മുംബൈ : മുംബൈയിൽ വീശിയടിച്ച കാവിക്കൊടുങ്കാറ്റിൽ ആടിയുലഞ്ഞ് പോയതാണ് താക്കറെ സഹോദരന്മാർ . തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് ഉദ്ദവ് താക്കറെയുടെ പെട്ടിയിൽ അവസാന ആണി അടിച്ചത് മറ്റാരുമല്ല ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി) യുടെ പ്രമുഖ മുസ്ലീം വനിതാ മുഖമായ സാജിദ ഷെയ്ഖാണ്.
ഉദ്ദവ് രാജ് താക്കറെയുമായി ചേർന്നതോടെ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലാണ് സാജിദ ഷെയ്ഖ് പാർട്ടി മാറി ബിജെപിയിൽ ചേർന്നത്. ബിഎംസി തെരഞ്ഞെടുപ്പിൽ തന്റെ മണ്ഡലത്തിൽ ശിവസേന (യുബിടി) സ്ഥാനാർത്ഥി റോഷ്‌നി ഗെയ്‌ക്‌വാദിന് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു സാജിദ ഷെയ്ഖ്. പിന്നീടാണ് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിൽ, അദ്ദേഹത്തിന്റെ കൈകളിൽ നിന്ന് ബിജെപിയുടെ അംഗത്വം അവർ സ്വീകരിച്ചത്.
ഉദ്ധവ് താക്കറെയുടെ ശിവസേനയിൽ പ്രത്യേക സ്ഥാനം വഹിക്കുന്ന സാജിദ ഷെയ്ഖിന്റെ മാറിയ നിലപാട് എല്ലാവരും അത്ഭുതപ്പെടുത്തിയിരുന്നു. “കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെ സാന്നിധ്യത്തിലും എംഎൽഎ പ്രവീൺ ദരേക്കറുടെ നേതൃത്വത്തിലും ഞാൻ ബിജെപിയിൽ ചേർന്നു.” ബിജെപിയിൽ ചേർന്ന ഉടൻ തന്നെ സാജിദ ഷെയ്ഖ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മുംബൈ ബിജെപിയുടെ വൈസ് പ്രസിഡന്റാണ് പ്രവീൺ ദരേക്കർ എന്നത് ശ്രദ്ധിക്കേണ്ടതാണ്. സാജിദ ഷെയ്ഖ് ജനുവരി 10 ന് മുമ്പ് ശിവസേനയിൽ നിന്ന് (യുബിടി) രാജിവച്ചിരുന്നു.
ബിഎംസി മൂന്നാം വാർഡിൽ വളരെക്കാലമായി സജീവമായിരുന്ന സാജിദ ഷെയ്ഖ്, ഉദ്ധവ് താക്കറെയുടെ പാർട്ടിയായ ശിവസേന യുബിടിയുടെ പ്രമുഖ മുഖമായിരുന്നു. വനിതാ വിഭാഗത്തിന്റെ ഉത്തരവാദിത്തം സാജിദ ഷെയ്ഖായിരുന്നു കൈകാര്യം ചെയ്തിരുന്നത്. റോഷ്‌നിയോടൊപ്പം സാജിദ ഷെയ്ഖും ബ്രാഞ്ച് കോർഡിനേറ്ററായിരുന്നു. അതുകൊണ്ട് തന്നെ ബിജെപിയ്‌ക്കായി മുസ്ലീം വോട്ടുകൾ ഉറപ്പിക്കാനും സാജിദയ്‌ക്ക് കഴിഞ്ഞു.
















