Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരളത്തിലും വേണം ജാഗ്രത

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Feb 24, 2026, 02:48 am IST
in Editorial

പാകിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐയുടെയും, ബംഗ്ലാദേശ് ആസ്ഥാനമായ ഭീകരവാദ സംഘടനകളുടെയും പിന്തുണയോടെ ഭാരതത്തില്‍ വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത ഒരു ബംഗ്ലാദേശ് പൗരനുള്‍പ്പെടെ എട്ട് പേര്‍ അറസ്റ്റിലായിരിക്കുന്നു.ദല്‍ഹി പോലീസിന്റെ പ്രത്യേക സെല്‍ നടത്തിയ 10 ദിവസത്തെ ഭീകരവിരുദ്ധ ഓപ്പറേഷനുശേഷമാണ് ഈ അറസ്റ്റുകള്‍.

ദേശീയ തലസ്ഥാനത്ത് നടന്ന അന്താരാഷ്‌ട്ര എഐ ഇംപാക്ട് ഉച്ചകോടിയ്‌ക്കിടെ ദല്‍ഹിയിലെയും കൊല്‍ക്കത്തയിലെയും മെട്രോ സ്റ്റേഷനുകളില്‍ ‘കശ്മീരിനെ മോചിപ്പിക്കണം’ എന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരവാദികള്‍ പിടിയിലായത്. പാകിസ്ഥാനില്‍ പരിശീലനം നേടിയ ശേഷം ബംഗ്ലാദേശില്‍ കഴിയുന്ന, കശ്മീരുകാരനായ ഷബീര്‍ അഹമ്മദ് ആണ് ഇവരെ നിയന്ത്രിച്ചിരുന്നത്.

ഇയാള്‍ക്ക് ഇസ്ലാമിക ഭീകര സംഘടനയായ ലഷ്‌കറെ തൊയ്ബയുമായി ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യം രണ്ട് പ്രതികളെ പശ്ചിമ ബംഗാളില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ മൊബൈല്‍ ഫോണുകളില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആറുപേരെ തമിഴ്നാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. ഇതിലൊരാള്‍ ബംഗ്ലാദേശിലേക്കു പോയി ലഷ്‌കറെ ഭീകരനെ കണ്ടിരുന്നു. പാകിസ്ഥാനിലെ ഭീകരരുമായും ഇവര്‍ ബന്ധപ്പെട്ടിരുന്നു.

പ്രതികളില്‍ നാലുപേര്‍ ദല്‍ഹിയിലെ സുപ്രധാന സ്ഥലങ്ങള്‍ നിരീക്ഷണം നടത്തിയ ശേഷം തമിഴ്നാട്ടിലേക്കും പശ്ചിമ ബംഗാളിലേക്കും മടങ്ങിയതായിരുന്നു. ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട സ്ഥലങ്ങളുടെ ചിത്രങ്ങള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്ത ഉപകരണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. ദല്‍ഹിയിലെ ലാല്‍ ഖിലയ്‌ക്കും ചാന്ദ്നി ചൗക്കിന്റെ ചില ഭാഗങ്ങള്‍ക്കും ഭീകരാക്രമണ ഭീഷണിയുണ്ടെന്ന വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. ഈ സംഘത്തിലെ ചില അംഗങ്ങള്‍ ഇപ്പോഴും ഒളിവിലാണെന്നും, ഒട്ടേറെ സംസ്ഥാനങ്ങളില്‍ റെയ്ഡു തുടരുകയാണെന്നും അറിയുന്നു.

അധികം മുന്‍പല്ല, ഹരിയാനയിലെ അല്‍ ഫലാഹ് മെഡിക്കല്‍ കോളജിലെ ഇസ്ലാമിക വൈറ്റ് കോളര്‍ ഭീകരര്‍ ദല്‍ഹിയിലെ ചെങ്കോട്ടയ്‌ക്കടുത്ത് ഭീകരാക്രമണം നടത്തിയത്. യഥാസമയം വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഈ സംഘത്തില്‍പ്പെട്ട പലരെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അതോടെ, ഇവര്‍ പദ്ധതിയിട്ട മറ്റിടങ്ങളിലെ ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞിരുന്നു. ഇപ്പോഴത്തെ അറസ്റ്റിലൂടെയും വലിയ ഭീകരാക്രമണങ്ങള്‍ ഒഴിവാക്കാന്‍ കഴിഞ്ഞത് അന്വേഷണ ഏജന്‍സികളുടെ വിജയമാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഭീകരര്‍ താവളമടിച്ചിരുന്നത്. പാകിസ്ഥാനും ബംഗ്ലാദേശും ഇസ്ലാമിക ഭീകരരുടെ താവളമാണ്. ഇത്തരം സാഹചര്യം ഉള്ളതിനാലാണ് ബംഗാളിലും തമിഴ്നാട്ടിലും ഇവര്‍ തമ്പടിക്കുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. സമാനമായ സാഹചര്യമാണ് കേരളത്തിലുമുള്ളത്.

ഇസ്ലാമിക ഭീകരവാദത്തെ സൃഷ്ടിക്കുകയും വളര്‍ത്തുകയും ചെയ്യുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ട്. ഇതിന്റെ പല നേതാക്കളും ജയിലിലാണെങ്കിലും അണികള്‍ എസ്ഡിപിഐ എന്ന രാഷ്‌ട്രീയ സംഘടനയില്‍ പ്രവര്‍ത്തിക്കുകയാണ്. ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയ മുഖമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും എസ്ഡിപിഐയുമായും നേരത്തെ സിപിഎമ്മും എല്‍ഡിഎഫും സഖ്യത്തിലായിരുന്നു. ഇപ്പോള്‍ മുസ്ലിംലീഗിന്റെ കാര്‍മികത്വത്തില്‍ ഇക്കൂട്ടരുമായി കൈകോര്‍ത്തിരിക്കുന്നത് കോണ്‍ഗ്രസും യുഡിഎഫുമാണ്. രാജ്യസ്നേഹികളും സമാധാന പ്രിയരുമായ ജനങ്ങള്‍ ഇസ്ലാമിക ഭീകര വാദികള്‍ക്കെതിരെ ജാഗ്രത പാലിക്കുകയും, അവരുമായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കുന്നവരെ പരാജയപ്പെടുത്തുകയും ചെയ്യേണ്ടത് ഇന്നിന്റെ ആവശ്യമാണ്.

Tags: keralaisiState Anti-Terrorist Squad (ATSs)#PakistanAttack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

പുതിയ വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.