Kerala

നാദാപുരത്തെ തോല്‍വി: ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : നാദാപുരത്തെ തോല്‍വിയില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും സത്യന്‍ മൊകേരിക്കും സി പി ഐ നാദാപുരം മണ്ഡലം കമ്മിറ്റിയില്‍ വിമര്‍ശനം. ചിഞ്ചു റാണി മന്ത്രി എന്ന നിലയില്‍ പൂര്‍ണ പരാജയമായിരുന്നു എന്നും വിമര്‍ശനമുണ്ടായിരുന്നു.

നാദാപുരത്ത് അര നൂറ്റാണ്ടിനിടയിലെ ആദ്യ തോല്‍വിയാണ് പാര്‍ട്ടി നേരിട്ടത്.ചാത്തന്നൂരിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന കമ്മറ്റിക്കാണ്. നാദാപുരത്ത് സ്ഥാനാര്‍ത്ഥിയായി മറ്റൊരാളുടെ പേര് ആദ്യഘട്ടത്തില്‍ പ്രചരിപ്പിക്കുകയും പിന്നീട് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നൂലില്‍ കെട്ടി ഇറക്കുകയും ചെയ്തത് വന്‍ തോല്‍വിക്ക് ഇടയാക്കിയെന്നും യോഗം വിലയിരുത്തി.സ്ഥാനാര്‍ത്ഥിയുടെ ആദ്യകാല സംഘടന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞില്ല. നേതാവിന്റെ ഭാര്യ എന്നത് ജനങ്ങളില്‍ തെറ്റിദ്ധാരണ ഉളവാക്കി.

വസന്തത്തിന് പകരം ഗവാസോ രജീന്ദ്രനോ ആയിരുന്നെങ്കില്‍ ഇത്രയും കനത്ത തോല്‍വി ഉണ്ടാവുമായിരുന്നില്ല ഇ.കെ.വിജയന്‍ ആയിരുന്നെങ്കില്‍ ചെറിയ ഭൂരിപക്ഷത്തിന് ജയിച്ച് കയറിയേനെ. 25 വര്‍ഷം മുന്‍പ് മണ്ഡലത്തില്‍ എംഎല്‍എ ആയിരുന്ന സത്യന്‍ മൊകേരിക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധിനം ചെലുത്താന്‍ കഴിഞ്ഞില്ലെന്നും സ്ഥാനാര്‍ത്ഥിയെ ഉള്‍കൊള്ളാന്‍ മുന്നണിക്ക് കഴിഞ്ഞില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

പതിറ്റാണ്ടുകളായി ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന നാദാപുരം ഇത്തവണ യു.ഡി.എഫ് പിടിച്ചെടുത്തു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് ആണ് ഇവിടെ ജയിച്ചത്.

Recent Posts