കൊൽക്കത്ത ; ക്രിമിനലുകളെ പൂട്ടാൻ ശക്തമായ നിയമങ്ങളുമായി ബംഗാൾ സർക്കാർ. ഗുണ്ടകളെ 12 മാസം വരെ വിചാരണ കൂടാതെ തടങ്കലിൽ വയ്‌ക്കാനും ഈ നിയമം അനുസരിച്ച് പോലീസിന് അധികാരമുണ്ടായിരിക്കും. കൊള്ള, അനധികൃത ഖനനം, ഭൂമാഫിയ, സൈബർ കുറ്റകൃത്യങ്ങൾ, കലാപങ്ങൾ, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ സംഘടിത കുറ്റകൃത്യങ്ങൾ തടയുക എന്നതാണ് ഈ നിയമം പ്രധാനമായും ലക്ഷ്യമിടുന്നത്.
പൊതു സ്വത്തിന് നാശനഷ്ടം വരുത്തുന്ന സാമൂഹിക വിരുദ്ധരുടെ സ്വത്തുക്കൾ സ്വത്ത് കണ്ടുകെട്ടാവുന്നതാണ്. അപകടകാരികളായ കുറ്റവാളികളെ നാടുകടത്തുന്നതിനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നു.ഏതൊരു ആൾക്കും ഏത് പോലീസ് സ്റ്റേഷനിലും പരാതി നൽകാം. കേസ് തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് പോലീസ് സ്റ്റേഷനുകൾക്ക് ഒഴികഴിവ് പറയാൻ കഴിയില്ല.
എഫ്‌ഐആറിലെ വിവരങ്ങൾ, പരാതിയുടെ പുരോഗതി ഉൾപ്പെടെ, പരാതിക്കാരന് ലഭിക്കും. അന്വേഷണ പുരോഗതി പൂർണ്ണമായി അറിയിക്കും. പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിക്കാരന് നൽകും.
















