ഗ്ലാസ്ഗോ: കോമൺവെൽത്ത് ഗെയിംസ് പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ ഭാരതത്തിന് ചരിത്ര നേട്ടം. ഒളിമ്പിക് ചാമ്പ്യൻ നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ യുവതാരം യഷ്‌വീർ സിംഗ് വെങ്കല മെഡൽ നേടി. കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോ ചരിത്രത്തിൽ രണ്ട് ഭാരത താരങ്ങൾ ഒരേ ഇനത്തിൽ മെഡൽ നേടുന്നത് ഇതാദ്യമായാണ്.
രണ്ടാം ശ്രമത്തില്‍ 85.83 മീറ്റര്‍ എറിഞ്ഞാണ് നീരജ് ചോപ്ര വെള്ളി മെഡല്‍ ഉറപ്പിച്ചത്. ഈ സീസണിലെ തന്റെ മികച്ച പ്രകടനമാണ് ഗ്ലാസ്‌ഗോയില്‍ നീരജ് കുറിച്ചത്. ശ്രീലങ്കയുടെ രുമേഷ് തരംഗ പതിരാഗെ 89.75 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയപ്പോള്‍, ഭാരതത്തിന്റെ
യുവതാരം യഷ്‌വീര്‍ സിങ് വെങ്കലം നേടി.
സ്കോട്സ്റ്റൺ സ്റ്റേഡിയത്തിൽ ശക്തമായ കാറ്റും തണുപ്പും നിറഞ്ഞ സാഹചര്യത്തിലായിരുന്നു ഫൈനൽ മത്സരം അരങ്ങേറിയത്. വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും മികച്ച പ്രകടനം പുറത്തെടുത്ത നീരജ് ചോപ്ര രണ്ടാം ശ്രമത്തിൽ ഈ സീസണിലെ തന്റെ മികച്ച പ്രകടനമായ 85.83 മീറ്റർ എറിഞ്ഞ് വെള്ളി മെഡൽ ഉറപ്പിച്ചു. ആദ്യ ശ്രമത്തിൽ 80.97 മീറ്ററും മൂന്നാം ശ്രമത്തിൽ 81.29 മീറ്ററും നാലാം ശ്രമത്തിൽ 80.73 മീറ്ററുമാണ് നീരജ് കുറിച്ചത്.
നീരജിന്റെ കരിയറിലെ രണ്ടാമത്തെ കോമൺവെൽത്ത് ഗെയിംസ് മെഡലാണിത്. 2018ലെ ഗോൾഡ് കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിൽ സ്വർണം നേടിയിരുന്ന താരം ഇത്തവണ വെള്ളിയുമായാണ് മടങ്ങുന്നത്. രാജസ്ഥാനിൽ നിന്നുള്ള 25കാരനായ യഷ്‌വീർ സിങ് അവസാന ശ്രമത്തിൽ 85.41 മീറ്റർ എറിഞ്ഞാണ് വെങ്കല മെഡൽ സ്വന്തമാക്കിയത്. അവസാന റൗണ്ടിന് മുമ്പ് എട്ടാം സ്ഥാനത്തായിരുന്ന യഷ്‌വീർ, അവസാന എറിയിലൂടെ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നത്.
89.75 മീറ്റർ ദൂരം എറിഞ്ഞ ശ്രീലങ്കയുടെ റുമേഷ് തരങ്ക പതിരാഗെയാണ് സ്വർണ മെഡൽ നേടിയത്. 2006ന് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ശ്രീലങ്ക നേടുന്ന ആദ്യ സ്വർണ മെഡലും കൂടിയാണിത്.
ഒളിമ്പിക് സ്വർണ മെഡൽ ജേതാവായ പാകിസ്താന്റെ അർഷാദ് നദീം നീരജിന് പ്രധാന വെല്ലുവിളിയാകുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ നദീമിന് സാധിച്ചില്ല. 77.41 മീറ്റർ മാത്രം എറിഞ്ഞ താരം ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയും ആദ്യ മൂന്ന് റൗണ്ടുകൾക്ക് ശേഷം പുറത്താകുകയും ചെയ്തു. മത്സരത്തിൽ പങ്കെടുത്ത മൂന്നാമത്തെ ഇന്ത്യൻ താരമായ രോഹിത് യാദവ് 81.56 മീറ്റർ എറിഞ്ഞ് ഏഴാം സ്ഥാനത്തെത്തി.
















