Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2026, 06:30 am IST
in Sports
വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ട്രാക്കില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ 47 ഇനത്തില്‍ 10.71 സെക്കന്‍ഡില്‍ പുതിയ ഗെയിംസ് റിക്കാര്‍ഡോടെ ഭാരതത്തിനായി സ്വര്‍ണ്ണം നേടിയത് ദിലീപ് മഹാദു ഗവിത് എന്ന പാരാ അത്‌ലറ്റാണ്. എന്നാല്‍ ആ സ്വര്‍ണ്ണമെഡലിന് പിന്നില്‍ വിധി കളിച്ച ക്രൂരതകളെയും വറുതിയെയും പോരാട്ടവീര്യം കൊണ്ട് ജയിച്ചടക്കിയ ഒരു മനുഷ്യന്റെ കണ്ണീരും, ഒരു പരിശീലകന്റെ അറ്റമില്ലാത്ത വാത്സല്യവുമുണ്ട്.

മഹാരാഷ്‌ട്രയിലെ നാസിക് ജില്ലയിലുള്ള ‘തോരന്‍ ദോംഗരി’ എന്ന ചെറിയ ഗോത്രവര്‍ഗ്ഗ ഗ്രാമത്തിലാണ് ദിലീപിന്റെ ജനനം. അഞ്ചാം വയസ്സില്‍ മരത്തില്‍ നിന്ന് വീണ് വലതുകൈക്ക് പരിക്കേറ്റ ദിലീപിന്, ഗ്രാമത്തില്‍ വേണ്ടത്ര വൈദ്യസഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ‘ഗാംഗ്രീന്‍’ ബാധിച്ചു. അങ്ങനെ മുഴങ്കൈക്ക് താഴെ വെച്ച് മുറിച്ചു മാറ്റേണ്ടിവന്നു. കൃഷിയും കൂലിവേലയും ചെയ്ത് ജീവിക്കുന്ന കുടുംബത്തിന് തനിക്കൊരു ഭാരമാണോ എന്ന് ആ കുഞ്ഞ് ഭയന്നു. ‘മഴയില്ലാത്തപ്പോള്‍ എന്റെ കുടുംബം കൂലിവേലയ്‌ക്ക് പോകുമായിരുന്നു. എന്നാല്‍ ഒരു കൈയില്ലാത്ത എനിക്ക് അതുപോലും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ആരും ഒന്നിനും കൊള്ളാത്തവനായിട്ടാണ് എന്നെ കണ്ടത്,’ ദിലീപ് ഓര്‍ത്തെടുക്കുന്നു.

തീവ്രമായ ജീവിതസാഹചര്യങ്ങള്‍ക്കിടയിലും അവന്‍ ആശ്വാസം കണ്ടെത്തിയത് ഓട്ടത്തിലായിരുന്നു. ഗ്രാമത്തിലെ മണ്‍പാതകളില്‍ അതിവേഗം ഓടുന്ന ഈ പയ്യന്റെ പ്രകൃതിദത്തമായ വേഗതയും കഴിവും തിരിച്ചറിഞ്ഞത് പ്രാദേശിക കോച്ചായ വൈജ്‌നാഥ് കാളെ ആയിരുന്നു.

ദിലീപിന്റെ വീട്ടുകാരോട് സംസാരിച്ച് അവനെ നാസിക്കിലേക്ക് പരിശീലനത്തിനായി കൊണ്ടുപോകാന്‍ വൈജ്‌നാഥ് അനുവാദം വാങ്ങി. എന്നാല്‍ പരിശീലനം മാത്രമല്ല, ആ കുഞ്ഞിന്റെ ജീവിതം മുഴുവന്‍ വൈജ്‌നാഥ് ഏറ്റെടുക്കുകയായിരുന്നു.’അദ്ദേഹം എന്റെ ഗുരു മാത്രമല്ല, എന്റെ അച്ഛനാണ്’

വിജയത്തിന് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിതുമ്പിക്കൊണ്ട് ദിലീപ് പറഞ്ഞ വാക്കുകള്‍ കേള്‍ക്കുന്ന ഏതൊരുൊരാളുടെയും കണ്ണുനിറയ്‌ക്കുന്നതായിരുന്നു.

‘അദ്ദേഹം എനിക്ക് ഒരു ഗുരു മാത്രമല്ല. ഞാന്‍ താമസിക്കുന്നത് അദ്ദേഹത്തിന്റെ വീട്ടിലാണ്. അദ്ദേഹത്തിന്റെ മേശപ്പുറത്തു നിന്നാണ് ഞാന്‍ ഭക്ഷണം കഴിക്കുന്നത്. അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി. എനിക്ക് ഭക്ഷണവും പരിശീലനവും വിദ്യാഭ്യാസവും തന്നു. അദ്ദേഹം എനിക്ക് അച്ഛനാണ്. ഇന്ന് എനിക്കുള്ളതെല്ലാം ഞാന്‍ അദ്ദേഹത്തിന് മാത്രം കടപ്പെട്ടിരിക്കുന്നു,’ ദിലീപ് വികാരഭരിതനായി.
തന്റെ പ്രധാന ഇനമായ 400 മീറ്റര്‍ ഇത്തവണത്തെ ഗെയിംസില്‍ ഒഴിവാക്കപ്പെട്ടപ്പോള്‍, പരിശീലകന്റെ നിര്‍ദ്ദേശപ്രകാരമാണ് ദിലീപ് 100 മീറ്ററിലേക്ക് മാറിയത്. ആ മാറ്റം ചരിത്രപരമായ റെക്കോര്‍ഡ് സ്വര്‍ണ്ണത്തിലേക്ക് എത്തി നില്‍ക്കുമ്പോള്‍, അത് തന്റെ ഗുരുവിനുള്ള ഏറ്റവും വലിയ സമ്മാനമാണെന്ന് ദിലീപ് പറയുന്നു. പരാധീനതകള്‍ക്കും ശാരീരിക വെല്ലുവിളികള്‍ക്കും മുന്നില്‍ തളരാതെ പോരാടുന്ന ഏതൊരാള്‍ക്കും, ഒപ്പം കഴിവിനെ തൊട്ടറിഞ്ഞ് ഒപ്പം നില്‍ക്കുന്ന വൈജ്‌നാഥ് കാളെയെപ്പോലുള്ള ഗുരുക്കന്മാര്‍ക്കും ഒരു വലിയ പ്രചോദനമാണ് ദിലീപിന്റെ ഈ സ്വര്‍ണ്ണ നേട്ടം.

 

Tags: Commonwealth Games 2026dilip gavitDILIP MAHADU GAVITVaijnath Kale
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇത് ആത്മവിശ്വാസത്തിന്റെയും പ്രതീക്ഷയുടെയും വെള്ളി: ശ്രീശങ്കര്‍

Sports

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

Kerala

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

Sports

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

നമാമി രാമം: കര്‍മബന്ധം, കാലപാശം

രാമസ്പര്‍ശം-14: രാജധര്‍മ്മത്തിന്റെ പാദുക പ്രതിഷ്ഠ

ഭാരത ഹോക്കിക്ക് ഇനി കാവിനിറമുള്ള ജേഴ്‌സി; ഒപ്പം വിവാദവും, നിലപാട് വ്യക്തമാക്കി ഫെഡറേഷന്‍

വൈജ്‌നാഥ് കാളെയോടൊപ്പം ദിലീപ് ഗവിത്

അദ്ദേഹം എന്നെ ദത്തെടുത്തു, സ്വന്തം മകനായി വളര്‍ത്തി; പൊന്നണിഞ്ഞ് ദിലീപ് ഗവിത്

മനുസ്മൃതി: ഖാര്‍ഗെയുടെ പരാമര്‍ശം രേഖകളില്‍ നിന്ന് നീക്കി

പ്രളയത്തെ തുടര്‍ന്ന് ആസാമിലെ കമല്‍ ചപോരി ഗ്രാമത്തില്‍ വീടുകള്‍ തകര്‍ന്നടിഞ്ഞ നിലയില്‍

ആസാമില്‍ പ്രളയക്കെടുതി രൂക്ഷം; മരണം 78 ആയി

ഭാരതത്തിലെ ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം കേന്ദ്ര ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി
ജ്യോതിരാദിത്യ സിന്ധ്യ, മധ്യപ്രദേശ് മുഖ്യമന്ത്രി ഡോ. മോഹന്‍യാദവ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ഒപ്പുവെച്ച് കൈമാറിയപ്പോള്‍

ആദ്യ ടെലികോം മാനുഫാക്ചറിങ് സോണ്‍ ഗ്വാളിയോറില്‍; ധാരണാപത്രം ഒപ്പുവെച്ചു, കേന്ദ്രസഹായമായി 500 കോടി

കശുവണ്ടി അഴിമതിക്കേസ്: കെ.എ. രതീഷ് പ്രധാന പദവിയില്‍ തുടരുന്നുണ്ടോ എന്ന് ഹൈക്കോടതി

പിഎഫ്: ഉയര്‍ന്ന പെന്‍ഷന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി

തരംഗമായി രാമായണ! റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം 15 മില്യൺ കാഴ്‌ചക്കാരുമായി ട്രെയിലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.