Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

കെടാന്‍ നേരം കരിന്തിരി കത്തും

കെ. കുഞ്ഞിക്കണ്ണന്‍ by കെ. കുഞ്ഞിക്കണ്ണന്‍
May 24, 2026, 10:19 am IST
in Article

ചൊല്ല് പഴഞ്ചനാണ്. എന്നാലും എന്നും പ്രസക്തമാണെന്ന് തോന്നുന്നു. പതിമൂന്നാം നമ്പര്‍ തന്നെയാണ് വിഷയം. ആര്‍ക്കും താല്പര്യമില്ലാത്ത 13-ാം നമ്പര്‍ കാര്‍ ലീഗ് മന്ത്രി കെ.എം. ഷാജി ചോദിച്ചുവാങ്ങിയിരിക്കുന്നു. പതിമൂന്നാം നമ്പര്‍ കാറില്‍ ഭൂതവുമില്ല, പ്രേതവുമില്ല. കെടാന്‍ നേരം കരിന്തിരികത്തും എന്നു കേട്ടിട്ടില്ലേ? അതുപോലെ. താനൊരു അന്ധവിശ്വാസത്തെയും ഭയക്കുന്നില്ലെന്നും 13 ഒരു പാവം നമ്പര്‍ മാത്രമാണെന്നുമാണ് ഷാജിയുടെ ന്യായം. ഒന്‍പതാം നമ്പറായിരുന്നു ഷാജിക്ക് ആദ്യം നല്‍കിയത്. അത് രമേശ് ചെന്നിത്തല ചോദിച്ചുവാങ്ങി. ഇനിയുള്ളത് 13-ാം നമ്പരാണ്. എന്നാല്‍ തനിക്കത് തന്നെ മതിയെന്ന് ഷാജിക്ക് വാശി. ഇതൊരു വിപ്ലവമായി കാണുന്നില്ലെന്നും ആ നമ്പര്‍ തന്നെ മതിയെന്നും നിലപാടെടുത്തു.

13-ാം നമ്പര്‍ ശകുനം പിടിച്ചതാണെന്നാണ് പണ്ടേക്ക് പണ്ടേയുള്ള വിശ്വാസം. ഈശ്വര വിശ്വാസികള്‍ക്ക് മാത്രമല്ല നിരീശ്വരവാദികള്‍ക്കും ഈ നമ്പറിനോട് അപ്രിയമാണെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഏതാണ്ട് 40 വര്‍ഷം മുമ്പ് കോടിയേരി ബാലകൃഷ്ണന്‍ തന്നെ ഇത് സംബന്ധിച്ച് ഒരു സബ്മിഷന്‍ നിയമസഭയില്‍ ഉന്നയിച്ചതാണ്. ഗതാഗതവകുപ്പിന്റെ നമ്പറിടുന്നതാണ് വിഷയം. തിരുവനന്തപുരത്തിന് കെ.എല്‍-01, കൊല്ലം കെ.എല്‍.-02 അങ്ങിനെ വരുമ്പോള്‍ കണ്ണൂരെത്തുമ്പോള്‍ കെ.എല്‍.13. അതുപറ്റില്ലെന്നായിരുന്നു കോടിയേരിയുടെ ആവശ്യം. 13 ദുശ്ശകുനമാണെന്നും ഈ നമ്പരിടാന്‍ പലരും വിമുഖരാണെന്നുമായിരുന്നുവാദം. പക്ഷേ അത് അംഗീകരിച്ചില്ല. കണ്ണൂരിന് 13 തന്നെ ഇട്ടു. ഏതായാലും ഷാജി ടൂറിസം വകുപ്പിനും പൊതുഭരണവകുപ്പിനും അപേക്ഷയും നല്‍കി. തനിക്ക് 13 തന്നെ മതി എന്നായിരുന്നു ഇത്. 13-ാം നമ്പറിന്റെ ആവശ്യം ചെട്ടികെട്ടാല്‍ പട്ടുടുക്കും എന്ന ചൊല്ലുപോലെയാകുമോ എന്ന ശങ്കയാണ് പരക്കെ. ഏതായാലും കാലം പിഴയ്‌ക്കുമോ? കാലം പിഴച്ചാല്‍ എല്ലാം പിഴയ്‌ക്കുമെന്നുണ്ടല്ലോ. മതമാണ് മതമാണ് മതമാണ് പ്രശ്‌നമെന്ന മുദ്രാവാക്യം മുഴക്കി സകലരുടെയും അപ്രിയം നേടിയ ഷാജിക്ക് വിനയാകാന്‍ 13-ാം നമ്പര്‍ വഴിവയ്‌ക്കുമോ എന്തോ?

2006-ലെ വി.എസ്. മന്ത്രിസഭയില്‍ എം.എ. ബേബിയാണ് ഇതുപോലെ വാശിയോടെ 13-ാം നമ്പര്‍ കാര്‍ ചോദിച്ച് വാങ്ങിയത്. പിന്നീട് അദ്ദേഹം മന്ത്രിയായിട്ടില്ല. അതിന് മുമ്പാരും ഈ നമ്പര്‍ കാര്‍ ഉപയോഗിച്ചിട്ടില്ല. പിണറായിയുടെ ഒന്നാം സര്‍ക്കാരില്‍ തോമസ് ഐസക്ക് ഈ നമ്പര്‍ കാര്‍ ഉപയോഗിച്ചു. ആ വഴിക്കു പോയതാണ്. പിന്നീട് വന്നിട്ടേയില്ല. ആദ്യം ആരും ഈ നമ്പര്‍ എടുക്കാതിരുന്നത് ചര്‍ച്ചയായതാണ്.

കണ്ടാല്‍ പഠിക്കാത്തവന്‍ കൊണ്ടാല്‍ പഠിക്കണമെന്നുണ്ടല്ലൊ. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെ എന്തുപറയാന്‍!

അതുപോലെയാണ് മന്ത്രിമന്ദിരത്തിന്റെ കഥയും. കവടിയാറിലെ മന്‍മോഹന്‍ ബംഗ്ലാവ് ആരും താമസിക്കാത്തതാണ്. ഒരിക്കല്‍ കോടിയേരി ബാലകൃഷ്ണന്‍ മന്ത്രിയായപ്പോള്‍ ഇവിടെ താമസിച്ചതാണ്. അതുപേക്ഷിച്ച് വാടക വീട്ടിലേക്ക് മാറി. പിന്നീടങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടേയില്ല. മന്‍മോഹന്‍ ബംഗ്ലാവില്‍ താമസിച്ചാല്‍ അധികകാലം വാഴില്ല എന്നാണ് വിശ്വാസം. അത് വിശ്വസിച്ചാലും ഇല്ലെങ്കിലും കാഴ്ച അതാണ്. പേരൊക്കെ അടിപൊളിയാണ്. പക്ഷേ താമസിക്കാന്‍ കൊള്ളില്ലത്രേ. എന്നാല്‍ ഇതിനടുത്ത് തന്നെയാണ് ഗവര്‍ണറുടെ വസതിയായ ലോക്ഭവന്‍. അവിടെ താമസക്കാര്‍ക്ക് ഒരു ശല്യവുമുള്ളതായി കേട്ടിട്ടില്ല. വിശ്വാസം അതല്ലെ എല്ലാം. സല്‍കീര്‍ത്തി ഇഴയും, ദുഷ്‌കീര്‍ത്തി പായും എന്നല്ലെ ചൊല്ല്. ഏതായാലും ഒന്‍പതരക്കൊല്ലം നഷ്ടപ്പെട്ട ഭരണത്തിന്റെ സ്വാദും സ്വാധീനവും വീണ്ടെടുക്കാനാകണം. ഭരണം എന്ന വീറും വാശിയും ഷാജിക്ക് 13-ാം നമ്പര്‍ കാറിന്റെ ‘സ്വാധീനം’ കൊണ്ട് നേടാന്‍ കഴിയുമോ കഴിയാതിരിക്കുമോ? കാത്തിരുന്ന് കാണാം.

Tags: km shajiManmohan banglow
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിമൂന്നാം നമ്പര്‍ കാര്‍ മന്ത്രി കെ എം ഷാജിക്ക്

Kerala

മന്ത്രി കെ എം ഷാജി വര്‍ഗീയവാദിയെന്ന് വാട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം- പൊലീസുകാരനെതിരെ നടപടിക്ക് നീക്കം

Kerala

മതമാണ്, മതമാണ്,മതമാണ് പ്രശ്നം എന്ന് പറഞ്ഞ കെ.എം.ഷാജിയെ മന്ത്രിയാക്കാന്‍ മുസ്ലിംലീഗ്; വിദ്യാഭ്യാസം നല്‍കുമോ എന്ന പേടിയില്‍ ജനം

കെഎം ഷാജിയും ഫാത്തിമ തെഹ്ളിയയും (ഇടത്തും നടുവിലും) ഫക്രുദ്ദീന്‍ അലി (വലത്ത്)
Kerala

ശുദ്ധമലയാളം സംസാരിക്കുന്ന ഫാത്തിമ തെഹ്ളിയയെയും കെ.എം. ഷാജിയെയും തനിക്ക് സംശയമാണെന്ന് ഫക്രൂദ്ദീന്‍ അലി

Kerala

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

പുതിയ വാര്‍ത്തകള്‍

ബംഗാളിലും ബക്രീദ് 28ന്; അവധി, മുൻ ദിവസങ്ങളിലെ അവധികൾ റദ്ദാക്കി, കേരളത്തിൽ അവധി കൂട്ടി

ഇന്ധനവിലക്കയറ്റവും ഭാരത സമ്പദ്‌വ്യവസ്ഥയും; രാഷ്‌ട്രീയത്തിനപ്പുറമുള്ള യാഥാര്‍ത്ഥ്യങ്ങള്‍

‘ബോധം കെടുത്തിയ നമ്മുടെ വസ്ത്രം പോലും അഴിക്കാന്‍ അവിടെ സ്ത്രീകളുണ്ടായിരുന്നു’ ; പെണ്‍വാണിഭത്തിന് ഇരയായ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കെടാന്‍ നേരം കരിന്തിരി കത്തും

എബോള: കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യയുടെ മുന്നറിയിപ്പ്

ഗാർഹിക പീഡനം: കാസര്‍ഗോഡ് ഭര്‍തൃവീട്ടുകാരുടെ മുന്നില്‍വെച്ച് 24കാരി ആസിഡ് കുടിച്ച് ജീവനൊടുക്കി, ഭര്‍ത്താവ് കസ്റ്റഡിയില്‍

കേരളത്തിൽ നടപ്പിലാക്കാൻ യുഡിഎഫ് പാടുപെടുമ്പോൾ പശ്ചിമ ബംഗാൾ സർക്കാർ ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ചു , സ്മാർട്ട് കാർഡും പുറത്തിറക്കി

ഈ പത്ത് ഭക്ഷണങ്ങൾ 50 കളിലും മുഖത്തിന്റെ പ്രായത്തെ കുറച്ചു കാണിക്കുന്നു

യുദ്ധം അവസാനിക്കുന്നു: യുറേനിയം ഉപേക്ഷിക്കാൻ ഇറാൻ തയാർ, യുഎസ് സമാധാന കരാർ അവസാന ഘട്ടത്തിൽ

ബക്രീദ് അവധി കൂട്ടി; പത്തു ദിവസമില്ല, രണ്ടു ദിവസം, 28 നും അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.