Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭയില്‍ ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയപ്പോള്‍ എതിര്‍ക്കാതെ ഇളംപുഞ്ചിരിയോടെ ജോസഫ് വിജയ് കൈകൂപ്പി തൊഴുക മാത്രമാണ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 14, 2026, 11:57 pm IST
inIndia

ചെന്നൈ: ജോസഫ് വിജയ് ഹിന്ദുവിരുദ്ധനാണെന്ന് രാഷ്‌ട്രീയ നിരീക്ഷകന്‍ ടി.ജി. മോഹന്‍ദാസ് ഒരാഴ്ച മുന്‍പ് പറഞ്ഞത് സത്യമാണെന്ന് കഴിഞ്ഞ ദിവസം തമിഴ്നാട് നിയമസഭയില്‍ നടന്ന സംഭവം തെളിയിച്ചു. സനാതന ധര്‍മ്മത്തെ തുടച്ചുനീക്കണമെന്ന ആവശ്യം തമിഴ്നാട് നിയമസഭയില്‍ ഉദയനിധി സ്റ്റാലിന്‍ ഉയര്‍ത്തിയപ്പോള്‍ എതിര്‍ക്കാതെ ഇളംപുഞ്ചിരിയോടെ ജോസഫ് വിജയ് കൈകൂപ്പി തൊഴുക മാത്രമാണ് ചെയ്തത്.

പിന്നീട് ടിവികെ പാര്‍ട്ടിയിലെ മറ്റൊരു എംഎല്‍എ ആയ മുസ്തഫ അന്ന് തന്നെ സഭ വിട്ട് പുറത്തുവന്നശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഞങ്ങള്‍ സനാതനധര്‍മ്മത്തെ തുടച്ചുനീക്കുമെന്ന് തന്നെയാണ്. ഇതോടെ ടിവികെ പാര്‍ട്ടിയുടെ യഥാര്‍ത്ഥ മുഖമാണ് പുറത്ത് വന്നത്. സ്റ്റാലിന്‍ എന്ന ഡിഎംകെ മുഖ്യമന്ത്രി കഴിഞ്ഞ അഞ്ച് വര്‍ഷം എങ്ങിനെയാണോ സനാതനധര്‍മ്മത്തെ നശിപ്പിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടത് അതേ നയം തന്നെയായിരിക്കും ജോസഫ് വിജയ് പിന്തുടരുക എന്നത് വ്യക്തമായിരിക്കുന്നു. അതെ, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍ തന്നെയാണ്.

ജോസഫ് വിജയ് സേതുപതി ആല്‍ബര്‍ട്ട് ചന്ദ്രശേഖരിന്റെ മകനാണ്. അദ്ദേഹം ലത്തീന്‍ കതോലിക്ക വിഭാഗമാണ്. അദ്ദേഹത്തിന്റെ ഭാര്യ ശോഭ ഹിന്ദുവാണ്. ഇദ്ദേഹത്തിന്റെ വിജയം വേളാങ്കണ്ണി പള്ളിയിലാണ് നടന്നത്. ജോസഫ് വിജയിന് ക്രൈസ്തവ മതവിഭാഗവുമായി വലിയ ബന്ധമുള്ള ആളാണ്. ജോസഫ് വിജയിന്റെ മാമോദീസ ചടങ്ങുകളുടെ ചിത്രങ്ങള്‍ പോലും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. യേശുവിന്റെ ചിത്രം വരെ ജോസഫ് വിജയിന്റെ തെരഞ്ഞെടുപ്പ് റാലികളില്‍ ഉപയോഗിച്ചിരുന്നു.

ഈ തെരഞ്ഞെടുപ്പ് സമയത്ത് 1500 കോടി രൂപ തന്നെ പിടിച്ചെടുത്തിട്ടുണ്ട്. ജോസഫ് വിജയിന്റെ പാര്‍ട്ടി തന്നെ കഴിഞ്ഞ രണ്ട് വര്‍ഷത്തോളം 3000 കോടി രൂപ ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിനായി ചെലവഴിച്ചിട്ടുണ്ടെന്ന് പറയുന്നു. ഇതിന് പിന്നില്‍ സാന്‍റിയാഗോ മാര്‍ട്ടിനുണ്ട്, പിന്നെ വിദേശത്തു നിന്നുള്ള മതപരിവര്‍ത്തന ലോബിയും ഉണ്ടെന്ന് പറയപ്പെടുന്നു. ക്രൈസ്തവ മതംമാറ്റ ലോബി തമിഴ്നാട്ടില്‍ ശക്തമാണ്. കടവുള്‍ കാട്ടുമുരാന്റെ എന്ന് പറഞ്ഞ അണ്ണാദുരൈയുടെയും മറ്റും ദ്രാവിഡ ഭരണമാണ് നടന്നത്. അവിടെ അല്‍പമെങ്കിലും ഹിന്ദുമത താല്‍പര്യമുണ്ടായിരുന്ന ഒരു മുഖ്യമന്ത്രി ജയലളിത മാത്രമായിരുന്നു. ഈ ഒരു അന്തരീക്ഷത്തിലേക്ക് തന്നെയാണ് ജോസഫ് വിജയും വരുന്നത്.

ഇപ്പോള്‍ ജോസഫ് വിജയിന്റെ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നത് ഇവാഞ്ചലിസ്റ്റ് ലോബി എന്ന മതപരിവര്‍ത്തന ലോബി തന്നെയാണെന്നാണ് പുറത്തുവരുന്ന ചിത്രം. ജോസഫ് വിജയിന്റെ പാര്‍ട്ടിയെ പിന്തുണയ്‌ക്കുന്നത് കുപ്രസിദ്ധ ലോട്ടറി രാജാവായ സാന്‍റിയാഗോ മാര്‍ട്ടിനാണെന്നും തെളിഞ്ഞു. ജോസഫ് വിജയിന്റെ എല്ലാ നീക്കങ്ങളും നിയന്ത്രിക്കുന്ന ആദവ് അര്‍ജുന്‍ മന്ത്രിയാണ്. ഇയാള്‍ സാന്‍റിയാഗോ മാര്‍ട്ടിന്റെ മകളെ വിവാഹം കഴിച്ചയാളാണ്. സാന്‍റിയാഗോ മാര്‍ട്ടിനാകട്ടെ തമിഴ്നാട്ടിലെ ഇവാഞ്ചലിസ്റ്റ് ലോബിയുമായി മാത്രമല്ല, അങ്ങ് വത്തിക്കാനിലെ പോപ്പ് വരെ ഇഷ്ടക്കാരനാണ്. ഇനി വരാനിരിക്കുന്ന നാളുകളില്‍ മുരുകനും ഹിന്ദുവിശ്വാസികള്‍ക്കും ക്ഷേത്രങ്ങള്‍ക്കും എന്തൊക്കെയാണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരിക്കാം.

ബിജെപി വിരുദ്ധ ജോസഫ് വിജയിന്റെ സിനിമകള്‍

ജോസഫ് വിജയ് ഇതിനു മുന്‍പ് തന്റെ സിനിമയിലൂടെ രാഷ്‌ട്രീയം പറഞ്ഞിരുന്നു. ജോസഫ് വിജയിന്റെ മെഴ്സല്‍, (2017), സര്‍ക്കാര്‍ (2018) എന്നീ സിനിമകളില്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നുണ്ട്. ജിഎസ് ടി, ഡിജിറ്റല്‍ ഇന്ത്യ, തെരഞ്ഞെടുപ്പ് തിരിമറികള്‍ എന്നിങ്ങനെ വിഷയങ്ങള്‍ ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഉപയോഗിക്കുകയാണ് ജോസഫ് വിജയ്. ഇനി ഭാവിയില്‍ ബിജെപിവിരുദ്ധതയും സനാതനവിരുദ്ധതയും എങ്ങിനെയാണ് ജോസഫ് വിജയ് പുറത്തെടുക്കാന്‍ പോകുന്നത് എന്നേ കണ്ടറിയേണ്ടതുള്ളൂ.

കേന്ദ്രസര്‍ക്കാരിനെതിരായ തമിഴ്നാട്ടിലെ സ്റ്റെര്‍ലൈറ്റ് സമരം

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് സമരത്തില്‍ കൊല്ലപ്പെട്ട കുടുംബങ്ങളില്‍ മുഴുവന്‍ ജോസഫ് വിജയ് ഒരു മോട്ടോര്‍സൈക്കളില്‍ ആണ് പോയത്. എല്ലാവര്‍ക്കും ജോസഫ് വിജയ് സാമ്പത്തിക സഹായം നല്‍കി. ഈ സ്റ്റെര്‍ലൈറ്റ് സമരത്തിന് പിന്നില്‍ ചില എന്‍ജിഒകള്‍ രഹസ്യമായി കരുനീക്കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമരക്കാര്‍ പ്രകോപനമുണ്ടാക്കി വെടിവെപ്പിലെത്തിച്ച സമരമായിരുന്നു അത്. സ്റ്റെര്‍ലൈറ്റ് എന്ന തൂത്തുക്കുടിയിലെ കമ്പനി ചെമ്പാണ് ഉല്‍പാദിപ്പിക്കുന്നത്. ഇന്ത്യയുടെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള 40 ശതമാനം ചെമ്പും സംഭാവന ചെയ്യുന്നത് സ്റ്റെര്‍ലൈറ്റാണ്. എന്നാല്‍ ഈ സമരത്തോടെ സ്റ്റെര്‍ലൈറ്റ് അടച്ചിടുകയായിരുന്നു. ഇന്ത്യ ചെമ്പ് കയറ്റുമതി പോലും ചെയ്തിരുന്നു രാജ്യമായിരുന്നു. അതിന് പിന്നില്‍ സ്റ്റെര്‍ലൈറ്റായിരുന്നു. ഈ കമ്പനി അടച്ചുപൂട്ടിക്കുന്നതിന് പിന്നില്‍ ചൈനീസ് ലോബിയും പ്രവര്‍ത്തിച്ചതായി ആരോപണമുണ്ട്. എന്തായാലും ആ ബിജെപി വിരുദ്ധ സമരത്തില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങളില്‍ കടന്നുചെന്ന് ജോസഫ് വിജയ് പണം നല്‍കിയതായും പറയുന്നു.

ജോസഫ് വിജയ് എംഎല്‍എമാരെ പാര്‍പ്പിച്ചത് പോണ്ടിച്ചേരിയില്‍, എന്തുകൊണ്ട്?

ജോസഫ് വിജയ് തന്റെ എംഎല്‍എമാരെ താമസിപ്പിച്ചത് പോണ്ടിച്ചേരിയിലെ ഒരു റിസോര്‍ട്ടിലാണ്. സാന്‍റിയാഗോ മാര്‍ട്ടിന്റെ മകന്‍ ജോസ് ചാള്‍സ് മാര്‍ട്ടിന്‍ ബിജെപി ഉള്‍പ്പെട്ട എന്‍ഡിഎ മുന്നണിയിലെ എംഎല്‍എ ആണ്. ഐജെകെ എന്ന പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ചാണ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. കാമരാജ് നഗറില്‍ നിന്നാണ് ജോസ് ചാള്‍സ് മാര്‍ട്ടിന്‍ വിജയിച്ചത്. സാന്‍റിയാഗോ മാര്‍ട്ടിന്റെ മകന്‍ പോണ്ടിച്ചേരിയില്‍ ബിജെപിയുടെ പിന്തുണക്കാരനായതിനാലാണ് ജോസഫ് വിജയിന്റെ എംഎല്‍എമാരെ മുഴുവന്‍ പോണ്ടിച്ചേരിയില്‍ താമസിപ്പിച്ചത്.

Tags: Latest newsTVKJoseph VijayAnti Hindu standDMKUdayanidhi StalinSanathan Dharma
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യമായി ജയറാമും സിമ്രാനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന റൊമാന്‍റിക് കോമഡി

Kerala

നിവിന്‍പോളി-മമിത ബൈജുവിന്റെ ബെത്ലഹേം കുടുംബയൂണിറ്റ് 100 കോടിക്കരികില്‍, ഖലീഫ വീഴുന്നു

Kerala

തീരുമാനത്തിലേക്കുള്ള വഴി തുറക്കുന്നത് സമവായവും സംഭാഷണവും: സുനില്‍ ആംബേക്കര്‍

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

കപ്പല്‍ നിര്‍മ്മാണത്തില്‍ ആഗോള ഷിപ് യാര്‍ഡ് ആകാന്‍ ഇന്ത്യ ഒരുങ്ങുന്നു, ഇനി ഇന്ത്യ ലോകത്തിലെ ഏറ്റവും കരുത്തുറ്റ നാവികസേനയായി മാറും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

ആശുപത്രിയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ വീട്ടമ്മയെ നാല് ദിവസമായി കാണാനില്ല

നേപ്പാൾ പ്രളയം: 32 ഓളം മലയാളികളുടെ വിവരങ്ങൾ ലഭിച്ചു; 18 പേരുമായി സംസാരിക്കാനായെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

മലപ്പുറത്ത് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം, ഒപ്പം താമസിച്ചിരുന്നയാൾ അറസ്റ്റിൽ: മൃതദേഹത്തിന് 4 ദിവസത്തെ പഴക്കം

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

ഭാരത-ചൈന സുരക്ഷാ ഉന്നതതല ഉദ്യോഗസ്ഥ ചർച്ചയിൽ അതിർത്തി തർക്കങ്ങളിൽഉൾപ്പെടെ സുപ്രധാന ധാരണകൾ

കൗമാരക്കാരെ സമൂഹമാധ്യമങ്ങളുടെ അടിമയാക്കി; മെറ്റ ഏകദേശം 1.4 ലക്ഷം കോടിയിലധികം ഇന്ത്യന്‍ രൂപ നഷ്ടപരിഹാരം നല്‍കും, കേസുകൾ ഒത്തുതീർപ്പാക്കാൻ ധാരണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.