തിരുവനന്തപുരം: മകളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതായി സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തന്നോട് ഇഡി ഒന്നും ചോദിച്ചിട്ടില്ലെന്നും ചോദ്യങ്ങൾ ചോദിച്ചത് വീണാ വിജയനോടാണെന്നും പിണറായി വിജയൻ പറഞ്ഞു. ഗവർണറുടെ നയപ്രഖ്യാപന പ്രംസംഗത്തിന് പിന്നാലെ സംസ്ഥാന സർക്കാരിനെ വിമർശിച്ച് കൊണ്ട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് പിണറായി വിജയൻ ഇക്കാര്യം സ്ഥിരീകരിച്ചത്.
ഇഡി ഉദ്യോഗസ്ഥർക്ക് നേര ആക്രമണത്തെയും അദ്ദേഹം ന്യായീകരിച്ചു. നടന്നത് സമാധാനപരമായ പ്രതിഷേധമാണെന്നായിരുന്നു . എല്ലാ സ്ഥലത്തും പ്രവർത്തകർ ശാന്തമായാണ് പ്രതികരിച്ചതെന്നുമായിരുന്നു പിണറായിയുടെ നിലപാട്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം ആദ്യമായാണ് പിണറായി വിജയൻ വാർത്താസമ്മേളനം നടത്തുന്നത്. എന്നാൽ ഇഡി റെയ്ഡിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നതോടെ വാർത്തസമ്മേളനം പെട്ടെന്ന് അവസാനിപ്പിച്ച് പിണറായി മടങ്ങി.
നയപ്രഖ്യാപന പ്രസംഗ സമയത്ത് സഭയിൽ എത്തിയ പൊലീസ് മേധാവിയുടെ ഗുരുതര ചട്ടലംഘനത്തെയും പിണറായി വിജയൻ ന്യായീകരിച്ചു. അറിയാതെ സംഭവിച്ചതാകാമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഗവർണറെ സ്വീകരിച്ച ചടങ്ങിലാണ് റവാഡ ചന്ദ്രശേഖർ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കൻ്റോൺമെൻ്റ് ഹൗസിലേ താമസത്തെ കുറിച്ചുള്ള പിണറായി വിജയനറെ പ്രതികരണം ഇതായിരുന്നു. ‘കന്റോൺമെന്റ് ഹൗസിലുള്ള ആൾ ആദ്യം മാറട്ടെ, എന്നാലല്ലേ അവിടേക്ക് തനിക്ക് മാറാനാകൂ. അവർ അവിടെ നിന്ന് മാറിയ ശേഷം അറ്റകുറ്റപണി സർക്കാർ നടത്തണം. അതിന് ശേഷം മാത്രമേ അങ്ങോട്ട് മാറുന്ന കാര്യം തീരുമാനിക്കൂ’, എന്ന് അദ്ദേഹം പറഞ്ഞു.
















