Kerala

ഡ്രൈവറുടേത് കോണ്‍ഗ്രസ് കുടുംബം, യൂത്ത് കോണ്‍ഗ്രസിനെ തളളി മന്ത്രി കെ എ തുളസി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: ഡ്രൈവറായി ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ നിയമിച്ചെന്ന ആരോപണം ശരിയല്ലെന്ന് മന്ത്രി കെ എ തുളസി.നേരത്തെ എംപിയുടെ ഡ്രൈവറായി ജോലി ചെയ്ത ആളെയാണ് തന്റെ ഡ്രൈവറായി നിയമിച്ചത്. കോണ്‍ഗ്രസ് കുടുംബം ആണ് ഡ്രൈവറുടേതെന്നും കെ എ തുളസി പറഞ്ഞു. മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഡ്രൈവര്‍ ആയും ജോലി ചെയ്തിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ആണെന്ന് തെളിയിച്ചാല്‍ സ്റ്റാഫില്‍ നിന്നും പിരിച്ചുവിടാം.

യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്റെ ഡ്രൈവറായി പ്രവര്‍ത്തിച്ചപ്പോഴും നേരത്തെ എംപിയുടെ ഡ്രൈവറായി പ്രവര്‍ത്തിച്ചപ്പോഴും അദ്ദേഹം നല്ലവനായിരുന്നു. മന്ത്രിയുടെ ഡ്രൈവറായി വന്നപ്പോള്‍ മാത്രം എങ്ങനെ പാര്‍ട്ടി മാറിപ്പോയി എന്ന അതിശയകരമായ മാറ്റം മനസിലാകുന്നില്ല. തന്റെ പേഴ്സണല്‍ സ്റ്റാഫില്‍ ഇരിക്കുന്ന ഈ ചെറുപ്പക്കാരന്‍ ഡ്രൈവര്‍ ഏതെങ്കിലും കോണ്‍ഗ്രസുകാരനെയോ യൂത്ത് കോണ്‍ഗ്രസുകാരനെയോ ആക്രമിച്ച വ്യക്തിയാണെങ്കില്‍, ഡിവൈഎഫ്ഐ അംഗത്വമുള്ളയാളാണെങ്കില്‍ അതിന്റെ തെളിവ് കൊണ്ടുവന്നാല്‍ അടുത്ത നിമിഷം പിരിച്ചുവിടാം- മന്ത്രി പറഞ്ഞു. കോങ്ങാട് നിയോജക മണ്ഡലത്തിലെ എംഎല്‍എ ഓഫീസിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കെഎ തുളസി.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതകഭീഷണി മുഴക്കിയും നടന്ന സഖാവിനെയാണ് മന്ത്രിയുടെ ഡ്രൈവറായി നിയമിച്ചതെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് ആരോപണം.

Recent Posts