Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഹിച്ചുനില്‍ക്കുകയല്ല, പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കണമെന്ന് അജിത് ഡോവല്‍ ; സത്യം പറഞ്ഞ ഡോവലിന് മേല്‍ ചാടിവീണ് ജിഹാദികളും കമ്മികളും

ചരിത്രത്തില്‍ ഇന്ത്യയ്‌ക്ക് നിറയെ മുറിവേറ്റിട്ടുണ്ടെന്നും പഴയ തലമുറ പ്രതികരണ ശേഷിയില്ലാതെ നമ്മുടെ സംസ്കാരം ദുർബലമാകുന്നത് കണ്ട് നില്‍ക്കുകയായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും പ്രതികാരബുദ്ധിയോടെ അന്തസ്സും ശക്തിയും പുനഃസ്ഥാപിക്കാന്‍ പുതിയ തലമുറ ശ്രമിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2026, 07:40 pm IST
inIndia
മെഹ്ബൂബ മുഫ്തി (ഇടത്ത് ) അജിത് ഡോവല്‍ (വലത്ത്)

മെഹ്ബൂബ മുഫ്തി (ഇടത്ത് ) അജിത് ഡോവല്‍ (വലത്ത്)

ന്യൂദല്‍ഹി: ചരിത്രത്തില്‍ ഇന്ത്യയ്‌ക്ക് നിറയെ മുറിവേറ്റിട്ടുണ്ടെന്നും പഴയ തലമുറ പ്രതികരണ ശേഷിയില്ലാതെ നമ്മുടെ സംസ്കാരം ദുർബലമാകുന്നത് കണ്ട് നില്‍ക്കുകയായിരുന്നെന്നും ഇനി അത് പറ്റില്ലെന്നും പ്രതികാരബുദ്ധിയോടെ അന്തസ്സും ശക്തിയും പുനഃസ്ഥാപിക്കാന്‍ പുതിയ തലമുറ ശ്രമിക്കണമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. പക്ഷെ ഇത് പറഞ്ഞ അജിത് ഡോവലിനെതിരെ ചാടിവീഴുകയാണ് ജിഹാദികളും ലിബറലുകളും കമ്മ്യൂണിസ്റ്റുകളും. പഴയ തലമുറയെപ്പോലെ ഭാരതത്തിലുള്ളവര്‍ എല്ലാം കണ്ട് സഹിച്ചു നില്‍ക്കണമെന്ന മനോഭാവമാണ് ഇവര്‍ പുലര്‍ത്തുന്നത്.

അജിത് ഡോവലിനെതിരെ ആഞ്ഞടിച്ച്  മെഹ്ബൂബ മുഫ്തിയും അര്‍ഫയും സുഹാസിനി ഹൈദറും തല്‍വീന്‍ സിങ്ങും 

ജിഹാദി നേതാവും ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ഉയര്‍ത്തിയ വിമര്‍ശനം ഇതാണ്: “ആന്തരികവും ബാഹ്യവുമായ ദുഷ്ടലക്ഷ്യങ്ങളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കേണ്ട ചുമതലയുള്ള മിസ്റ്റർ ഡോവലിനെപ്പോലുള്ള ഒരു ഉന്നത ഉദ്യോഗസ്ഥൻ, മുസ്ലീങ്ങൾക്കെതിരായ വിദ്വേഷം പ്രചരിപ്പിച്ച് കടുത്ത വര്‍ഗ്ഗീയതയോടെ സംസാരിച്ചത് അങ്ങേയറ്റം നിർഭാഗ്യകരമാണ്. നൂറ്റാണ്ടുകളായി പഴക്കമുള്ള സംഭവങ്ങളിൽ ഇപ്പോള്‍ പ്രതികാരം ചെയ്യണമെന്ന ആഹ്വാനം വെറും ഒരു വിസിൽ മാത്രമാണ്, എല്ലാ വശങ്ങളിൽ നിന്നും ആക്രമണം നേരിടുന്ന ഒരു ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിടാൻ ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരുമായ യുവാക്കളെ പ്രേരിപ്പിക്കുകയായിരുന്നു അദ്ദേഹം. “.

ദി വൈര്‍ എന്ന ബിജെപി വിരുദ്ധ വാര്‍ത്തവെബ്സൈറ്റിലെ അര്‍ഫ ഖാനും ഷെര്‍വാണി പറയുന്നത് അജിത് ഡോവലിന് അരക്ഷിതാവസ്ഥയാണുള്ളതെന്നും ഇങ്ങിനെ ഒരാള്‍ രാജ്യത്തിന്റെ സുരക്ഷാഉപദേഷ്ടാവാകുന്നതില്‍ അര്‍ത്ഥമില്ലെന്നുമാണ്.

നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് സുഹാസിനി ഹൈദര്‍ എന്ന ലിബറല്‍ ജേണലിസ്റ്റ്. ഇന്ത്യയെ കോളനിയാക്കിയ പഴയ ശക്തികളോട് പ്രതികാരം ചെയ്യണമെന്നാണോ അജിത് ഡോവല്‍ പറയുന്നത്? നമ്മളെ കോളനിയാക്കിയ ബ്രിട്ടനോട് നമ്മള്‍ ഇപ്പോള്‍ പ്രതികാരം ചെയ്യണമെന്നാണോ ? അതോ ഇന്ത്യയെ പണ്ട് കോളനിയാക്കിയ ഉസ്ബെക്കിസ്താനോട് പകരം വീട്ടണമെന്നാണോ?- സുഹാസിനി ഹൈദര്‍ ചോദിക്കുന്നു.

ഇന്ത്യയിലേക്ക് വന്ന മുഴുവന്‍ പേരോട് പ്രതികാരം ചെയ്യണമെന്നാണോ അജിത് ഡോവല്‍ ആഹ്വാനം ചെയ്യുന്നതെന്ന് ലിബറല്‍ ചിന്താഗതിക്കാരിയായ ജേണലിസ്റ്റ് തല്‍വീന്‍ സിങ്ങ് ചോദിക്കുന്നു. ആരെയാണ് നമ്മള്‍ ആദ്യം ആക്രമിക്കേണ്ടത്? ഇന്ത്യയെ പണ്ട് ആക്രമിച്ച അഫ്ഗാനിസ്ഥാനെയോ, ഉസ്ബെക്കിസ്ഥാനെയോ അതോ തുര്‍ക്കിയെയോ?- തല്‍വീന്‍ സിങ്ങ് ചോദിക്കുന്നു.

പക്ഷെ അജിത് ഡോവല്‍ പറഞ്ഞത് ഇതൊന്നുമല്ലെന്ന് ഇവര്‍ക്കെല്ലാം അറിയാം. വെറുതെ വിവാദമുണ്ടാക്കി അജിത് ഡോവലിന്റെ പ്രതിച്ഛായ നശിപ്പിക്കുകയാണ് ഇവരുടെ ലക്ഷ്യം. വാസ്തവത്തില്‍ അജിത് ഡോവല്‍ എന്താണ് ഉദ്ദേശിച്ചത്?

അജിത് ഡോവല്‍ പറഞ്ഞതെന്താണ്?

“ഡെവലപ് ഇന്ത്യ” എന്ന പരിപാടിയില്‍ പ്രസംഗിക്കവേയാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവൽ യുവാക്കള്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ ചില കാര്യങ്ങള്‍ സംസാരിച്ചത്. ഇന്ത്യയുടെ ചരിത്രം നിറയെ നമുക്ക് മുറിവേല്‍ക്കുകയാണ് ചെയ്തതെന്ന് അജിത് ഡോവല്‍ പറഞ്ഞു. വിദേശ ആക്രമണകാരികൾ ഇന്ത്യയെ കൊള്ളയടിച്ചു, അപമാനിച്ചു, നമ്മുടെ ഗ്രാമങ്ങൾ അവര്‍ കത്തിച്ചുകളഞ്ഞു. നമ്മുടെ നാഗരികതയെ നശിപ്പിക്കാൻ ശ്രമിച്ചു. നമ്മുടെ ക്ഷേത്രങ്ങൾ കൊള്ളയടിച്ചു. എന്നാല്‍ പഴയ ഭാരതീയര്‍ എങ്ങിനെയാണ് ഇതിന് മറുപടി നല്‍കിയത്? അന്നത്തെ നമ്മൾ നിസ്സഹായരായി നിശബ്ദരായി ഇതെല്ലാം നോക്കിനില്‍ക്കുകയായിരുന്നുവെന്നാണ് അജിത് ഡോവല്‍ പറഞ്ഞത്. പക്ഷെ പുതിയ തലമുറം എന്താണ് ചെയ്യേണ്ടതെന്നും അജിത് ഡോവല്‍ ഈ പ്രസംഗത്തില്‍ യുവാക്കളെ ഉപദേശിച്ചു.

ഇന്നത്തെ ഓരോ ചെറുപ്പക്കാരനും “പ്രതികാര മനോഭാവം” ഉണ്ടായിരിക്കണമെന്നാണ് അദ്ദേഹം ഊന്നിപ്പറഞ്ഞത്. “പ്രതികാരം” എന്നത് ഒരു നല്ല വാക്കല്ല, മറിച്ച് അത് തന്നെ ശക്തമായ ഒരു പദമാണെന്നും, ഒരു ജനതയെ വീണ്ടും ഉയിർത്തെഴുന്നേല്‍പിന് പ്രചോദിപ്പിക്കാന്‍ പ്രതികാരത്തിന് സാധിക്കുമെന്നും ഡോവൽ പറഞ്ഞു. പ്രതികാരബുദ്ധിയോടെ നമ്മള്‍ രാജ്യത്തിന്റെ പഴയ അന്തസ്സും ശക്തിയും പുനസ്ഥാപിക്കാന്‍ പരിശ്രമിക്കണമെന്നും അജിത് ഡോവല്‍ പറഞ്ഞു. “ഉയർന്ന മനോവീര്യവും കഴിവുള്ള നേതൃത്വമാണ് ഒരു രാഷ്‌ട്രത്തെ സ്വതന്ത്രവും ശക്തവുമാക്കുന്നത്. ലോകമെമ്പാടും നടക്കുന്ന യുദ്ധങ്ങളിലും സംഘർഷങ്ങളിലും, ചില രാജ്യങ്ങൾ തങ്ങളുടെ ഇച്ഛാശക്തി മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനും ഇത് നേടിയെടുക്കാൻ ബലപ്രയോഗം നടത്താനും ശ്രമിക്കുന്നുണ്ട്”.- അജിത് ഡോവല്‍ വിശദീകരിച്ചു.

“ഒരു രാഷ്‌ട്രത്തിന്റെ മനോവീര്യം തകർക്കാനും ശത്രുരാജ്യത്തിന്റെ നിബന്ധനകൾക്ക് അനുസൃതമായി ഉടമ്പടികളുണ്ടാക്കാനും ആണ് പലരും യുദ്ധങ്ങൾ നടത്തുന്നത്. പക്ഷെ ഒരു രാഷ്‌ട്രത്തിന് ഇച്ഛാശക്തി ഉണ്ടാകുമ്പോൾ, അതിന്റെ മനോവീര്യം വർദ്ധിക്കുന്നു, ഇതാണ് ആ രാഷ്ടത്തെ ശക്തവും സ്വതന്ത്രവുമാക്കുന്നത്.”- അജിത് ഡോവല്‍ പറഞ്ഞു.

താന്‍ ഉപയോഗിച്ച ‘പ്രതികാരം’ എന്ന വാക്കിനെ മറ്റാരും തെറ്റിദ്ധരിക്കാതിരിക്കാന്‍ അതിന് വിശദീകരണവും ഇതേ പ്രസംഗത്തില്‍ അജിത് ഡോവല്‍ നല്‍കിയിരുന്നു. “വ്യക്തിപരമായ പ്രതികാരത്തെയല്ല, മറിച്ച് ചരിത്രപരമായ തെറ്റുകൾ തിരുത്തി രാജ്യത്തിന്റെ നഷ്‌ടപ്പെട്ട വ്യക്തിത്വവും ശക്തിയും പുനഃസ്ഥാപിക്കുന്നതിനെ ആണ് പ്രതികാരം എന്നതുകൊണ്ട് ഉദ്ദേശിച്ചത്. നമ്മുടെ പഴയ ചരിത്രത്തിന് നമ്മള്‍ പ്രതികാരം ചെയ്യണം. അല്ലാതെ എല്ലാം കണ്ടും കേട്ടും സഹിച്ചുനില്‍ക്കുകയല്ല ഇനി വേണ്ടത്. ഒരു മഹത്തായ ഇന്ത്യയെ കെട്ടിപ്പടുക്കാൻ കഴിയുന്ന ഒരു സ്ഥാനത്തേക്ക് നമ്മുടെ രാജ്യത്തെ പുനഃസ്ഥാപിക്കുകയാണ് വേണ്ടത്. ഇന്ത്യയുടെ സംസ്കാരം വളരെ വികസിതമാണ്. നമ്മൾ ഒരിക്കലും ആരുടെയും ക്ഷേത്രങ്ങൾ നശിപ്പിച്ചിട്ടില്ല, എവിടെയും കൊള്ളയടിച്ചിട്ടില്ല, ഒരു വിദേശ രാജ്യത്തെയും ആക്രമിച്ചിട്ടുമില്ല.”- അജിത് ഡോവല്‍ പറഞ്ഞു. ഭഗത് സിംഗ്, സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി തുടങ്ങിയ നേതാക്കളുടെ പോരാട്ടങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ അദ്ദേഹം സ്വതന്ത്ര ഇന്ത്യയുടെ പ്രാധാന്യം മനസ്സിലാക്കാനും യുവാക്കളെ ഉപദേശിച്ചു.

മോദിയെ അഭിനന്ദിച്ച് അജിത് ഡോവല്‍

“കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ രാജ്യത്തെ സ്വാഭാവിക വികസനത്തിലേക്ക് നയിച്ച മോദിയുടെ നേതൃത്വം രാജ്യത്ത് ഉണ്ടായിരിക്കുന്നത് നമ്മുടെ ഭാഗ്യമാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയ്‌ക്കുണ്ടായത് ദ്രുതഗതിയിലുള്ള പുരോഗതിയാണ്. മോദി ഇന്ത്യയെ കൈപിടിച്ചു കൊണ്ടുപോകുന്ന വേഗതയിൽ, അത് വികസിക്കുക തന്നെ ചെയ്യും. എന്നാൽ വികസിത ഇന്ത്യയെ ആര് നയിക്കും എന്നതാണ് ചോദ്യം? വികസിത ഇന്ത്യയുടെ നേതാക്കളാകാൻ യുവാക്കൾ തീരുമാനമെടുക്കണം. ഇന്ന് മാത്രമല്ല, ഭാവിയിലേക്കും അവര്‍ തീരുമാനങ്ങൾ എടുക്കണം. ദീർഘവീക്ഷണത്തോടെ തീരുമാനങ്ങൾ എടുക്കേണ്ടത് വളരെ പ്രധാനമാണ്.” മോദി പറഞ്ഞു.

 

Tags: Indian civilisationindiaterrorismmodiAjit DovalMehbooba MuftirevengeNSA Ajit Doval
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കാട്ടില്‍ തോക്കുപിടിച്ച നക്സലുകളല്ല, ബുദ്ധിജീവികളായ നക്സലുകളെയാണ് കൂടുതല്‍ പേടിക്കേണ്ടതെന്ന് മോദി; രാജ്ദീപ് സര്‍ദേശായിക്ക് കൊണ്ടോ?

India

‘ഭൂമിയിലായാലും, ആകാശത്തായാലും, പാതാളത്തിലായാലും ഇത് ചെയ്തവർ തീരണം ‘ അന്ന് മോദി പറഞ്ഞ വാക്കുകൾ : പിന്നാലെ പാകിസ്ഥാനെ ചുഴറ്റിയടിച്ച മിന്നലാക്രമണം

India

ഇസ്രായേലുമായുള്ള സൗഹൃദം ആഴത്തിലുളളത് : സ്വാതന്ത്ര്യദിന ആശംസകൾക്ക് നെതന്യാഹുവിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി

India

‘ ചെങ്കോട്ടയിലേയ്‌ക്ക് പോകും മുൻപേ അവരെത്തി ‘ ; മയിലുകളെയും, ഗോക്കളെയും പരിപാലിക്കുന്ന വീഡിയോ പങ്ക് വച്ച് നരേന്ദ്ര മോദി

World

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.