തിരുവനന്തപുരം: തത്വചിന്താപരമായ വീക്ഷണത്തിലൂടെ ജീവിതത്തെ കണ്ട പി. നാരായണക്കുറുപ്പ് ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നുവെന്ന് ചലച്ചിത സംവിധായകന്‍ ശ്രീകുമാരന്‍ തമ്പി. തപസ്യ കലാസാഹിത്യ വേദി സംസ്‌കൃതിഭവനില്‍ സംഘടിപ്പിച്ച കവി. പി. നാരായണക്കുറുപ്പ് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ സംസ്‌കാരത്തിന്റേതല്ലാത്ത ഒന്നിനോടും അദ്ദേഹത്തിന് സ്‌നേഹമുണ്ടായിരുന്നില്ല. അഭിപ്രായം തുറന്ന് പറയാനുള്ള ധൈര്യം അദ്ദേഹം എപ്പോഴും കാണിച്ചിരുന്നു. കേരളത്തിലെ എല്ലാ ദൃശ്യകലകളുമായും അദ്ദേഹത്തിന് അഗാധമായ പാണ്ഡിത്യമുണ്ടായിരുന്നു. ക്ലാസിക് കലകളുടെ ആചാര്യനായിരുന്നു നാരായണക്കുറുപ്പ്. കഥകളി, കൂത്ത്, കൂടിയാട്ടം, പാഠകം തുടങ്ങിയ കലകളിലെല്ലാം അഗാധമായ അറിവുണ്ടായിരുന്നു. ഏത് സമയത്ത് സംശയങ്ങള്‍ ചോദിച്ചാലും മറുപടി നല്‍കിയിരുന്നു, ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
മലയാളത്തിന്റെ അഭിമാനമായ കവിയായിരുന്നു പി. നാരായണക്കുറുപ്പെന്ന് സാഹിത്യകാരന്‍ ഡോ. ജോര്‍ജ് ഓണക്കൂര്‍ അനുസ്മരിച്ചു. എനിക്ക് ജ്യേഷ്ഠസഹോദരനെപ്പോലെയാണ്. ഒട്ടേറെ വേദികളില്‍ അദ്ദേഹത്തോടൊപ്പം പങ്കെടുക്കാനുള്ള അവസരം ലഭിച്ചത് ഭാഗ്യമായി കരുതുന്നു. ഇംഗ്ലീഷിലും മലയാളത്തിലും ഒരു പോലെ പ്രാവീണ്യമുള്ള പണ്ഡിത ശ്രേഷ്ഠനായിരുന്നു അദ്ദേഹം, ഡോ. ജോര്‍ജ് ഓണക്കൂര്‍ പറഞ്ഞു.
ഡോ. ലക്ഷ്മി ദാസിന്റെ ഗാനാര്‍ച്ചനയോടെയാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്. തപസ്യ സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് പ്രൊഫ. പി. ഹരിദാസ് അധ്യക്ഷനായ്. പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, നടന്‍ കലാധരന്‍, ചലച്ചിത നിരൂപകന്‍ വിജയകൃഷ്ണന്‍, ആര്‍എസ്എസ് പ്രാന്ത സേവാ പ്രമുഖ് വി.വി. ഗിരീഷ്, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, ഡി. നാരായണശര്‍മ്മ, സുചിത് ഭവാനന്ദന്‍, കെ.വി. രാജേന്ദ്രന്‍ തുടങ്ങിയവര്‍ പി. നാരായണക്കുറുപ്പിനെ അനുസ്മരിച്ചു.
















