കൊൽക്കത്ത : ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന്, തൃണമൂൽ കോൺഗ്രസിനുള്ളിൽ ആഭ്യന്തര കലഹം രൂക്ഷമായി . തൃണമൂലിന്റെ അസം സംസ്ഥാന പ്രസിഡന്റ് അവിജിത് മജുംദാറാണ് ഇപ്പോൾ പാർട്ടിയിൽ നിന്ന് രാജിവച്ചത് . മുസ്ലീങ്ങൾക്ക് മാത്രമായി പ്രവർത്തിക്കുന്ന പാർട്ടിയായി തൃണമൂൽ മാറിയെന്നാണ് അവിജിത് മജുംദാറിന്റെ പ്രതികരണം.
പാർട്ടിയുടെ ദേശീയ പ്രസിഡന്റും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമത ബാനർജിക്ക് ഇമെയിൽ വഴിയാണ് രാജി സമർപ്പിച്ചത് . അവിജിത് മജുംദാർ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാത്രമല്ല പാർട്ടിയിലെ പ്രാഥമിക അംഗത്വത്തിൽ നിന്നും അവിജിത് രാജിവച്ചു.
“ആരംഭം മുതൽ, ഞാൻ അസം തൃണമൂൽ കോൺഗ്രസിന്റെ അംഗവും സെക്രട്ടറിയുമായിരുന്നു. കൂടാതെ, ഞാൻ TMC മീഡിയ സെല്ലിന്റെ തലവനായും സേവനമനുഷ്ഠിച്ചു, ഇത്തവണ ഗുവാഹത്തിയിൽ നിന്ന് തിരഞ്ഞെടുപ്പുകളിൽ പോലും മത്സരിച്ചു. ഹിന്ദുത്വ തത്വങ്ങൾ പാലിക്കുന്ന ഒരു വ്യക്തിക്കും തൃണമൂലിൽ തുടരാൻ കഴിയില്ല. തൃണമൂൽ എന്ന ചുരുക്കപ്പേര് ഇപ്പോൾ ‘തൃണമൂൽ മുസ്ലീം കോൺഗ്രസ്’ എന്നതിന്റെ പ്രതീകമായി മാറിയിരിക്കുന്നു.“ എന്നാണ് രാജിക്കത്ത് നൽകിയ ശേഷമുള്ള അവിജിതിന്റെ പ്രതികരണം.
“പാർട്ടി വിടാൻ മറ്റൊരു കാരണവുമുണ്ട്. അസമിൽ, ബംഗ്ലാദേശികളോടും മുസ്ലീം സമൂഹത്തോടും പാർട്ടി വ്യക്തമായ പക്ഷപാതം കാണിക്കുന്നു. ഹിന്ദുക്കളെ സംബന്ധിച്ച വിഷയങ്ങൾ പാർട്ടി നേതാക്കൾ ഒരിക്കലും അഭിസംബോധന ചെയ്യുന്നില്ല. ഞാൻ എന്റെ സ്വന്തം പ്രത്യയശാസ്ത്രമുള്ള ഒരു ഹിന്ദുവാണ്. അതിനാൽ, പാർട്ടിയിൽ തുടരുന്നത് ഇനി എനിക്ക് ഉചിതമല്ല. അസമിൽ പാർട്ടി ഇപ്പോൾ പ്രസക്തിയോ നിലനിൽപ്പോ ഇല്ലാത്ത ഒരു ഘട്ടത്തിൽ എത്തിയിരിക്കുന്നു .“ എന്നും അദ്ദേഹം പറഞ്ഞു.
















