Wednesday, May 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മന്ത്രോച്ചാരണങ്ങള്‍ ഉയരാന്‍ ദിവസങ്ങള്‍ മാത്രം; പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ മുറജപത്തിനുള്ള ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2025, 02:55 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: മുറജപത്തിനൊരുങ്ങി ശ്രീപദ്മനാഭസ്വാമി ക്ഷേത്രം. ആറു കൊല്ലത്തിലൊരിക്കല്‍ നടക്കുന്ന മുറജപത്തിന് 20ന് തുടക്കമാകും. വൈകിട്ട് 4.30ന് പാന്‍ഇന്ത്യന്‍ ചലച്ചിത്രതാരം റാണാ ദഗ്ഗുബതി ഉദ്ഘാടനം ചെയ്യും. എട്ടു ദിവസങ്ങളിലായുള്ള ഏഴു മുറകളിലായാണ് ജപം. മുറജപം പൂര്‍ത്തിയാകുന്ന 2026 ജനുവരി 14ന് ലക്ഷം ദീപങ്ങള്‍ ക്ഷേത്രത്തില്‍ ഭക്തി നിര്‍ഭരമായ കാഴ്ചയൊരുക്കും. വേദമന്ത്രജപവും സഹസ്രനാമജപവും ജലജപവും ഈ ദിവസങ്ങളിലായി നടക്കും.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നടത്തുന്ന കളഭങ്ങളില്‍ മാര്‍കഴി കളഭം മുറജപത്തിന്റെ അവസാനത്തെ ഏഴുദിവസങ്ങളിലായി നടക്കും. കളഭത്തിനുശേഷം മുറജപത്തിന്റെ സമാപനമായി ലക്ഷദീപം ജനുവരി 14നാണ്. ഋക്, യജുര്‍, സാമ വേദങ്ങളാണ് ക്രമമായി മുറ ജപത്തില്‍ ജപിക്കുന്നത്. സമയനിഷ്ഠയോടുകൂടി എട്ടുദിവസം കൊണ്ട് വേദസംഹിത ഒരാവര്‍ത്തി ചൊല്ലിത്തീര്‍ക്കുന്നതാണ് ഒരു മുറ.

വേദസംഹിതയെ ആദ്യന്തം ഉപാസിക്കുന്ന രീതിയാണ് മുറജപം. സൂക്തജപവും വിഷ്ണുസഹസ്രനാമജപവും ഇതിനൊപ്പം ഉണ്ടാകും. എട്ടാം ദിവസത്തെ ജപത്തിനൊടുവില്‍ രാത്രി 8.30ന് മുറശീവേലി നടക്കും. ആഴ്‌വാഞ്ചേരി തമ്പ്രാക്കള്‍, തിരുനാവായ വാധ്യാന്‍, തൃശൂര്‍ വാധ്യാന്‍, പന്തല്‍ വൈദികന്‍, കൈമുക്ക് വൈദികന്‍, കപ്ലിങ്ങാട് വൈദികന്‍, ചെറുമുക്ക് വൈദികന്‍ തുടങ്ങിയ സ്ഥാനികള്‍ക്കു പുറമേ കാഞ്ചീപുരം, ഉടുപ്പി, മഹാരാഷ്‌ട്ര, തിരുപ്പതി, തൃശ്ശൂര്‍ ബ്രഹ്മസ്വം മഠം, ഇരിങ്ങാലക്കുട വേദപാഠശാല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വൈദികര്‍ മുറജപത്തില്‍ പങ്കെടുക്കും.

27നാണ് ആദ്യമുറശീവേലി. ഡിസംബര്‍ 5, 13, 21, 29, ജനുവരി 6 എന്നീ ദിവസങ്ങളില്‍ ആറുമുറ പൂര്‍ത്തിയാകും. 14ന് ഏഴാം മുറയില്‍ ലക്ഷദീപത്തോടുകൂടി പൊന്നുംശീവേലി നടക്കും.ആധുനിക തിരുവിതാംകൂറിന്റെ സ്രഷ്ടാവ് അനിഴം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ തുടങ്ങിവച്ച ചടങ്ങുകള്‍ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചെറിയ മാറ്റങ്ങളോടെ ആവര്‍ത്തിക്കുന്നുവെന്നാണ് ഈ ആഘോഷത്തിന്റെ സവിശേഷത.

മന്ത്രപ്രധാനമായ ഋഗ്വേദം, ക്രിയാ പ്രധാനമായ യജുര്‍വേദം, ശ്രുതി പ്രധാനമായ സാമവേദം എന്നിവയുടെ സമന്വയമാണ് ഓരോ മുറജപവും. നാലുതരം ദൈനംദിന പ്രാര്‍ഥനകളോടെ 56 ദിവ-സം നീളുന്ന അനുഷ്ഠാനമാണ് മുറജപം. മകര സംക്രാന്തി ദിനമായ 56-ാം ദിവസം ശീവേലിയോടെയാണ് ലക്ഷദീപം നടക്കുക. രാവിലെ 6.30 മുതല്‍ 8.30 വരെയാണ് നാമജപം. അതിനു മുന്‍പ് അലങ്കാര പൂജ, മുഴുക്കാപ്പ്, നിറദീപം, പ്രത്യേക ഗണപതി ഹോമം, എന്നിവ നടക്കും.

ഏഴു മുറകളിലായിട്ടാണു ശീവേലി നടക്കുക. ശ്രീ പദ്മനാഭന്‍, നരസിംഹ മൂര്‍ത്തി, ശ്രീകൃഷ്ണന്‍ എന്നീ വിഗ്രഹങ്ങളാണ് എഴുന്നെള്ളിക്കുക. ഒന്നാം മുറയില്‍ അനന്തവാഹനം, രണ്ടാം മുറയില്‍ കമലവാഹനം, മൂന്നിലും അഞ്ചിലും ഇന്ദ്രവാഹനം, നാലിലും ആറിലും പല്ലക്ക്, ഏഴാം മുറയില്‍ ഗരുഡവാഹനം എന്നീ ക്രമത്തില്‍ എഴുന്നെള്ളിക്കണമെന്നാണു വ്യവസ്ഥ. മുറജപത്തോടനുബന്ധിച്ചുള്ള ജലജപം പ്രധാനമാണ്. കിഴക്കേ നടയിലുള്ള പദ്മതീര്‍ഥക്കുളത്തിലാണ് ജലജപം നടക്കുക. ക്ഷേത്രത്തിലെത്താതെ നഗരവാസികള്‍ക്ക് മുറജപം ദര്‍ശിക്കാമെന്നതും ജലത്തെ പവിത്രീകരിക്കുകയെന്നതുമാണ് ജലജപത്തിന്റെ ഐതിഹ്യം.

Tags: MurajapamHeld once in six yearsSeven MurajapamsEight daysLakhs of lampsDevotional spectacleSREE PADMANABHASWAMY TEMPLERana Daggubati
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരിക്കായി പുത്തരിക്കണ്ടത്ത് മേയര്‍ വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ ഞാറ് നടുന്നു
Thiruvananthapuram

തലസ്ഥാന ജനതയ്‌ക്ക് നല്‍കിയ വാക്ക് പാലിച്ച് നഗരസഭാ ഭരണ സമിതി; പുത്തരിക്കണ്ടത്ത് ഞാറ് നട്ടു, ശ്രീപത്മനാഭന് സമര്‍പ്പിക്കാന്‍

ചിത്രം വി.വി. അനൂപ്‌
Kerala

അനന്തപുരി വേദ-ദീപ പ്രഭയില്‍ മുങ്ങി ശ്രീപദ്മനാഭന് ഇന്നു ലക്ഷദീപം, മകര ശീവേലി രാത്രി 8.30ന്

Thiruvananthapuram

ലക്ഷദീപം തൊഴാൻ കര്‍ശന നിയന്ത്രണങ്ങള്‍: ആധാര്‍കാര്‍ഡ് കരുതണം, മൊബൈല്‍ പാടില്ല

47-ാമത് മുറജപ-ലക്ഷദീപ ഭക്തജന ആഘോഷസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന സാംസ്‌കാരിക ഘോഷയാത്ര യില്‍ നിന്ന്‌
Kerala

ഭക്തര്‍ക്ക് ലഭിച്ചില്ല; ലക്ഷദീപം പാസില്‍ തിരിമറി, പൊന്നും ശീവേലി ദര്‍ശിക്കണമെങ്കിൽ സിപിഎം അംഗം കനിയണം

Kerala

മുറ തെറ്റാതെ വേദമന്ത്രജപത്തിനു സമാപനം; ശ്രീപദ്മനാഭ സന്നിധിയില്‍ ലക്ഷദീപം നാളെ

പുതിയ വാര്‍ത്തകള്‍

എല്ലാവരുടേയും മുരളിയേട്ടന്‍

അരവിന്ദ് ചിതംബരത്തെ കൂട്ടുകാരനായ പ്രജ്ഞാനന്ദ പൊക്കുന്നു.

ഇസ്പോര്‍ട്സ് വേള്‍ഡ് കപ്പിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ ചെസ്സ് താരമായി അരവിന്ദ് ചിദംബരം

ദേശീയഗീതത്തിലെ ഏത് ഭാഗമാണ് താങ്കളെ ആശങ്കപ്പെടുത്തുന്നത്’? മുഹമ്മദ് റിയാസിനെതിരെ വി മുരളീധരൻ

സതീശന്റെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഒരാളുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു, തിരുവനന്തപുരം എംപി ശശി തരൂര്‍ എന്തുകൊണ്ട് എത്തിയില്ല?

സ്വരരാഗ രൂപിണി സരസ്വതി പാടി സമദാനി…മാധവിക്കുട്ടിയുടെ കാലം മുതല്‍ തുടങ്ങിയതല്ലേ ഹിന്ദുഭക്തിഗാനം പാടല്‍ എന്ന് വിമര്‍ശനം

മിഥില എക്സ്പ്രസിലും തീ പിടുത്തം : അട്ടിമറി ശ്രമം മൂന്നാം തവണ ;  ആസൂത്രിതമെന്ന് അധികൃതർ ; മിഥിലയിൽ നിന്ന് കണ്ടെത്തിയത് പെട്രോളിൽ മുക്കിയ തുണികഷ്ണം

വാഹനം മോഡിഫൈ ചെയ്യുന്നത് കുറ്റകരമല്ലെന്ന് സതീശന്‍ , ഇതെല്ലാം കേന്ദ്രത്തിന്റെ നിയമമാണെന്നും മുഖ്യമന്ത്രിക്ക് ഒന്നും ചെയ്യാനാകില്ലെന്ന് അഖില്‍ മാരാര്‍

സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന വി ഡി സതീശന്‍ മത സംഘടനകള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നു, വകുപ്പ് വിഭജനം കീറാമുട്ടി

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ്പ് മമ്പാടിന് ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.