തിരുവനന്തപുരം: തീവ്ര മതവർഗീയ സംഘടനയായ ജമാഅത്തെ ഇസ്ലാമി വി.ഡി. സതീശന്‍ മുഖ്യമന്ത്രിയായ യുഡിഎപ് ഭരണത്തില്‍ സ്വാധീനമുറപ്പിക്കുന്നു. ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ മുഖ്യമന്ത്രി വിഡിസതീശനുമായി നടത്തിയ കൂടിക്കാഴ്ചയുടെ ഫോട്ടോകള്‍ പുറത്തുവന്നിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, വ്യവസായമന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവരുമായി ഈ സംഘം കുടിക്കാഴ്ചനടത്തി. യുഡിഎഫ് ഭരണത്തിന്റെ അഞ്ച് വര്‍ഷം വർഷം സംസ്ഥാനത്ത് നടപ്പിലാകേണ്ട ജമാഅത്തെ ഇസ്ലാമിയുടെ അജണ്ടകള്‍ ആണ് ഇവര്‍ മുഖ്യമന്ത്രിയെയും പിന്നാലെ ആഭ്യന്തരമന്ത്രി, വ്യവസായമന്ത്രി എന്നിവരെയും ധരിപ്പിച്ചതെന്ന് വിമര്‍ശനമുയ്രര്‍ന്നു.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി മുജീബുറഹ്മാന്റെ നേതൃത്വത്തിലാണ് കൂടിക്കാഴ്ച നടത്തിയത്.ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേരള അമീർ പി.മുജീബ് റഹ്‌മാൻ കേന്ദ്ര ശൂറ അംഗം എം.ഐ അബ്ദുല്‍ അസീസ്,ജനറല്‍ സെക്രട്ടറി ടി.കെ ഫാറൂഖ്,സെക്രട്ടറി ശിഹാബ് പുക്കോട്ടൂർ അസിസ്റ്റൻ്റ് സെക്രട്ടറിമാരായ സമദ് കുന്നക്കാവ്,കെ. നജാതുല്ലാഹ്, സബ് സോണ്‍ സെക്രട്ടറി സക്കീർ നേമം എന്നിവരും സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു.
















