ന്യൂദല്‍ഹി: ഇന്ത്യയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം എന്തെങ്കിലും അവകാശങ്ങള്‍ നേടിയെടുക്കാന്‍ നടന്ന സമരം എന്നതിനേക്കാള്‍ ഹിന്ദുവിരുദ്ധ, ഇന്ത്യാവിരുദ്ധ സമരമായിരുന്നുവെന്ന് സോഷ്യോളജിസ്റ്റായ പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ്. ആസ്ത്രേല്യയിലെ സിഡ്നി സര്‍വ്വകലാശാലയിലെ ഒരു അമേരിക്കൻ സോഷ്യോളജിസ്റ്റാണ് ഇദ്ദേഹം. പാശ്ചാത്യ മാധ്യമങ്ങള്‍ ഇന്ത്യയുടെ കീര്‍ത്തിയെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേം പറഞ്ഞു.
ഇത് ഒരു സ്വാഭാവികമായ വിദ്യാര്‍ത്ഥീ പ്രക്ഷോഭമായിരുന്നില്ല. പലരും ഈ പ്രതിഷേധത്തിലേക്ക് പിന്നീട് കടന്നുവരികയായിരുന്നും പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ് പറഞ്ഞു.. എന്‍ഡിടിവിയുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
ഇന്ത്യയില്‍ നടന്ന സിജെപിയുടെ വിദ്യാര്‍ത്ഥി പ്രക്ഷോഭം ഒരു ഹിന്ദു വിരുദ്ധ, ഇന്ത്യാ വിരുദ്ധ വികാരത്തിന്റെ പ്രകടനമായിരുന്നു..ഇസ്രയേലില്‍ ജൂതന്മാര്‍ക്കെതിരെ എങ്ങിനെയാണോ വെറുപ്പ് പ്രകടമാകുന്നത് അതുപോലെ ഹിന്ദുക്കളോടും ഇന്ത്യയോടും പാശ്ചാത്യരാഷ്‌ട്രങ്ങള്‍ക്കിടയില്‍ വലിയ വെറുപ്പ് വളരുന്നുണ്ട്.. പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയുടെ സദ്പേരിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അവരെ അസൂയാലുക്കളാക്കുന്നുണ്ട്. ഇന്ത്യ സാമ്പത്തികമായി കുതിക്കുകയാണ്. കൂടുതല്‍ ജോലികള്‍ ഉണ്ടാകുന്നു. ആ അജണ്ടയാണ് ഇന്ത്യയിലുംസിജെപി സമരത്തിലും നടന്നത്. -പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ് പറയുന്നു.
ഹിന്ദുക്കളേയും അവരുടെ രാഷ്‌ട്രീയ പാര്‍ട്ടിയേയും ഭരണത്തെയും മോശം രീതിയില്‍ ആണ് കാണിക്കുന്നത്. അതുപോലെ സമരക്കാര്‍ പല കാര്യങ്ങളും ആവശ്യമുള്ളതിനേക്കാള്‍ എത്രയോ മടങ്ങ് പെരുപ്പിച്ച് കാണിച്ചു. .
നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട ആത്മഹത്യയുടെ കണക്ക് തന്നെ എടുക്കുക. 22 ലക്ഷം പേര്‍ എഴുതിയ പരീക്ഷയില്‍ 20 പേര്‍ ആത്മഹത്യ ചെയ്തു എന്നതാണ് സമരക്കാര്‍ വലിയ തോതില്‍ പെരുപ്പിച്ച് കാണിച്ചത്. ആത്മഹത്യ ചെയ്തവരുടെ എണ്ണം ആകെ പരീക്ഷയെഴുതിയവരുടെ എണ്ണത്തിന്റെ ശതമാനമാണ്. ഒന്നുമല്ല. .അതായത് എല്ലാം ഈ സമരക്കാര്‍ പൊലിപ്പിക്കുകയായിരുന്നു. -പ്രൊഫ. സാല്‍വറ്റോര്‍ ബബോണ്‍സ് പറയുന്നു.
















