Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

ഡോ. സുകുമാര്‍ കാനഡ by ഡോ. സുകുമാര്‍ കാനഡ
Jul 31, 2026, 07:02 am IST
in Samskriti
ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ശബരിക്ക് ആദരം അര്‍പ്പിച്ച്, രാമനും ലക്ഷ്മണനും ദക്ഷിണദിശയിലേക്കുള്ള യാത്ര തുടര്‍ന്നു. പമ്പാനദിയുടെ പവിത്രസുന്ദരമായ തീരത്തേക്ക് അടുക്കുമ്പോള്‍ ദുഃഖത്തിനിടയിലും പമ്പാനദീതടം രാമനില്‍ പ്രശാന്തി നിറച്ചു. സീതയെ സദാ നിനച്ചുകൊണ്ട് തന്റെ ദൗത്യത്തില്‍ ഉറച്ച് രാമന്‍ അവിടെ വിശ്രമിച്ചു. പമ്പയുടെ തീരത്ത് ഋഷ്യമൂകപര്‍വ്വതത്തില്‍ നാടുകടത്തപ്പെട്ട വാനരരാജകുമാരന്‍ സുഗ്രീവന്‍, തന്റെ നാലു വിശ്വസ്ത മന്ത്രിമാര്‍ഹനുമാന്‍, നളന്‍, നീലന്‍, താരന്‍- എന്നിവരോടൊപ്പം ഒളിവില്‍ കഴിയുന്നു. കിഷ്‌കിന്ധയുടെ രാജാവായിരുന്ന സുഗ്രീവന്‍, തന്റെ ജ്യേഷ്ഠന്‍ ബാലിയുമായുണ്ടായ വലിയൊരു തെറ്റിദ്ധാരണമൂലം കൊട്ടാരത്തില്‍ നിന്നും ആട്ടി പുറത്താക്കപ്പെട്ടു. അതിബലവനായ ജ്യേഷ്ഠന്‍ തന്നെ കൊന്നുകളയുമെന്ന നിത്യഭയത്തില്‍ സുഗ്രീവന്‍ കഴിഞ്ഞുവന്നു. ഒരു ഋഷിയുടെ ശാപം മൂലം ബാലിക്ക് ഋഷ്യമൂകപര്‍വ്വതത്തില്‍ കയറാന്‍ പാടില്ല എന്നതുകൊണ്ട് സുഗ്രീവന്‍ അവിടെ മാത്രം സുരക്ഷിതനായിരുന്നു.

ഹനുമത്സംഗമം
സുഗ്രീവന്റെ മുഖ്യമന്ത്രി, ജ്ഞാനവും കരുത്തും ഒരുപോലെ സ്വായത്തമായുള്ള ദിവ്യനായ ഹനുമാന്‍, അകലെ നിന്ന് രണ്ട് മനുഷ്യരൂപങ്ങള്‍ തങ്ങളെ സമീപിക്കുന്ന കാര്യം ശ്രദ്ധിച്ചു. കൈകള്‍ കൂപ്പി ഹനുമാന്‍ അവരെ ഊഷ്മളമായി അഭിവാദനം ചെയ്തു സ്വാഗതം ചെയ്തു. ഹനുമാന്റെ ശബ്ദം മൃദുവായിരുന്നു. നേര്‍മ്മയുള്ളതും. അതില്‍ സ്വാഭാവികമായി ഒരു മഹത്വവും ഹൃദയശുദ്ധിയും നിറഞ്ഞിരുന്നതായി രാമന്‍ തിരിച്ചറിഞ്ഞു. ”ഞാന്‍ ഹനുമാന്‍, വാനരരാജാവായ സുഗ്രീവന്റെ ദാസനാണ്. എന്റെ യജമാനനും ഇവിടെയീ മലയില്‍ പരദേശവാസവും ദുഃഖവും അനുഭവിക്കുകയാണ്. നിങ്ങള്‍ക്ക് ഒരുപക്ഷേ പരസ്പരം സഹായിക്കാന്‍ കഴിഞ്ഞേക്കാം.”

സീതയുടെ ആഭരണങ്ങള്‍ കണ്ടു പൊട്ടിക്കരയുന്ന ശ്രീരാമന്‍

രാമസുഗ്രീവ സഖ്യം
സുഗ്രീവനുമായുള്ള കൂടിക്കാഴ്ചക്കായി ഹനുമാന്‍ ഉടനെ തന്നെ രാമനെയും ലക്ഷ്മണനെയും തന്റെ ഇരുതോളത്തുമെടുത്ത് വന്‍കാട്ടിനിടയിലൂടെ ചാടി ക്ഷണനേരത്തില്‍ വാനരരാജാവിന് മുന്നിലെത്തി. സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് രാമന്‍ സുഗ്രീവനോട് പറഞ്ഞു. സുഗ്രീവന്‍ സഹോദരന്‍ ബാലിയുടെ ക്രൂരതയെക്കുറിച്ചു സംസാരിച്ചു. തങ്ങള്‍ രണ്ടും സമാനമായ ദുഃഖത്തിലാണെന്നു കണ്ട്, അവര്‍ പരസ്പരസഹായത്തിനായി ഒരുടമ്പടിയില്‍ ഏര്‍പ്പെട്ടു. ബാലിയില്‍ നിന്ന് രാജ്യം തിരികെ ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് രാമന്‍ സുഗ്രീവന് വാഗ്ദാനം ചെയ്തു. മറുവശത്ത് സീതയെ കണ്ടെത്താന്‍ സഹായിക്കുമെന്ന് സുഗ്രീവന്‍ രാമന് വാക്ക് നല്കി. കുറച്ചുനാള്‍ മുന്‍പ് വനത്തിന് മുകളിലൂടെ പറന്നുപോയൊരു ആകാശരഥത്തില്‍ നിന്നും താഴെ വീണ ആഭരണങ്ങള്‍ സുഗ്രീവന്‍ രാമന് കാണിച്ചുകൊടുത്തു. രാമന്‍ അവയെ ഉടന്‍തന്നെ സീതയുടെ ആഭരണങ്ങളായി തിരിച്ചറിഞ്ഞു നിശബ്ദമായി കരഞ്ഞുപോയി.

ബാലിയെ നേരിടാന്‍ രാമന്‍ അവനെ ഉപദേശിച്ചു, എന്നാല്‍ തന്റെ സഹോദരന്‍ അതിശക്തിമാനാണെന്നും തനിക്ക് ജയിക്കാനാവില്ലെന്നും സുഗ്രീവന്‍ ഭയപ്പെട്ടു. അവനു ധൈര്യം നല്‍കാന്‍, സുഗ്രീവനും ബാലിയും തമ്മില്‍ ദ്വന്ദയുദ്ധം ചെയ്യുന്ന സമയത്ത് ഒരു വൃക്ഷത്തിനുപിന്നില്‍ ഒളിച്ചുനിന്ന്, സുഗ്രീവന്‍ അടയാളം കൊടുക്കുന്നതനുസരിച്ച് ബാലിയെ താന്‍ അമ്പെയ്ത് കൊന്നുകൊള്ളാമെന്ന് രാമന്‍ സമ്മതിച്ചു.

ബാലി സുഗ്രീവയുദ്ധം


രാമന്റെ വാക്കുകള്‍ കേട്ട് ഉത്സാഹത്തോടെ സുഗ്രീവന്‍ ബാലിയെ വെല്ലുവിളിച്ചു. താരയുടെ അപേക്ഷകള്‍ അവഗണിച്ച്, ബാലി തന്റെ കോട്ടയില്‍ നിന്ന് ചാടി സുഗ്രീവനെ നേരിടാന്‍ യുദ്ധക്കളത്തിലെത്തി. രണ്ട് സഹോദരന്മാരും അതിശക്തമായ ക്രോധത്തോടെ ഏറ്റുമുട്ടി. യോദ്ധാക്കളുടെ സ്വാഭാവികമായ തിളക്കത്തോടെ ശോഭിച്ചിരുന്ന അവര്‍ ശരീരപ്രകൃതിയിലും രൂപത്തിലും ബലത്തിലും തുല്യരായിരുന്നു, രാമന് പോലും അവരെ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായി. മത്തുപിടിച്ച രണ്ട് വലിയ ആനകള്‍ മാരകമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടതുപോലെ അവര്‍ പോരാടി, അവരുടെ പ്രഹരങ്ങള്‍ ഭൂമിയെ കുലുക്കുകയും കാട്ടിലെ ജീവികളെ ഭയപ്പെടുത്തുകയും ചെയ്തു.

മല്‍പ്പിടുത്തത്തിനിടയില്‍ സഹോദരന്മാരെ രണ്ടാളേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അമ്പ് തൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് രാമന്‍ വിശദീകരിച്ചു. ‘അടുത്ത തവണ, നിന്നെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ തിളക്കമുള്ള ഒരു പുഷ്പമാല നിന്റെ കഴുത്തില്‍ ഇട്ടാല്‍മതി.’ രാമന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന്‍ സുഗ്രീവന്റെ കഴുത്തില്‍ കാട്ടുപൂക്കളുടെ ഒരു മാല ചാര്‍ത്തി, അവനെ അടുത്ത സംഘട്ടനത്തിനായി തയ്യാറാക്കി.

Tags: ramayanaLord RamaDevotionalRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: മൃതസഞ്ജീവനി വളരുന്ന ദ്രോണഗിരി

Samskriti

നമാമി രാമം: കര്‍മബന്ധം, കാലപാശം

Samskriti

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

Samskriti

സംഗീത ഭക്തിയുടെ ത്യാഗരാജ രാമായണം

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: ആറ് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ചിത്രരാമായണം-14: സീതാന്വേഷണം

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.