Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വെനസ്വേല ഭരണാധികാരി മഡൂറോയെ അമേരിക്കയ്‌ക്ക് സ്ഥാനഭ്രഷ്ടനാക്കാന്‍ കഴിയുമോ? പുടിനും ഷീ ജിന്‍പിങ്ങും അതിന് സമ്മതിക്കുമോ?

അമേരിക്കയിലേക്ക് മയക്കമരുന്ന് കടത്തുന്ന ലഹരിക്കച്ചവടസംഘങ്ങളെ നിയന്ത്രിക്കുന്നത് വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ആണെന്ന് കുറ്റപ്പെടുത്തിയ ശേഷം കഴിഞ്ഞ നാല് മാസമായി ട്രംപ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമത്തിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2025, 06:35 pm IST
in World
പുടിന്‍ (ഇടത്ത്), മഡൂറോ (നടുവില്‍), ട്രംപ്

പുടിന്‍ (ഇടത്ത്), മഡൂറോ (നടുവില്‍), ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കയിലേക്ക് മയക്കമരുന്ന് കടത്തുന്ന ലഹരിക്കച്ചവടസംഘങ്ങളെ നിയന്ത്രിക്കുന്നത് വെനിസ്വേല പ്രസിഡന്‍റ് നിക്കോളാസ് മഡൂറോ ആണെന്ന് കുറ്റപ്പെടുത്തിയ ശേഷം കഴിഞ്ഞ നാല് മാസമായി ട്രംപ് അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാനുള്ള ശ്രമത്തിലാണ്. ഇതിനായി വെനസ്വേലയ്‌ക്ക് മുന്നിലെ കരീബിയന്‍ കടലില്‍ അമേരിക്കയുടെ യുദ്ധക്കപ്പലുകളും ആകാശത്ത് യുദ്ധവിമാനങ്ങളും റെഡിയാക്കി നിര്‍ത്തിയിരിക്കുകയാണ്.

അമേരിക്കയുടെ ഈ നീക്കത്തിന് പിന്നിലെ തന്ത്രം മനസ്സിലാക്കിയിരിക്കുന്നത് റഷ്യന്‍ പ്രസിഡന്‍റ് പുടിനും ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങുമാണ്. വെനസ്വേല ഏറ്റവും വലിയ എണ്ണ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ്. ദിവസേന 300 കോടി ബാരല്‍ എണ്ണ ഉല്‍പാദിപ്പിക്കാന്‍ ഇവിടുത്തെ എണ്ണപ്പാടങ്ങള്‍ക്ക് ശേഷിയുണ്ട്. ഇവിടുത്തെ എണ്ണപ്പാടങ്ങളില്‍ നല്ലൊരു ശതമാനം നിക്ഷേപം നടത്തിയ രാജ്യങ്ങളാണ് പുടിന്റെ റഷ്യയും ഷീ ജിന്‍പിങ്ങിന്റെ ചൈനയും. മഡൂറോയെ സ്ഥാനഭ്രഷ്ടനാക്കിയാല്‍ ചൈനയെയും റഷ്യയെയും ദുര്‍ബ്ബലപ്പെടുത്താന്‍ സാധിക്കുമെന്നതാണ് ട്രംപിന്റെ പദ്ധതി. ഇത് യൂറോപ്യന്‍ രാജ്യങ്ങളും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്നൊരുക്കിയ ഗൂഢാലോചനയുടെ ഭാഗമാണ്. ഇത് ഒരു രഹസ്യ അജണ്ടയിലൂടെ നടപ്പാക്കാനാണ് അമേരിക്ക ശ്രമിക്കുന്നത്. മഡുറോയുടെ മയക്കമരുന്ന് ശൃംഖലകള്‍ വെനിസ്വേല ഭരിയ്‌ക്കുന്നു, അവര്‍ മയക്കമരുന്ന് കടത്തി അമേരിക്കയെ നശിപ്പിക്കുന്നു എന്നും മറ്റും ആരോപിച്ചാണ് കടലില്‍ അമേരിക്കയുടെ എഴ് യുദ്ധക്കപ്പലുകളെ വെനിസ്വേലയെ ആക്രമിക്കാന്‍ കരീബിയന്‍ കടലില്‍ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ നാലില്‍ അധികം വര്‍ഷങ്ങളായി പുടിനെ വീഴ്‌ത്താനുള്ള വലിയ പദ്ധതി അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു. പുടിന്റെ അനുയായികളായ സിറിയ, വെനസ്വേല, ഇറാന്‍, വടക്കന്‍ കൊറിയ എന്നിവയെ വീഴ്‌ത്താന്‍ ശ്രമങ്ങള്‍ നടക്കുകയാണ്. ഇതിനായി ഉക്രൈനെ ഉപയോഗിച്ച് റഷ്യയ്‌ക്കെതിരെ യുദ്ധം നടത്തുകയാണ്. ഉക്രൈന് ആയുധങ്ങളും പണവും നല്‍കി റഷ്യയ്‌ക്കെതിരെ ആക്രമണം അഴിച്ചുവിടുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി,യുകെ, പോളണ്ട് തുടങ്ങിയ രാജ്യങ്ങളാണ്.

ഇസ്രയേലിനെ ഉപയോഗിച്ചാണ് അമേരിക്ക സിറിയയെ വീഴ്‌ത്തിയത്. ഇസ്രയേല്‍ ഇറാന്റെ നേതൃത്വത്തിലുള്ള ഭീകരശൃംഖലകളെ തകര്‍ക്കുന്നതിന്റെ ഭാഗമായാണ് സിറിയയുടെ പ്രസിഡന്‍റ് അല്‍ ബാഷറെയും വീഴ്‌ത്തിയത്. ഈ യുദ്ധത്തില്‍ സിറിയയെ സഹായിക്കാന്‍ പുടിന് കഴിഞ്ഞില്ല. കാരണം പുടിന്‍ ഉക്രൈനുമായുള്ള യുദ്ധത്തില്‍ കുടുങ്ങിക്കിടുക്കുന്നതിനാലായിരുന്നു ഇത്. സിറിയന്‍ പ്രസിഡന്‍റ് അല്‍ബാഷര്‍ റഷ്യയിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.പിന്നീട് ഇറാനെയും ഇസ്രയേലിനെ ഉപയോഗിച്ച് തകര്‍ക്കാന്‍ അമേരിക്ക ശ്രമിച്ചെങ്കിലും ആ ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. ഇറാന്‍ ഖത്തറിനെതിരെ മിസൈലാക്രമണം നടത്തിയതോടെ അമേരിക്കയ്‌ക്ക് ഇസ്രയേലിനെ പിന്തിരിപ്പിക്കേണ്ടി വന്നു.

അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെയും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടേയും എക്കാലത്തേയും ഭീഷണയിയായ പുടിനെ തീര്‍ക്കുക എന്നത് തന്നെയാണ് ലക്ഷ്യമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി ഇപ്പോള്‍ വെനിസ്വേലയുടെ മഡൂറോയെ വീഴ്‌ത്താന്‍ ശ്രമിക്കുകയാണ് ട്രംപ്. കടുത്ത പുടിന്‍ ഭക്തനാണ് മഡൂറോ. വെനിസ്വേലയിലെ എണ്ണപ്പാടങ്ങളില്‍ പുടിനും ഷീജിന്‍പിങ്ങും വന്‍തോതില്‍ പണം മുടക്കിയിട്ടുണ്ട്. മഡൂറോയെ വീഴ്‌ത്തിയാല്‍ ഈ എണ്ണപ്പാടങ്ങള്‍ അമേരിക്കയുടെ സ്വന്തമാകും. ഇതിന് ചൈനയും റഷ്യയും സമ്മതിക്കുമോ എന്ന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

Tags: Vladimir PutinXi JinpingDonald TrumpVenezuelaNicolás MaduroVenezuela US wardrug cartel
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

India

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

India

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

World

വെനിസ്വേലയിലെ ഭൂകമ്പത്തിൽ വൻ നാശനഷ്ടം : നൂറ് കണക്കിന് പേർ മരിച്ചതായി റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.