ടെഹ്റാൻ : അമേരിക്കയും ഇസ്രായേലും ഇറാനെ ആക്രമിച്ചതിനെത്തുടർന്ന്, ഇന്ത്യയിലെ നിരവധി തീവ്ര ഇസ്ലാമിസ്റ്റുകൾ ഇറാനെ പിന്തുണച്ച് ശബ്ദമുയർത്തിയിരുന്നു. ഇസ്രായേലിനൊപ്പം നിൽക്കുന്നതിന്റെ പേരിൽ ഇന്ത്യയെ ആക്രമിക്കാൻ ഇറാനോട് ആവശ്യപ്പെട്ടവരുമുണ്ടായിരുന്നു.
ഇറാനെ അനുകൂലിക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു. പലരും ഇറാന് വേണ്ടി സഹായത്തിനായി അഭ്യർത്ഥിച്ചു. ചിലർ സാമ്പത്തിക സഹായം അയയ്‌ക്കുന്നതിനെക്കുറിച്ച് പോലും സംസാരിച്ചു. അങ്ങനെ സ്വന്തം രാജ്യത്തിനേക്കാൾ കൂടുതൽ ഇറാനെ സ്നേഹിച്ചവരിൽ മലയാളികളും ഉണ്ടായിരുന്നു . ഖമേനി മരിച്ചപ്പോൾ ഇറാനികളേക്കാൾ കൂടുതൽ കരഞ്ഞതും മലയാളികളാണ്.
ഇത്തരക്കാർക്ക് മുന്നിലാണിപ്പോൾ ഇറാനികൾ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കുന്ന ദൃശ്യങ്ങൾ വന്നത്. വൈറൽ വീഡിയോകളിൽ, ഇറാനികൾ ഇന്ത്യൻ പതാക കത്തിക്കുന്നത് കാണാം. ഇത് സോഷ്യൽ മീഡിയയിൽ രൂക്ഷമായ പ്രതികരണങ്ങൾക്ക് കാരണമായിട്ടുണ്ട്. ഇന്ത്യ ഒരിക്കലും ഇറാനെ ആക്രമിച്ചിട്ടില്ലെന്നും യുഎസ്-ഇസ്രായേൽ സൈനിക പ്രചാരണത്തിൽ പങ്കെടുത്തിട്ടില്ലെന്നും നിരവധി ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. എന്നിട്ടും ഇന്ത്യൻ പതാകയെ അപമാനിക്കാൻ കാരണം എന്താണെന്നും ഇന്ത്യക്കാർ ചോദിക്കുന്നു.
ഇറാനെ ആക്രമിക്കുന്നതിൽ ഇന്ത്യ ഒരിക്കലും യുഎസിനും ഇസ്രായേലിനും ഒപ്പം ചേർന്നിട്ടില്ലെന്ന് ചിലർകുറിച്ചു. ഇന്ത്യാ വിരുദ്ധ മനോഭാവം പുലർത്തുന്ന വ്യക്തികളെ വിശ്വസിക്കാൻ കഴിയില്ലെന്ന് ഇത്തരം വീഡിയോകൾ തെളിയിക്കുന്നുവെന്ന് മറ്റൊരു ഉപയോക്താവ് അവകാശപ്പെട്ടു. ഇന്ത്യയോടുള്ള വിദ്വേഷം ചില ആളുകളുടെ സഹജമായ മാനസികാവസ്ഥയായി മാറിയിരിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു.
ഇന്ത്യക്കാർ ഇറാന് ഫണ്ടുകളും പിന്തുണയും നൽകിയെന്നും എന്നാൽ എന്നിട്ടും ഇന്ത്യൻ പതാകയെ അപമാനിച്ചതായും ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇതിലും ഇറാനികളെ അനുകൂലിച്ചെത്തിയ ചില തീവ്ര ഇസ്ലാമിസ്റ്റ് ഇന്ത്യക്കാരുമുണ്ടായിരുന്നു. ഇസ്രായേലിനൊപ്പം നിൽക്കുന്നതിനാലാണ് ഇറാനികൾ ഇത്തരം പ്രതിഷേധങ്ങൾ ചെയ്തതെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ് ഇത്തരക്കാർ. ഇവർക്കെതിരെയും വിമർശനം ഉയരുന്നുണ്ട്.
















