Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഐവിഎഫ്, വാടകഗർഭധാരണ കേന്ദ്രങ്ങൾ വഴി കുട്ടിക്കടത്ത്; പുതിയ നിയന്ത്രണങ്ങൾക്ക് സുപ്രീം കോടതി നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2026, 06:51 am IST
inIndia

ന്യൂദല്‍ഹി: അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് ടെക്നോളജി, വാടകഗർഭധാരണം എന്നിവ നടത്തുന്ന കേന്ദ്രങ്ങൾ വഴി രാജ്യത്ത് വൻതോതിൽ കുട്ടിക്കടത്ത് ശൃംഖലകൾ വളരുന്നതായി സുപ്രീം കോടതി. വന്ധ്യതാ നിവാരണ ക്ലിനിക്കുകളുടെ നിയന്ത്രണങ്ങളിലെ പോരായ്‌മകൾ മുതലെടുത്ത് കുട്ടിക്കടത്ത് സംഘങ്ങൾ പ്രവർത്തിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ കോടതി, ഇത് തടയാൻ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം പരിശോധിക്കുകയാണ്. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് കെ വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് 2025ലെ ‘പിങ്കി വേഴ്സസ് സ്റ്റേറ്റ് ഓഫ് യുപി’ കുട്ടിക്കടത്ത് കേസിലെ വിധി നടപ്പാക്കുന്നത് നിരീക്ഷിക്കുന്നതിനിടെ ഈ സുപ്രധാന വിഷയം പരിഗണിച്ചത്. നിലവിൽ ഐവിഎഫ്, സറോഗസി കേന്ദ്രങ്ങൾ വഴി നടക്കുന്ന കുട്ടിക്കടത്ത് തടയാൻ രാജ്യത്ത് കൃത്യമായ ഔദ്യോഗിക മാർഗ്ഗരേഖ നിലവിലില്ലെന്ന് അമിക്കസ് ക്യൂറിയായ മുതിർന്ന അഭിഭാഷക അപർണ ഭട്ട് കോടതിയെ ബോധിപ്പിച്ചു. അടുത്തിടെ നടന്ന ഒരു കുട്ടിക്കടത്ത് കേസിലെ പ്രതികൾ തങ്ങൾ ഒരു ഐവിഎഫ് കേന്ദ്രത്തിലെ എഗ്ഗ് ഡോണർമാർ ആണെന്ന് അവകാശപ്പെട്ട പശ്ചാത്തലത്തിലാണ് ഈ നിയമലംഘനം കോടതിക്ക് മുന്നിലെത്തിയത്. 2021ലെ എആർടി നിയമ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ കോടതി ദല്‍ഹി പോലീസിന് നിർദ്ദേശം നൽകിയിരുന്നു.

നിലവിലെ എആർടി, സറോഹസി നിയമങ്ങളിൽ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും മെഡിക്കൽ മാനദണ്ഡങ്ങളെക്കുറിച്ചും വ്യക്തമായി പറയുന്നുണ്ടെങ്കിലും, കുട്ടിക്കടത്ത് തടയുന്നതിനുള്ള വ്യവസ്ഥകൾ ഇല്ലെന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു.

കുട്ടികളില്ലാത്ത ദമ്പതികളുടെ വൈകാരികാവസ്ഥയെ ഇത്തരം ക്ലിനിക്കുകൾ ചൂഷണം ചെയ്യുകയാണ്. കുട്ടിക്കടത്ത് കേസുകളിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനത്തിന് നിലവിൽ യാതൊരു മാർഗ്ഗരേഖയും ഇല്ലെന്ന് കേന്ദ്ര സർക്കാരും കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കാൻ സുപ്രീം കോടതിയിലെ ഒരു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിൽ, ഐവിഎഫ് വിദഗ്‌ദ്ധനും മുതിർന്ന പോലീസ് ഉദ്യോഗസ്ഥനും സാമൂഹിക പ്രവർത്തകനും ഉൾപ്പെടുന്ന ഒരു പ്രത്യേക സമിതി രൂപീകരിക്കണമെന്ന് അമിക്കസ് ക്യൂറി ശുപാർശ ചെയ്തു. ഈ സമിതി ക്ലിനിക്കുകൾ വഴിയുള്ള കുട്ടിക്കടത്ത് തടയാൻ കർശനമായ മാർഗ്ഗരേഖകൾ തയ്യാറാക്കണം. ഇതിനകം സമാനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മറ്റൊരു ബെഞ്ചിന്റെ കീഴിലുള്ള സമിതിക്ക് ഈ ചുമതല കൈമാറണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്ത് ആറായിരത്തിലധികം കുട്ടിക്കടത്ത് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ കാണാതാകുന്ന കേസുകളിൽ 7.8% വർദ്ധനവാണ് ഉണ്ടായത്. 1.47 ലക്ഷത്തിലധികം കുട്ടികളെ ഇനിയും കണ്ടെത്താനുണ്ട്. ലൈംഗിക ചൂഷണത്തിനും നിർബന്ധിത തൊഴിലിനും പുറമെ, അവയവക്കടത്ത്, നിർബന്ധിത വിവാഹം, അനധികൃത ദത്തെടുക്കൽ എന്നിവയ്‌ക്കായി ഇപ്പോൾ കുഞ്ഞുങ്ങളെ വ്യാപകമായി കടത്തുന്നുണ്ടെന്ന് കോടതി വിലയിരുത്തി. പണം കൊടുത്ത് വാങ്ങിയ കുട്ടിയെ നിർഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിച്ച് ദമ്പതികൾ ഉപേക്ഷിച്ച ദാരുണമായ സംഭവം ചൂണ്ടിക്കാട്ടിയാണ് അടിയന്തര മാർഗ്ഗരേഖയുടെ ആവശ്യകത അമിക്കസ് ക്യൂറി വ്യക്തമാക്കിയത്.

Tags: Supreme CourtNew restrictionschild traffickingIVFsurrogacy centersവാടകഗർഭധാരണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

അഭിഭാഷകര്‍ കോടതി പരിസരത്ത് മാന്യമായി പെരുമാറണമെന്ന് സുപ്രീം കോടതി

India

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

India

ഇന്‍ഷുറന്‍സ് ഇല്ലെങ്കില്‍ ഇന്ധനമില്ല!: പുതിയ വാഹനനയം നിര്‍ദേശിച്ച് സുപ്രീം കോടതി

India

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍ കൈകാര്യം ചെയ്യുന്നതിലെ പുരോഗതി പ്രശംസനീയമെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.