ചെന്നൈ: അപ്രതീക്ഷിതമായി അത്ഭത വിജയം നേടി തമിഴ്‌നാട്ടിൽ അധികാരത്തിലെത്താൻ പോകുന്ന നടൻ വിജയ് നയിക്കുന്ന ടിവികെ, പിന്നെയും രാഷ്‌ട്രീയ ശ്രദ്ധകേന്ദ്രമാകുന്നു. 234 അംഗ സഭയിൽ ടിവികെ യ്‌ക്ക് 1089 സീറ്റാണ്. 118 സീറ്റു വേണം ഭൂരിപക്ഷത്തിന്. കോൺഗ്രസ്സിന്റെ പിന്തുണ തേടിയ വിജയ്്ക്ക് അഞ്ചംഗ കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ പിന്നെയും പിന്തുണ ആവശ്യമുണ്ട്.
ഡിഎംഐ വിജയ്‌ക്ക് പിന്തുണ നൽകില്ല എന്ന് പ്രഖ്യാപിച്ചു. ഇൻഡി മുന്നണിയായാണ് വിജയ്‌ക്കെതിരേ ഡിഎംകെ മത്സരിച്ചത്. അതിൽനിന്നാണ് കോൺഗ്രസ് ഇപ്പോൾ പിന്തുണ അറിയിച്ചിരിക്കുന്നത്. പക്ഷേ ഇൻഡി മുന്നണിയിലെ മുസ്ലിം ലീഗ് വിജയ്‌ക്ക് പിന്തുണ നൽകില്ല എന്നറിയിച്ചു. അവർക്ക് രണ്ട് എംഎൽഎമാരാണ്. ‘ഞാൻ ഹിന്ദു’എന്ന വിജയ് പ്രഖ്യാപനമാണ് അതിന് മുഖ്യകാരണം.
കോൺഗ്രസ് കലക്കവെള്ളത്തിൽ മീൻ പിടിക്കാനുള്ള ശ്രമമാണ്. അഞ്ച് എംഎൽഎമാരുള്ള അവർക്ക് രണ്ട് മന്ത്രിസ്ഥാനം വേണമെന്നാണ് വ്യവസ്ഥ. ഇതിന് ടിവികെ വഴങ്ങുമോ എന്ന കാര്യത്തിൽ തീരുമാനം വന്നിട്ടില്ല. കോൺഗ്രസ് പിന്നിൽനിന്നു കുത്തി എന്നാണ് പിന്തുണ തീരുമാനത്തിൽ ഡിഎംകെയുടെ ആദ്യ പ്രതികരണം. അതായത്് തമിഴ്‌നാട്ടിലെ തോൽവിയോടെ അവിടെ ഇൻഡി മുന്നണി പൊളിഞ്ഞുവെന്നർത്ഥം. ഇടതുപക്ഷ കക്ഷികൾ പിന്തുണക്കാര്യത്തിൽ മെയ് എട്ടുവരെ കാത്തിരിന്നേ അഭിപ്രായം പറയാനാവൂ എന്ന് അറിയിച്ചിട്ടുണ്ട്. വിജയ് ആണെങ്കിൽ ഇന്ന് ഗവർണറെ കണ്ട് അവകാശവാദം ഉന്നയിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.
അതിനിടെ എൻഡിഎയുടെ ഘടകകക്ഷിയായ എഐഎഡിഎംകെ എംഎൽഎമാർ നേതാവ് എടപ്പാടി കെ. പളനിസ്വാമിയോട് ആവശ്യപ്പെട്ടിരിക്കുന്നത് വിജയ്‌ക്ക് പുറത്തുനിന്നുള്ള നിരുപാധിക പിന്തുണ പ്രഖ്യാപിക്കാനാണ്. ഇന്ന് വൈകിട്ട് എൻഡിഎ തീരുമാനം അറിയിക്കും.
വിജയ് ഇന്നുതന്നെ ഗവർണറെ കണ്ട് ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിൽ സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും.
















