളതുകൊണ്ടാണ് യാത്ര അതീവരഹസ്യമാക്കിവെച്ചതെന്നും പറയുന്നു. പ്രിയങ്കയുമായുള്ള ചില ഭിന്നതകള്‍ ഒരു വശത്തും തന്റെ സ്വന്തം കുഞ്ഞുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറുവശത്തും ഉണ്ടായിരുന്നുവെന്നാണ് ദല്‍ഹിയിലെ ചില ജേണലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്. അത്രയും ഗൗരവമുള്ള കുടുംബകാര്യമായതിനാലാണ് മൂന്നാഴ്ച തങ്ങേണ്ടിവന്നതെന്ന് പറയുന്നു. പങ്കെടുക്കാമെന്ന് ഉറപ്പുനല്‍കിയതനുസരിച്ച് വിദ്യാര‍്ത്ഥികള്‍ പ്രഖ്യാപിച്ച രാജസ്ഥാനിലെ മാര്‍ച്ചുകള്‍ക്ക് പോലും രാഹുല്‍ ഗാന്ധി എത്തിയില്ല. ഇതിനര്‍ത്ഥം സ്വതന്ത്രമാകാന്‍ കഴിയാത്ത വിധം രാഹുല്‍ഗാന്ധിക്ക് വിദേശത്ത് കുടുങ്ങേണ്ടി വന്നു എന്ന് തന്നെയാണ്. മാത്രമല്ല, പഞ്ചാബില്‍ കോണ്‍ഗ്രസിനുള്ളില്‍ ഉള്‍പ്പോര് രൂക്ഷമായിട്ടും ഈ പ്രശ്നം പരിഹരിക്കാന്‍ രാഹു‍ല്‍ എത്തിയിരുന്നില്ല.

എന്തായാലും ടൂറിസ്റ്റ് രാഷ്‌ട്രീയക്കാരന്‍ എന്ന ബിജെപിയുടെ വിശേഷണം രാഹുല്‍ ഗാന്ധിയുടെ കാര്യത്തില്‍ ശരിയാണ്. ഇടയ്‌ക്കിടക്ക് വിദേശത്തേക്ക് ടൂര്‍ പോകുന്ന രീതി ഗൗരവമുള്ള രാഷ്‌ട്രീയനേതാവിന് ചേര്‍ന്നതല്ല. അതുപോലെ പരസ്യമായി പ്രഖ്യാപിക്കാതെ തന്റെ യാത്രകള്‍ അതീവരഹസ്യമാക്കി വെയ്‌ക്കുന്നതും ദുരൂഹത ഉണര്‍ത്തുന്നു. ഒരു ജനകീയ നേതാവിന് ചേരുന്ന രീതികളല്ല രാഹുല്‍ ഗാന്ധിയുടേത് എന്ന് ഇപ്പോള്‍ കോണ്‍ഗ്രസുകാരും സമ്മതിച്ച് തുടങ്ങിയിരിക്കുന്നു.

Recent Posts