Kerala

‘നഷ്ടമായത് സഹോദരതുല്യനായ വ്യക്തിയെ’; സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: നടൻ സലിം കുമാറിന് അന്ത്യോപചാരമ‌ർപ്പിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. പറവൂരിലെ ടൗൺ ഹാളിൽ എത്തിയാണ് അദ്ദേഹം അന്ത്യോപചാരമർപ്പിച്ചത്. സലിം കുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിച്ച ശേഷം സിനിമാ പ്രവ‌ർത്തകരുമായും മുഖ്യമന്ത്രി സംസാരിച്ചു.

സഹോദര തുല്യനായ ഒരാളെയാണ് നഷ്ടപ്പെട്ടതെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. പറവൂരിൽ എത്തിയ കാലം മുതൽ സലിം കുമാറുമായും അദ്ദേഹത്തിന്റെ കുടുംബവുമായും തനിയ്‌ക്ക് ആത്മബന്ധമുണ്ട്. തിരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ നോമിനേഷൻ കൊടുക്കുന്നത് മുതൽ താൻ വിജയിച്ചെന്ന് പ്രഖ്യാപിക്കുന്നവരെയുള്ള മുഴുവൻ സമയവും സലിം കുമാർ ഒപ്പമുണ്ടാകാറുണ്ടായിരുന്നെന്നും അദ്ദേഹം ഷൂട്ടിം​ഗ് വരെ ക്യാൻസൽ ചെയ്താണ് വന്നിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സരിച്ച എല്ലാ തിരഞ്ഞെടുപ്പുകളിലും തന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തിട്ടുള്ളത് സലിം കുമാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്റെ ഉറച്ച രാഷ്‌ട്രീയ ബോധ്യത്തിന് ഒട്ടും വെള്ളം ചേർക്കാത്തയാളാണ് സലിം കുമാറെന്നും അവസാന ശ്വാസം വരെ അദ്ദേഹം ഉറച്ച കോൺ​ഗ്രസുകാരനായിരുന്നുവെന്നും വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

ഏത് സംഘർഷഭരിതമായ സാഹചര്യത്തിലും മലയാളികളെ ഏത് മലയാളിയെയും അവന്റെ സാധാരണ നിലയിലേയ്‌ക്ക് തിരികെ കൊണ്ടുവരാനുള്ള ന‌ർമ്മബോധത്തിന് ഉടമായായിരുന്നു സലിം കുമാറെന്ന് വി.ഡി സതീശൻ പറഞ്ഞു. മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ വീടുകളിൽ അവരെ സന്തോഷിപ്പിക്കുന്ന ഒരു മുഖമായിരുന്നു സലിം കുമാറിന്റേതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വെറുമൊരു ഹാസ്യ നടൻ മാത്രമല്ല താനെന്ന് ആദാമിന്റെ മകൻ അബു എന്ന ചിത്രത്തിലൂടെ സലിം കുമാർ തെളിയിച്ചെന്ന് വി.ഡി സതീശൻ പറഞ്ഞു. മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖമാണ് സലിം കുമാറിന്റേത്. സമൂഹ മാധ്യമങ്ങളിലെ തമാശകളിൽ സലിം കുമാറിന്റെ തമാശകളും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ശാരീരിക അസ്വസ്ഥതകളെ തുട‌ർന്ന് ശനിയാഴ്ച രാവിലെയാണ് സലിം കുമാറിനെ കൊച്ചിയിലെ സ്വകാര്യ​ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുട‌ർന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാവുകയും പിന്നീട് വെന്റിലേറ്ററിലേക്ക് മാറ്റുകയുമായിരുന്നു. രാത്രി 10.43നാണ് സലിം കുമാറിന്റെ അന്ത്യം സംഭവിച്ചത്. വൈകുന്നേരം 3.30ന് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക.

പറവൂരിലെ വസതിയിൽ നടക്കുന്ന സംസ്കാര ചടങ്ങുകളുടെ ചെലവുകളും അനുബന്ധ ക്രമീകരണങ്ങളും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് അറിയിച്ചു. ഇതിനായി എറണാകുളം ജില്ലാ കലക്ട

Recent Posts