Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പോറ്റിയും കൂട്ടരും നിരത്തിയത് കള്ളക്കണക്ക്, നടന്നത് വന്‍ കൊള്ള; കട്ടത് 1.7 കിലോ സ്വര്‍ണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2026, 09:50 am IST
inKerala

പത്തനംതിട്ട: ശബരിമല ശ്രീകോവില്‍ വാതില്‍പ്പാളികളില്‍ നിന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയും സംഘവും ചേര്‍ന്ന് കട്ടത് ഒരു കിലോ 700 ഗ്രാം സ്വര്‍ണമെന്ന് എസ്‌ഐടി നിഗമനം. വിഎസ്എസ്‌സി വിദഗ്ധരും എസ്‌ഐടി ഉദ്യോഗസ്ഥരും നിരവധി പരീക്ഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ഈ നിഗമനത്തിലെത്തിയത്. പാളികളില്‍ നിന്നു നാലരക്കിലോ സ്വര്‍ണം വേര്‍തിരിച്ചപ്പോള്‍ ലഭിച്ചത് 986 ഗ്രാം സ്വര്‍ണം മാത്രമാണെന്ന പോറ്റിയുടെ മൊഴി പച്ചക്കള്ളമാണെന്നു വ്യക്തമായി. എന്നാല്‍ ഇത് നിഗമനമാണ്, അന്തിമ കണക്കല്ല.

പാളികളില്‍ നിന്നു കഴിഞ്ഞ ദിവസം മുറിച്ചെടുത്ത തകിടുകള്‍ കൂടി പരിശോധിച്ച ശേഷമേ കൃത്യമായ കണക്കു ലഭിക്കൂ. തകിടുകള്‍ ജംഷഡ്പൂരിലെ നാഷണല്‍ ഫോറന്‍സിക് ലാബില്‍ പരിശോധനയ്‌ക്ക് അയച്ചിരിക്കുകയാണ്. മൂല്യ നിര്‍ണയം, സ്വര്‍ണത്തിന്റെ അളവ്, പ്രധാന ചെമ്പു തകിടുകളുടെ കാലപ്പഴക്ക നിര്‍ണയം എന്നിവ സംബന്ധിച്ച ഫലം ലഭിച്ച ശേഷം നഷ്ടമായ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകൂടി ചേര്‍ത്ത് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

രണ്ടു ദ്വാരപാലക പാളികളിലായും ശ്രീകോവിലിന്റെ തെക്കും വടക്കും മൂലയിലുള്ള പാളികളിലായും 2064.19 ഗ്രാം (രണ്ടു കിലോയില്‍ അധികം) സ്വര്‍ണമുണ്ടെന്നാണ് 1998ല്‍ യുബി ഗ്രൂപ്പ് ദേവസ്വം ബോര്‍ഡിനു നല്കിയ റിപ്പോര്‍ട്ടിലുള്ളത്. ദ്വാരപാലക പാളികളില്‍ മാത്രം 1564.90 ഗ്രാം സ്വര്‍ണമുണ്ട്. കതകിലും കട്ടിളപ്പാളികളിലുമായി 2519 ഗ്രാം സ്വര്‍ണവും (രണ്ടരക്കിലോയില്‍ അധികം). രണ്ടും കൂടി 4583.38 ഗ്രാം സ്വര്‍ണം (നാലരക്കിലോയില്‍ അധികം). എന്നാല്‍ പാളികളില്‍ നിന്നു വേര്‍തിരിച്ചപ്പോള്‍ ഒരു കിലോയില്‍ താഴെ സ്വര്‍ണമേ കിട്ടിയുള്ളൂ എന്ന സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ വെളിപ്പെടുത്തല്‍ വസ്തുതാ വിരുദ്ധമാണ്. വേര്‍തിരിച്ചെടുത്ത സ്വര്‍ണത്തില്‍ നിന്നു കട്ടിളപ്പാളി, ദ്വാരപാലക പാളി എന്നിവയില്‍ 409 ഗ്രാം സ്വര്‍ണം പൂശി. ഇതില്‍ പോറ്റി നല്‍കിയ അല്‍പ്പം സ്വര്‍ണം കൂടിയുണ്ടായിരുന്നതായും പറയുന്നു. 109 ഗ്രാം സ്വര്‍ണം പണിക്കൂലിയായി സ്മാര്‍ട്ട് ക്രിയേഷന്‍സ് എടുത്തു. ശേഷിച്ച 474 ഗ്രാം ബെല്ലാരിയിലെ ജൂവലറി ഉടമ ഗോവര്‍ദ്ധന് വിറ്റെന്ന് അന്നു പറഞ്ഞു. എന്നാല്‍ അതെല്ലാം പച്ചക്കള്ളമാണെന്നാണ് കണ്ടെത്തിയത്.

നാലരക്കിലോ സ്വര്‍ണം ചെമ്പുപാളികളില്‍ നിന്നു വേര്‍തിരിച്ചെടുത്താല്‍ മൂന്നു കിലോയില്‍ അധികം സ്വര്‍ണം കിട്ടുമെന്നാണ് വിദഗ്ധരുടെ നിഗമനം. രാസപ്രക്രിയയിലൂടെ സ്വര്‍ണം വേര്‍തിരിക്കുമ്പോള്‍ കുറച്ചു നഷ്ടമാകും. യഥാര്‍ത്ഥ കണക്കു കണ്ടെത്താന്‍ സ്വര്‍ണം വേര്‍തിരിച്ചവരെ ചോദ്യം ചെയ്യണം. പഴയ വാതില്‍പ്പാളിയിലെ സ്വര്‍ണത്തിന്റെ അളവു കൂടി പരിശോധിക്കണം.

Tags: #UnnikrishnanPottyശബരിമല സ്വര്‍ണ കൊള്ള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ ശില്‍പ പാളി നിര്‍മിച്ചത് ഹൈദരാബാദില്‍; യഥാര്‍ത്ഥ ദ്വാരപാലക പാളികള്‍ വന്‍ വിലയ്‌ക്ക് വിറ്റു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

Kerala

മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്തത് നാടകം; തന്ത്രിയെ അറസ്റ്റ് ചെയ്തത് മന്ത്രിയെ രക്ഷിക്കാന്‍

Kerala

ശബരിമലയില്‍ മോഷ്ടിച്ചത് മൂന്നു കിലോ സ്വര്‍ണം; വിഎസ്എസ്‌സി പരിശോധനാ ഫലം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.