Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

നിതിന്‍ രാജ് എന്ന അബ്ദുള്‍ ജബ്ബാര്‍ ഹാജി തന്റെ അടുത്ത സുഹൃത്താണെന്ന് പിണറായി വിജയന്‍ പ്രസംഗിച്ചിട്ടുണ്ട്. റാം എന്ന പ്രൊഫസര്‍ ജാതിവെറിക്കാരനാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതോടെ ഈ പ്രൊഫസര്‍ക്കെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ ചാടിവീഴുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2026, 08:45 pm IST
inKerala

കണ്ണൂര്‍:  നിതിന്‍ രാജ് എന്ന അബ്ദുള്‍ ജബ്ബാര്‍ ഹാജി തന്റെ അടുത്ത സുഹൃത്താണെന്ന് പിണറായി വിജയന്‍ പ്രസംഗിച്ചിട്ടുണ്ട്. റാം എന്ന പ്രൊഫസര്‍ ജാതിവെറിക്കാരനാണെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടതോടെ ഈ പ്രൊഫസര്‍ക്കെതിരെ കേരളത്തിലെ മാധ്യമങ്ങള്‍ ചാടിവീഴുകയായിരുന്നു. എന്തിന് ചില ടിവിക്കാര്‍ ‘ജാതിവെറിയുടെ റാം രാജ്യം’ എന്ന തലക്കെട്ടില്‍ വരെ ഈ വിഷയം ചര്‍ച്ച ചെയ്തതാണ്. രാമരാജ്യവുമായി ബന്ധപ്പെട്ട് ജാതിവെറിയെക്കൂടി കൂട്ടിച്ചേര്‍ക്കുമ്പോള്‍ ബിജെപിയെ അടിക്കാന്‍ നല്ലൊരു ആയുധം എന്ന നിലയിലായിരുന്നു കേരളത്തിലെ മനോരമയുള്‍പ്പെടെയുള്ള പത്രങ്ങളും മാധ്യമം, മീഡിയവണ്‍ പോലുള്ള ജിഹാദി മാധ്യമങ്ങളും റിപ്പോര്‍ട്ടര്‍ ടിവി പോലുള്ള ഇടത് ചായ് വുള്ള മാധ്യമങ്ങളും ചാടിവീണത്.

അബ്ദുള്‍ ജബ്ബാര്‍ ഹാജി വന്നതോടെ മാപ്രകള്‍ കണ്ടം വഴി ഓടുന്നു

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിലെ വിദ്യാര്‍ത്ഥിയുടെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദത്തിലേക്ക് പുതിയൊരാള്‍ കടന്നുവന്നതോടെ ഈ വിഷയത്തില്‍ മാധ്യമങ്ങള്‍ക്ക് പഴയ ആവേശം കാണുന്നില്ലെന്ന് പറയപ്പെടുന്നു. ഈ കോളെജ് സ്ഥാപിച്ച ട്രസ്റ്റിന്റെ അധ്യക്ഷനായ അബ്ദുള്‍ ജബ്ബാര്‍ ഹാജിയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് മാധ്യമങ്ങള്‍ കോളെജിനെതിരായ വിമര്‍ശനസ്വരം കുറച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് ജാതി വെറിയനായ റാം എന്ന പ്രൊഫസറുമായി അടുത്ത ബന്ധമാണ് ഉള്ളത്. ഡോ. റാം എന്ന ജാതിവെറിയനായ പ്രൊഫസര്‍ അവിടെ വിലസിയിരുന്നത് ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജിയുടെ വിശ്വസ്തന്‍ എന്ന നിലയിലാണ്. ഒരു വിദ്യാര്‍ത്ഥിയും റാമിനെ ചോദ്യം ചെയ്യാന്‍ തയ്യാറാകതിരുന്നത് അയാള്‍ ഉടമയുടെ സ്വന്തം ആളാണ് എന്നതിനാലാണ്. മാത്രമല്ല, ജാതിവെറിയനായ റാമിനെയും അദ്ദേഹത്തിന്റെ അനുയായിയായ ഡോ. സംഗീതയെയും ഒരാഴ്ച കഴിഞ്ഞിട്ടും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇവരെ ഒളിപ്പിക്കുന്നത് മാനേജ് മെന്‍റ് തന്നെയാണ്. ഇവര്‍ പുറത്തുവന്നാല്‍ മാനേജ് മെന്‍റിനെതിരെ പലതും വിളിച്ചുപറയും എന്ന ഭീതിയും മാനേജ് മെന്‍റിനുണ്ട്. മാത്രമല്ല, ലോണ്‍ ആപ്പ് കമ്പനിയുടെ ഭീഷണിയെതുടര്‍ന്നാണ് നിതിന്‍ രാജ് ആത്മഹത്യ ചെയ്തതെന്ന് ഈ അധ്യാപകര്‍ പറയുന്നു. ഇതിന്റെ ചില ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതില്‍ പ്രിന്‍സിപ്പലിന്റെ മുറിയില്‍ ഫോണ്‍വെച്ച് ഓടിപ്പോയ നിതിന്‍ രാജ് ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് പറയുന്നു. എന്തായാലും ഈ വിഷയത്തില്‍ ലോണ്‍ ആപ് കമ്പനിയുടെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇത്രയും പ്രശ്നങ്ങളുണ്ടായിട്ടും എന്തുകൊണ്ട് അബ്ദുള്‍ ജബ്ബാര്‍ ഹാജി അഞ്ചരക്കണ്ടിയിലേക്ക് വരുന്നില്ല?

കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തിനെതിരെ ചില അന്വേഷണങ്ങള്‍ നടക്കുന്നതായി പറയുന്നു. അതിനാലായിരിക്കാം ഇദ്ദേഹം അഞ്ചരക്കണ്ടി കോളെജില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും അബ്ദുള്‍ ജബ്ബാര്‍ ഹാജി ഇന്ത്യയിലേക്ക് എത്തിയിട്ടില്ല.

യഥാര്‍ത്ഥത്തില്‍ ഈ കോളെജിന്റെ പേര് അഞ്ചരക്കണ്ടി ദന്തല്‍ കോളെജ് എന്നല്ല, കണ്ണൂര്‍ ദന്തല്‍ കോളെജ് എന്നാണ്. ഈ കെട്ടിടം അനധികൃതമായാണ് ഉടമ അബ്ദുള്‍ ജബ്ബാര‍് ഹാജി കെട്ടിപ്പൊക്കിയിരിക്കുന്നത്. കയ്യേറിയെടുത്ത ഭൂമിയിലാണ് ഈ കോളെജ് കെട്ടിടം എന്നും പറയുന്നു. അബ്ദുള്‍ ജബ്ബാര‍് ഹാജിയുടെ പേരില്‍ ക്രിമിനല്‍ കേസുകളുള്ളതായും പറയുന്നു.

എന്തായാലും കോളെജ് ഉടമയായ വില്ലന്‍ രംഗത്തെത്തിയതോടെ കേരളത്തിലെ മാധ്യമങ്ങല്‍ക്ക് അല്‍പം കലി അടങ്ങിയിട്ടുണ്ട്. നേരത്തെ കോളെജ് പ്രൊഫസര്‍ റാമിന് നേരെ ആക്രമണോത്സുകമായി ക്യാമറ തിരിച്ചവര്‍ പക്ഷെ അബ്ദുള്‍ ജബ്ബാര്‍ ഹാജിയ്‌ക്ക് നേര്‍ക്ക് ക്യാമറ തിരിക്കാന്‍ തയ്യാറല്ല.

അബ്ദുള്‍ ഹാജിയുടെ മുസ്ലിംലീഗുമായുള്ള ബന്ധവും പിണറായി വിജയനായുള്ള ബന്ധവും കോണ്‍ഗ്രസുമായുള്ള ബന്ധവും പുറത്തുവന്നിട്ടുണ്ട്. പിണറായി വിജയന്‍ ഈ അബ്ദുള്‍ ഹാജിയെ പുകഴ്‌ത്തി പ്രസംഗിക്കുന്നതിന്റെ വീഡിയോ വരെ പുറത്തുവന്നിട്ടുണ്ട്.

കണ്ണൂർ മാട്ടൂൽ സ്വദേശിയായ എം.എ. അബ്ദുൾ ജബ്ബാർ ഹാജി (A.K. Abdul Jabbar) അഞ്ചരക്കണ്ടിയിലെ ഡെന്‍റൽ കോളേജ്/മെഡിക്കൽ കോളേജ് ട്രസ്റ്റ് ചെയർമാനാണെന്ന് മാത്രമല്ല, അനധികൃതമായി കയ്യടക്കിയ സര്‍ക്കാര്‍ 300 ഏക്കറോളം സർക്കാർ ഭൂമിയിലാണ് ഇയാള്‍ ഈ കോളെജ് കെട്ടിപ്പൊക്കിയതെന്നും പരാതിയുണ്ട്. കറുവപ്പട്ട തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ഭൂമിയാണ് കോളെജിന് വേണ്ടി കയ്യേറിയ ഭൂമി. ഈ ഭൂമി കയ്യേറ്റത്തെ കേരളം ഭരിച്ച ഇടത് പക്ഷ സര്‍ക്കാര്‍ സഹായിച്ചിരുന്നതായും പറയുന്നു. ഭൂമി കൈയേറ്റം, ഭൂമി തരംമാറ്റൽ, വ്യാജരേഖ ചമയ്‌ക്കൽ, അനധികൃത പണമിടപാട് എന്നിവയുമായി ബന്ധപ്പെട്ട് അബ്ദുൾ ജബ്ബാർ ഹാജിക്കെതിരെ നിരവധി കേസുകൾ നിലവിലുണ്ട്.

മലപ്പുറം ജില്ലാപഞ്ചായത്ത്: മുസ്ലിം ലീഗ് പ്രതിനിധിയായ ജബ്ബാർ ഹാജി മലപ്പുറം ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതായി 2025 ഡിസംബറിലെ വാർത്തകളിൽ പരാമർശമുണ്ട്.

അബ്ദുള്‍ ജബ്ബാര്‍ ഹാജിയുടെ കാസര്‍ഗോട്ടെ സെഞ്ച്വറി ദന്തല്‍ കോളെജിലും പ്രശ്നങ്ങള്‍

അബ്ദുള്‍ ജബ്ബാര് ഹാജിയുടെ മറ്റൊരു ദന്തല്‍ കോളെജായ കാസര്‍ഗോഡ് പൊയ്നാച്ചിയിലുള്ള സെഞ്ച്വറി ദന്തല്‍ കോളെജിലും വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധ്യാപകപീഢനം ചര്‍ച്ചയായിരുന്നെങ്കിലും അവിടെയും സര്‍ക്കാര്‍ കോളെജിനെതിരെ ചെറുവിരല്‍ അനക്കിയിട്ടില്ല.

സെഞ്ച്വറി കോളെജില്‍ പുതുതായി കോളെജില്‍ വരുന്ന വിദ്യാര്‍ത്ഥികളെ കരിവാരിത്തേച്ച് ഇലകള്‍ ഉടുപ്പിച്ച് റാഗിംഗ് നടത്തുന്ന പ്രാകൃത രീതി നിലവിലുണ്ടായിരുന്നെങ്കിലും ഇതിനെതിരെ വന്ന പരാതികളെല്ലാം തേഞ്ഞുമാഞ്ഞുപോയി. സെഞ്ച്വറി കോളെജിലും പല നിയമലംഘനം നടന്നിട്ടുണ്ട്. അബ്ദുള്‍ ജബ്ബാര്‍ ഹാജിയുടെ കോളെജുകള്‍ ഇടിമുറികളായി മാറിയതിനാല്‍ വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടാറില്ല.

അബ്ദുള്‍ ജബ്ബാര്‍ ഹാജി ഇപ്പോള്‍ മലേഷ്യയിലാണ്. ഇദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും പ്രസിദ്ധീകരിക്കാന്‍ ബിജെപിയെ വട്ടം കറക്കി കൂത്താടുന്ന മമാ മാധ്യമങ്ങളോ ജിഹാദി മാധ്യമങ്ങളോ ഇടത് മാധ്യമങ്ങളോ ഇതുവരെ തയ്യാറായിട്ടില്ല. ഇപ്പോള്‍ എല്ലാ മാപ്രകളും അഞ്ചരക്കണ്ടി കോളെജ് പ്രശ്നം തൊടാന്‍ പേടിച്ച് കണ്ടം വഴി ഓടുന്ന കാഴ്ചയാണ് മതേതര കേരളത്തില്‍ കാണുന്നത്.

കേരളത്തിലെ ബിജെപി വിരുദ്ധ, ഇടത് ,ജിഹാദി മാധ്യമങ്ങള്‍ ഇപ്പോള്‍ ഈ വിഷയം തേച്ചുമാച്ചു കളയാന്‍ മറ്റ് വാര്‍ത്തകള്‍ക്ക് പിന്നാലെ നെട്ടോട്ടമോടുന്ന കാഴ്ചയാണ് കാണുന്നത്.

അഞ്ചരക്കണ്ടിയിലെ കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഡിവൈഎഫ് ഐയും എസ് ഡിപിഐയും

നിതിന്‍രാജിന്റെ മരണം മുതലാക്കി കലക്കവെള്ളത്തില്‍ മീന്‍പിടിക്കാന്‍ ഡിവൈഎഫ് ഐയും എസ് ഡിപിഐയും രംഗത്തുണ്ട്. ഇവര്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി പ്രതിഷേധം ആളിക്കത്തിക്കുന്നത് ഒരൊറ്റ ലക്ഷ്യം ലാക്കാക്കിയാണ് നിരവധി കേസുകളില്‍ പ്രതിയായ ഉടമ അബ്ദു ജബ്ബാര്‍ ഹാജിയെ ഇവര്‍ പൂര്‍ണ്ണമായും വിട്ടുകളയുന്നു എന്ന് മാത്രമല്ല, ഈ സമരത്തിന്റെ മറവില്‍ കോളെജില്‍ വിദ്യാര്‍ത്ഥിയൂണിറ്റ് തട്ടിക്കൂട്ടാനാണ് ഇവരുടെ ഗൂഢലക്ഷ്യം.

 

Tags: Pinarayi VijayanLatest newsnithin rajDental CollegeAncharakkandy Dental collegeAbdul Jabbar HajiProf RamDr SangeethaKannur Dental College
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗായിക മേരി മില്‍ബെന്‍ (വലത്ത്) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി (ഇടത്ത്)
India

മോഹന്‍ ഭാഗവതിന്റെ അമേരിക്കയിലെ പ്രസംഗത്തെ എതിര്‍ത്ത സൊഹ്റാന്‍ മംദാനിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ ഗായിക മേരി മില്‍ബെന്‍.

India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

Entertainment

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തിരുച്ചിറപ്പള്ളിയിലെ വിജയം: തിരഞ്ഞെടുപ്പ് ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ജോസഫ് വിജയ്

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ദല്‍ഹി കലാപ ഗൂഢാലോചന: അഥര്‍ ഖാന്‌റെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ദല്‍ഹി പോലീസിന്‌റെ പ്രതികരണം തേടി

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

പശ്ചിമ ബംഗാളിലെ എസ് ഐ ആര്‍: അപ്പലേറ്റ് ട്രൈബ്യൂണലുകള്‍ തീര്‍പ്പാക്കിയത് 2% അപ്പീലുകള്‍ മാത്രം

ഫിറ്റ്‌നസ് നിഷേധിച്ചതിനു കാരണം രൂപമാറ്റം: ഓട്ടോ ഡ്രൈവര്‍ ഷൗക്കത്തിന്‌റെ ആത്മഹത്യയില്‍ പ്രാഥമിക റിപ്പോര്‍ട്ടു നല്‍കി ഗതാഗത കമ്മീഷണര്‍

തുളസിദാസ് കൃഷിയിടത്തില്‍

രാസവളത്തിന്റെ കലര്‍പ്പില്ലാതെ കാര്‍ഷിക മേഖലയില്‍ വിജയഗാഥയുമായി തുളസിദാസ്

അയ്യപ്പനെ അധിക്ഷേപിച്ച കപിക്കാട് മാപ്പ് പറയണമെന്ന് പന്തളം കൊട്ടാരം, തിരുവാഭരണ പാത സമിതിയും പരാതി നല്‍കി

ഓര്‍മ്മകളില്‍ 1954ലെ ചതയദിനവും മനക്കോടം കേശവന്‍ വൈദ്യരും

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.