Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രരാമായണം-14: സീതാന്വേഷണം

ഡോ. സുകുമാര്‍ കാനഡbyഡോ. സുകുമാര്‍ കാനഡ
Jul 31, 2026, 07:02 am IST
inSamskriti
ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ശ്രീരാമലക്ഷ്മണന്മാരേ ചുലിലേറ്റി മാരുതി സുഗ്രീവ സവിധത്തിലേക്ക്‌

ശബരിക്ക് ആദരം അര്‍പ്പിച്ച്, രാമനും ലക്ഷ്മണനും ദക്ഷിണദിശയിലേക്കുള്ള യാത്ര തുടര്‍ന്നു. പമ്പാനദിയുടെ പവിത്രസുന്ദരമായ തീരത്തേക്ക് അടുക്കുമ്പോള്‍ ദുഃഖത്തിനിടയിലും പമ്പാനദീതടം രാമനില്‍ പ്രശാന്തി നിറച്ചു. സീതയെ സദാ നിനച്ചുകൊണ്ട് തന്റെ ദൗത്യത്തില്‍ ഉറച്ച് രാമന്‍ അവിടെ വിശ്രമിച്ചു. പമ്പയുടെ തീരത്ത് ഋഷ്യമൂകപര്‍വ്വതത്തില്‍ നാടുകടത്തപ്പെട്ട വാനരരാജകുമാരന്‍ സുഗ്രീവന്‍, തന്റെ നാലു വിശ്വസ്ത മന്ത്രിമാര്‍ഹനുമാന്‍, നളന്‍, നീലന്‍, താരന്‍- എന്നിവരോടൊപ്പം ഒളിവില്‍ കഴിയുന്നു. കിഷ്‌കിന്ധയുടെ രാജാവായിരുന്ന സുഗ്രീവന്‍, തന്റെ ജ്യേഷ്ഠന്‍ ബാലിയുമായുണ്ടായ വലിയൊരു തെറ്റിദ്ധാരണമൂലം കൊട്ടാരത്തില്‍ നിന്നും ആട്ടി പുറത്താക്കപ്പെട്ടു. അതിബലവനായ ജ്യേഷ്ഠന്‍ തന്നെ കൊന്നുകളയുമെന്ന നിത്യഭയത്തില്‍ സുഗ്രീവന്‍ കഴിഞ്ഞുവന്നു. ഒരു ഋഷിയുടെ ശാപം മൂലം ബാലിക്ക് ഋഷ്യമൂകപര്‍വ്വതത്തില്‍ കയറാന്‍ പാടില്ല എന്നതുകൊണ്ട് സുഗ്രീവന്‍ അവിടെ മാത്രം സുരക്ഷിതനായിരുന്നു.

ഹനുമത്സംഗമം
സുഗ്രീവന്റെ മുഖ്യമന്ത്രി, ജ്ഞാനവും കരുത്തും ഒരുപോലെ സ്വായത്തമായുള്ള ദിവ്യനായ ഹനുമാന്‍, അകലെ നിന്ന് രണ്ട് മനുഷ്യരൂപങ്ങള്‍ തങ്ങളെ സമീപിക്കുന്ന കാര്യം ശ്രദ്ധിച്ചു. കൈകള്‍ കൂപ്പി ഹനുമാന്‍ അവരെ ഊഷ്മളമായി അഭിവാദനം ചെയ്തു സ്വാഗതം ചെയ്തു. ഹനുമാന്റെ ശബ്ദം മൃദുവായിരുന്നു. നേര്‍മ്മയുള്ളതും. അതില്‍ സ്വാഭാവികമായി ഒരു മഹത്വവും ഹൃദയശുദ്ധിയും നിറഞ്ഞിരുന്നതായി രാമന്‍ തിരിച്ചറിഞ്ഞു. ”ഞാന്‍ ഹനുമാന്‍, വാനരരാജാവായ സുഗ്രീവന്റെ ദാസനാണ്. എന്റെ യജമാനനും ഇവിടെയീ മലയില്‍ പരദേശവാസവും ദുഃഖവും അനുഭവിക്കുകയാണ്. നിങ്ങള്‍ക്ക് ഒരുപക്ഷേ പരസ്പരം സഹായിക്കാന്‍ കഴിഞ്ഞേക്കാം.”

സീതയുടെ ആഭരണങ്ങള്‍ കണ്ടു പൊട്ടിക്കരയുന്ന ശ്രീരാമന്‍

രാമസുഗ്രീവ സഖ്യം
സുഗ്രീവനുമായുള്ള കൂടിക്കാഴ്ചക്കായി ഹനുമാന്‍ ഉടനെ തന്നെ രാമനെയും ലക്ഷ്മണനെയും തന്റെ ഇരുതോളത്തുമെടുത്ത് വന്‍കാട്ടിനിടയിലൂടെ ചാടി ക്ഷണനേരത്തില്‍ വാനരരാജാവിന് മുന്നിലെത്തി. സീതയെ രാവണന്‍ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് രാമന്‍ സുഗ്രീവനോട് പറഞ്ഞു. സുഗ്രീവന്‍ സഹോദരന്‍ ബാലിയുടെ ക്രൂരതയെക്കുറിച്ചു സംസാരിച്ചു. തങ്ങള്‍ രണ്ടും സമാനമായ ദുഃഖത്തിലാണെന്നു കണ്ട്, അവര്‍ പരസ്പരസഹായത്തിനായി ഒരുടമ്പടിയില്‍ ഏര്‍പ്പെട്ടു. ബാലിയില്‍ നിന്ന് രാജ്യം തിരികെ ലഭ്യമാക്കാന്‍ സഹായിക്കാമെന്ന് രാമന്‍ സുഗ്രീവന് വാഗ്ദാനം ചെയ്തു. മറുവശത്ത് സീതയെ കണ്ടെത്താന്‍ സഹായിക്കുമെന്ന് സുഗ്രീവന്‍ രാമന് വാക്ക് നല്കി. കുറച്ചുനാള്‍ മുന്‍പ് വനത്തിന് മുകളിലൂടെ പറന്നുപോയൊരു ആകാശരഥത്തില്‍ നിന്നും താഴെ വീണ ആഭരണങ്ങള്‍ സുഗ്രീവന്‍ രാമന് കാണിച്ചുകൊടുത്തു. രാമന്‍ അവയെ ഉടന്‍തന്നെ സീതയുടെ ആഭരണങ്ങളായി തിരിച്ചറിഞ്ഞു നിശബ്ദമായി കരഞ്ഞുപോയി.

ബാലിയെ നേരിടാന്‍ രാമന്‍ അവനെ ഉപദേശിച്ചു, എന്നാല്‍ തന്റെ സഹോദരന്‍ അതിശക്തിമാനാണെന്നും തനിക്ക് ജയിക്കാനാവില്ലെന്നും സുഗ്രീവന്‍ ഭയപ്പെട്ടു. അവനു ധൈര്യം നല്‍കാന്‍, സുഗ്രീവനും ബാലിയും തമ്മില്‍ ദ്വന്ദയുദ്ധം ചെയ്യുന്ന സമയത്ത് ഒരു വൃക്ഷത്തിനുപിന്നില്‍ ഒളിച്ചുനിന്ന്, സുഗ്രീവന്‍ അടയാളം കൊടുക്കുന്നതനുസരിച്ച് ബാലിയെ താന്‍ അമ്പെയ്ത് കൊന്നുകൊള്ളാമെന്ന് രാമന്‍ സമ്മതിച്ചു.

ബാലി സുഗ്രീവയുദ്ധം


രാമന്റെ വാക്കുകള്‍ കേട്ട് ഉത്സാഹത്തോടെ സുഗ്രീവന്‍ ബാലിയെ വെല്ലുവിളിച്ചു. താരയുടെ അപേക്ഷകള്‍ അവഗണിച്ച്, ബാലി തന്റെ കോട്ടയില്‍ നിന്ന് ചാടി സുഗ്രീവനെ നേരിടാന്‍ യുദ്ധക്കളത്തിലെത്തി. രണ്ട് സഹോദരന്മാരും അതിശക്തമായ ക്രോധത്തോടെ ഏറ്റുമുട്ടി. യോദ്ധാക്കളുടെ സ്വാഭാവികമായ തിളക്കത്തോടെ ശോഭിച്ചിരുന്ന അവര്‍ ശരീരപ്രകൃതിയിലും രൂപത്തിലും ബലത്തിലും തുല്യരായിരുന്നു, രാമന് പോലും അവരെ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടായി. മത്തുപിടിച്ച രണ്ട് വലിയ ആനകള്‍ മാരകമായ യുദ്ധത്തില്‍ ഏര്‍പ്പെട്ടതുപോലെ അവര്‍ പോരാടി, അവരുടെ പ്രഹരങ്ങള്‍ ഭൂമിയെ കുലുക്കുകയും കാട്ടിലെ ജീവികളെ ഭയപ്പെടുത്തുകയും ചെയ്തു.

മല്‍പ്പിടുത്തത്തിനിടയില്‍ സഹോദരന്മാരെ രണ്ടാളേയും തമ്മില്‍ വേര്‍തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ അമ്പ് തൊടുക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്ന് രാമന്‍ വിശദീകരിച്ചു. ‘അടുത്ത തവണ, നിന്നെ തിരിച്ചറിയാന്‍ കഴിയുന്ന വിധത്തില്‍ തിളക്കമുള്ള ഒരു പുഷ്പമാല നിന്റെ കഴുത്തില്‍ ഇട്ടാല്‍മതി.’ രാമന്റെ നിര്‍ദ്ദേശപ്രകാരം ഹനുമാന്‍ സുഗ്രീവന്റെ കഴുത്തില്‍ കാട്ടുപൂക്കളുടെ ഒരു മാല ചാര്‍ത്തി, അവനെ അടുത്ത സംഘട്ടനത്തിനായി തയ്യാറാക്കി.

Tags: ramayanaLord RamaDevotionalRamayana Masam 2026
ഡോ. സുകുമാര്‍ കാനഡ
ഡോ. സുകുമാര്‍ കാനഡ
എഴുത്തുകാരനും കവിയും വിവര്‍ത്തകനുമായഡോ. സുകുമാര്‍ കാനഡയുടെ കൃതികള്‍ ഭാരതത്തിന്റെ ആത്മീയവും തത്ത്വചിന്താപരവുമായ പാരമ്പര്യത്തില്‍ ആഴത്തില്‍ വേരൂന്നിയവയാണ്. മലയാളത്തിലും ഇംഗ്ലീഷിലും എഴുതുന്ന ഇദ്ദേഹം കവിത, ലേഖനം, യാത്രാവിവരണം, പുനരാഖ്യാനം, വിവര്‍ത്തനം എന്നിവ ഉള്‍പ്പെടെ പതിനെട്ടോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഡോ. സുകുമാര്‍, കാനഡയിലും അമേരിക്കയിലും രജിസ്റ്റര്‍ ചെയ്ത പ്രൊഫഷണല്‍ എഞ്ചിനീയറും പ്രോജക്റ്റ് മാനേജരുമാണ്. കാനഡയിലെ വാന്‍കൂവറില്‍ മൂന്നു പതിറ്റാണ്ടിലധികമായി താമസിക്കുന്ന അദ്ദേഹം ഇപ്പോള്‍ ഒരു ബഹുരാഷ്ട്ര സ്ഥാപനത്തില്‍ ചീഫ് എഞ്ചിനീയറായും മാനേജറായും സേവനമനുഷ്ഠിക്കുന്നു. [email protected] [Read more]
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

Samskriti

എങ്ങനെയാണ് ബ്രഹ്‌മനിഷ്ഠ കൈവരിക്കാന്‍ കഴിയുക

Samskriti

കുടുംബത്തില്‍ ഐശ്വര്യം വരുവാന്‍ സന്ധ്യ സമയത്ത് ജപിച്ചിരിക്കേണ്ട നാമ ജപങ്ങള്‍

Samskriti

സാക്ഷാത്ക്കാരം

Varadyam

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ആർ എസ് എസിനെതിരെ കലാപക്കേസുകളില്ലെന്ന് കർണാടക നിയമസഭയിൽ പ്രിയങ്ക് ഖാർഗെ

ആവനാഴിയിലെ ശക്തമായ ആയുധം പുറത്തെടുത്ത് റഷ്യ, ഇസ്കന്ദര്‍ മിസൈലേറ്റ് ഉക്രൈന്റെ മിസൈലുകള്‍ അയയ്‌ക്കാനുള്ള 40 ഹെവി ട്രക്കുകള്‍ തകര്‍ന്നു

സിജെപി നേതാക്കളായ വൈഷ്ണവി ഗോറും അഭിജിത് ദീപ്കെയും

സിജെപി നേതാവ് അഭിജിത് ദീപ്കെയുടെ വലംകൈയായ വൈഷ്ണവി ഗോര്‍ ആം ആദ്മി പ്രവര്‍ത്തക;2021 മുതലേ വൈഷ്ണവി ദീപ്കെയ്‌ക്കൊപ്പം ആപിലുണ്ട്

ഞാന്‍ ബിജെപിയ്‌ക്കൊപ്പം നിന്ന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നു: ഷട്ടില്‍ താരം സൈന നെഹ് വാള്‍

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയില്‍ ചിന്നു ചിലങ്കയുടെ നാടകാവതരണം (ഇടത്ത്) സ്നേഹലതാ റെഡ്ഡി (വലത്ത്)

സ്നേഹലതാ റെഡ്ഡിയെക്കുറിച്ച് ചിന്നു ചിലങ്ക ഡിവൈഎഫ് ഐ സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നാടകം ഊളത്തരമെന്ന് അഡ്വ. ജയശങ്കര്‍

പരീക്ഷണങ്ങളെ നേരിട്ട് മക്ക ഉടമ്പടി : ഹൂത്തികൾ സൗദി എണ്ണ ടാങ്കറുകളെ ആക്രമിക്കുമ്പോൾ പാകിസ്ഥാനും തുർക്കിയും കാഴ്ചക്കാരായി മാറുമോ ?

ടോക്സിക് ആഗസ്ത് 26ന് തിയറ്ററില്‍; നായകന്‍ യാഷ് മഞ്ജുനാഥ സ്വാമി ക്ഷേത്രം സന്ദർശിച്ചു; അഡ്വാന്‍സ് ബുക്കിംഗിലൂടെ ടോക്സിക് 18 കോടി നേടി

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.