കൊച്ചി: സാധാരണക്കാരുടെ ആരോഗ്യത്തേക്കാള്‍ മദ്യക്കമ്പനികളുടെ ലാഭത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി. മദ്യ ഉദ്പാദകരുടെ ആവശ്യപ്രകാരം നികുതി 251 ശതമാനത്തില്‍ നിന്ന് 120 ശതമാനമായി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമാണെന്ന് സംശയിക്കുന്നു.
പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്‍പാദന പദ്ധതി വി.ഡി.സതീശന്‍ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് സമിതി ആരാഞ്ഞു. ജെന്‍സിക്കും സ്ത്രീശാക്തീകരണത്തിനുമായി ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രഖ്യാപിക്കുമ്പോഴും ഈ വിഭാഗക്കാരെ മറ്റൊരുവഴിയെ ചൂഷണം ചെയ്യുന്നത് ഭൂഷണമല്ല. മദ്യത്തിന്റെ വീര്യം കുറയ്‌ക്കുന്നത് ഉപഭോഗം വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ ഉപകരിക്കൂ. ഈ വിഭാഗക്കാരെ ലഹരി ആസക്തിയില്‍പെടുത്തി അവരുടെ ബലഹീനതയെ ചൂഷണം ചെയ്ത് സര്‍ക്കാരിന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള അടവുനയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറണം. മാരക ലഹരികള്‍ക്കെതിരെ വാരിയേഴ്സിനെ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കുമ്പോള്‍ മദ്യത്തിന്റെ കാര്യത്തില്‍ ക്യാരിയേഴ്സിനെയും അടിമകളെയും സൃഷ്ടിക്കാനുള്ള നയത്തിലേക്ക് കടക്കരുത്- സമിതി ആവശ്യപ്പെട്ടു.
















