Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

വിബി -ജി റാം ജി നിയമം: സവിശേഷതകള്‍ ഏറെ; നേട്ടങ്ങളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 08:28 am IST
inArticle

ഭാരതത്തിന്റെ ഗ്രാമീണ തൊഴില്‍ നയത്തില്‍ സുപ്രധാനമായ മാറ്റത്തിന് തുടക്കം കുറിച്ച്, 2025ലെ വിക്സിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) (വിബി -ജി റാം ജി) ബില്ലിന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അംഗീകാരം നല്‍കിയ പശ്ചാത്തലത്തില്‍ നിയമത്തിന്റെ പ്രധാന സവിശേഷതകള്‍ പരിശോധിക്കാം.

നിയമപരമായ തൊഴിലുറപ്പ് വര്‍ധിപ്പിക്കല്‍
അവിദഗ്‌ദ്ധ കായികാധ്വാനത്തിന് തയ്യാറുള്ള മുതിര്‍ന്ന അംഗങ്ങളുള്ള ഓരോ ഗ്രാമീണ കുടുംബത്തിനും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കുറഞ്ഞത് 125 ദിവസത്തെ വേതനത്തോടു കൂടിയ തൊഴില്‍ ഈ നിയമം ഉറപ്പാക്കുന്നു (വകുപ്പ് 5(1)).

മുമ്പുണ്ടായിരുന്ന 100 ദിവസമെന്ന തൊഴില്‍പരിധി വര്‍ദ്ധിപ്പിച്ചത് കുടുംബങ്ങളുടെ ഉപജീവന സുരക്ഷയും വരുമാന സ്ഥിരതയും വര്‍ദ്ധിപ്പിക്കുന്നു. ഇത് രാജ്യത്തിന്റെ വികസനത്തില്‍ കൂടുതല്‍ ഫലപ്രദമായും അര്‍ഥവത്തായും പങ്കുചേരാന്‍ ഗ്രാമീണ ജനതയെ പ്രാപ്തരാക്കുന്നു.

കൃഷിക്കും ഗ്രാമീണ തൊഴിലിനും തുല്യ പരിഗണന
വിത്തുവിതയ്‌ക്കല്‍, വിളവെടുപ്പ് തുടങ്ങിയ പ്രധാന കൃഷി കാലയളവുകളില്‍ ആവശ്യമായ കര്‍ഷക തൊഴിലാളികളുടെ ലഭ്യത ഉറപ്പാക്കുന്നതിനായി, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ 60 ദിവസത്തില്‍ കവിയാത്ത ഇടവേള പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ഈ നിയമം അധികാരം നല്‍കുന്നു (വകുപ്പ് 6).

എങ്കിലും 125 ദിവസത്തെ സമ്പൂര്‍ണ തൊഴിലുറപ്പ് തുടര്‍ന്നും നിലനില്‍ക്കും; ബാക്കിയുള്ള കാലയളവില്‍ അത് നല്‍കും. ഇത് കാര്‍ഷിക ഉല്‍പ്പാദനക്ഷമതയെയും തൊഴിലാളികളുടെ സുരക്ഷയെയും ഒരുപോലെ സംരക്ഷിക്കുന്നു.

സമയബന്ധിതമായ വേതന വിതരണം
ജോലി പൂര്‍ത്തിയാക്കി ഒരാഴ്ചയ്‌ക്കുള്ളിലോ, പരമാവധി പതിനഞ്ച് ദിവസത്തിനുള്ളിലോ വേതനം നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു (വകുപ്പ് 5(3)). നിശ്ചിത കാലയളവിനപ്പുറം കാലതാമസം നേരിടുന്ന സാഹചര്യത്തില്‍, ഷെഡ്യൂള്‍ കകല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്കനുസൃതമായി കാലതാമസത്തിന് നഷ്ടപരിഹാരം നല്‍കേണ്ടതുണ്ട്. ഇതിലൂടെ വേതന സുരക്ഷ ശക്തിപ്പെടുകയും തൊഴിലാളികളെ കാലതാമസത്താലുള്ള ബുദ്ധിമുട്ടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

ഉല്‍പ്പാദനക്ഷമമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ നിയമപ്രകാരമുള്ള തൊഴിലുറപ്പ് പദ്ധതിയെ നാല് പ്രധാന മേഖലകളിലെ സുസ്ഥിര ആസ്തി നിര്‍മാണവുമായി നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നു (വകുപ്പ് 4(2), ഷെഡ്യൂള്‍ ക):
1. ജലസുരക്ഷയും ജലവുമായി ബന്ധപ്പെട്ട പ്രവൃത്തികളും
2. പ്രധാന ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങള്‍
3. ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍
4. കാലാവസ്ഥാ വ്യതിയാനങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള പ്രവൃത്തികള്‍
എല്ലാ പ്രവൃത്തികളും അടിത്തട്ടില്‍നിന്നു മുകളിലേക്ക് എന്ന രീതിയിലാണ് ആസൂത്രണം ചെയ്യുന്നത്. കൂടാതെ സൃഷ്ടിക്കപ്പെടുന്ന എല്ലാ ആസ്തികളും വിക്സിത് ഭാരത് നാഷണല്‍ റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ സ്റ്റാക്കിലേക്ക് സംയോജിപ്പിക്കും. ഇത് വ്യത്യസ്ത പ്രാദേശിക ആവശ്യങ്ങള്‍ അടിസ്ഥാനമാക്കി നിര്‍ണായകമായ ഗ്രാമീണ അടിസ്ഥാനസൗകര്യങ്ങളുടെ പരിപൂര്‍ണത ലക്ഷ്യമിട്ടുള്ളതാണ്.

ദേശീയ സംയോജനത്തോടുകൂടിയ വികേന്ദ്രീകൃത ആസൂത്രണം
എല്ലാ പ്രവൃത്തികളും വിക്സിത് ഗ്രാമപഞ്ചായത്ത് പദ്ധതികളില്‍ നിന്നാണ് ഉത്ഭവിക്കുന്നത്, ഗ്രാമപഞ്ചായത്ത് തലത്തില്‍ പങ്കാളിത്ത പ്രക്രിയകളിലൂടെ തയ്യാറാക്കുകയും ഗ്രാമസഭ അംഗീകരിക്കുകയും ചെയ്യുന്നു (വകുപ്പുകള്‍ 4(1)4(3)).

ഈ പദ്ധതികള്‍ പിഎം ഗതി ശക്തി ഉള്‍പ്പെടെയുള്ള ദേശീയ പ്ലാറ്റ്ഫോമുകളുമായി ഡിജിറ്റലായും സ്ഥലപരമായും സംയോജിപ്പിച്ചിരിക്കുന്നു. വികേന്ദ്രീകൃതമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം നിലനിര്‍ത്തി, സര്‍ക്കാരിന്റെ സര്‍വതോമുഖ സംയോജനം സാധ്യമാക്കുന്നു.

ഈ സംയോജിത ആസൂത്രണ സംവിധാനം വഴി മന്ത്രാലയങ്ങള്‍ക്കും വകുപ്പുകള്‍ക്കും പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കും.

പരിഷ്‌കരിച്ച സാമ്പത്തിക ഘടന
ഈ നിയമം കേന്ദ്രപിന്തുണയുള്ള പദ്ധതിയായി നടപ്പാക്കുന്നു. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായി സംസ്ഥാന സര്‍ക്കാരുകള്‍ ഇത് വിജ്ഞാപനം
ചെയ്ത് പ്രാവര്‍ത്തികമാക്കും.

കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ 60:40 എന്ന അനുപാതത്തിലും, വടക്കുകിഴക്കന്‍ഹിമാലയന്‍ സംസ്ഥാനങ്ങള്‍ക്ക് 90:10 എന്ന അനുപാതത്തിലും, നിയമസഭകളില്ലാത്ത കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് 100% കേന്ദ്രധനസഹായത്തിലുമാണ് ചെലവ് പങ്കിടുന്നത്.

കരുത്തുറ്റ ഭരണനിര്‍വഹണ ശേഷി
ഭരണപരമായ ആവശ്യങ്ങള്‍ക്കായി നീക്കിവയ്‌ക്കാവുന്ന തുകയുടെ പരിധി 6 ശതമാനത്തില്‍ നിന്നും 9 ശതമാനമായി ഉയര്‍ത്തി. ഇത് കൂടുതല്‍ ജീവനക്കാരെ നിയമിക്കാനും, അവര്‍ക്ക് മികച്ച പരിശീലനം നല്‍കാനും, സാങ്കേതിക ശേഷി വര്‍ദ്ധിപ്പിക്കാനും, ഫീല്‍ഡ് തലത്തിലുള്ള പിന്തുണ ഉറപ്പാക്കാനും സഹായിക്കും. ഇതുവഴി പദ്ധതിയുടെ ലക്ഷ്യങ്ങള്‍ കൂടുതല്‍ ഫലപ്രദമായി കൈവരിക്കാന്‍ സ്ഥാപനങ്ങള്‍ക്ക് സാധിക്കും.

തൊഴിലുറപ്പും തൊഴില്‍ ആവശ്യപ്പെടാനുള്ള അവകാശവും
തൊഴില്‍ ആവശ്യപ്പെടാനുള്ള അവകാശത്തെ നിയമം ദുര്‍ബലപ്പെടുത്തുന്നില്ല. നേരെമറിച്ച്, യോഗ്യരായ ഗ്രാമീണ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് 125 ദിവസത്തെ വേതനം ഉറപ്പായ തൊഴില്‍ നല്‍കുന്നതിന് സര്‍ക്കാരിന് വ്യക്തമായ നിയമപരമായ ബാധ്യത വകുപ്പ് 5(1) നല്‍കുന്നു. ഉത്തരവാദിത്വവും പരാതി പരിഹാര സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിനൊപ്പം ഗ്യാരന്റി ദിവസങ്ങളുടെ വിപുലീകരണം ഈ അവകാശത്തിന്റെ നടപ്പാക്കല്‍ സാധ്യതയെ ശക്തിപ്പെടുത്തുന്നു.

വികേന്ദ്രീകരണവും പഞ്ചായത്തുകളുടെ പങ്കും
ഈ നിയമം ആസൂത്രണമോ നടപ്പിലാക്കലോ കേന്ദ്രീകൃതമാക്കുന്നില്ല. 16 മുതല്‍ 19 വരെയുള്ള വകുപ്പുകള്‍ പ്രകാരം പദ്ധതി ആസൂത്രണം ചെയ്യാനും, നടപ്പിലാക്കാനും, മേല്‍നോട്ടം വഹിക്കാനുമുള്ള അധികാരം അതത് തലങ്ങളിലെ പഞ്ചായത്തുകള്‍ക്കും പ്രോഗ്രാം ഓഫീസര്‍മാര്‍ക്കും ജില്ലാ അധികാരികള്‍ക്കുമാണ് നല്‍കിയിരിക്കുന്നത്. പ്രാദേശികമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അധികാരം പഞ്ചായത്തുകളില്‍ തന്നെ നിലനിര്‍ത്തിക്കൊണ്ട്, പദ്ധതികളുടെ സുതാര്യതയും ഏകോപനവും ഉറപ്പാക്കാന്‍ മാത്രമാണ് ദേശീയതലത്തിലുള്ള സംയോജനം ലക്ഷ്യമിടുന്നത്.

തൊഴിലില്ലായ്‌മ വേതനം
മുന്‍പ് നല്‍കിയിരുന്ന അവകാശ നിഷേധ വ്യവസ്ഥകള്‍ ഈ നിയമം നീക്കം ചെയ്യുകയും അര്‍ത്ഥവത്തായ നിയമപരമായ സംരക്ഷണമായി തൊഴിലില്ലായ്‌മ വേതനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അപേക്ഷ നല്‍കി നിശ്ചിത സമയപരിധിക്കുള്ളില്‍ തൊഴില്‍ നല്‍കാന്‍ സാധിച്ചില്ലെങ്കില്‍, പതിനഞ്ച് ദിവസത്തിന് ശേഷം തൊഴിലില്ലായ്‌മ വേതനം നല്‍കേണ്ടതുണ്ട്.

Tags: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിVB-G Ram Ji Law
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിബി – ജി റാം ജി: സംസ്ഥാനത്ത് 12.12 ലക്ഷം തൊഴില്‍ ദിനങ്ങള്‍

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

Article

തൊഴിലുറപ്പില്‍ നിന്ന് തൊഴില്‍ നൈപുണ്യത്തിലേക്ക്

Article

വികസിത ഭാരതത്തിനായ്… എതിര്‍പ്പുകള്‍ അഴിമതിയുടെ പഴുതടച്ചതിനാല്‍

Article

തൊഴിലുറപ്പിന് പുതിയ മുഖം

പുതിയ വാര്‍ത്തകള്‍

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.