Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പാകിസ്ഥാനിൽ നാശം വിതച്ച ഇന്ത്യൻ മിസൈൽ ലോകത്തെ ഏറ്റവും വലിയ മുസ്ലീം രാജ്യം വാങ്ങാൻ പോകുന്നു ; കടലിൽ അവർക്ക് തളയ്‌ക്കേണ്ടത് ചൈനയെന്ന വ്യാളിയെ

മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേന ഈ സൂപ്പർസോണിക് മിസൈൽ ഉപയോഗിച്ച് പാകിസ്ഥാൻ വ്യോമതാവളം ആക്രമിച്ചു നിലംപരിശാക്കി. പിന്നീട് ലോകരാജ്യങ്ങൾ തന്നെ ഈ മിസൈൽ വേണമെന്ന ആവശ്യവുമായി ഇന്ത്യയുടെ പുറകെയാണ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2025, 09:03 pm IST
in India

ന്യൂദൽഹി : ദക്ഷിണേഷ്യയിലെ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന ബ്രഹ്മോസ് ക്രൂയിസ് മിസൈൽ, ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ വൻ നാശമാണ് വിതച്ചത്. മെയ് മാസത്തിൽ ഇന്ത്യൻ വ്യോമസേന ഈ സൂപ്പർസോണിക് മിസൈൽ ഉപയോഗിച്ച് പാകിസ്ഥാൻ വ്യോമതാവളം ആക്രമിച്ചു നിലംപരിശാക്കി. പിന്നീട് ലോകരാജ്യങ്ങൾ തന്നെ ഈ മിസൈൽ വേണമെന്ന ആവശ്യവുമായി ഇന്ത്യയുടെ പുറകെയാണ്. ഇപ്പോൾ ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ ഈ മിസൈൽ വാങ്ങാൻ തീരുമാനിച്ചതായിട്ടാണ് റിപ്പോർട്ടുകൾ ഉള്ളത്.

ഏകദേശം 450 മില്യൺ ഡോളർ വിലമതിക്കുന്ന ഈ കരാർ ഇന്തോനേഷ്യയുടെ നാവികസേനയെ ശക്തിപ്പെടുത്തുക മാത്രമല്ല ദക്ഷിണ ചൈനാ കടലിലെ ചൈനയുടെ ആക്രമണത്തെ ചെറുക്കാനും അതിനെ പ്രാപ്തമാക്കും.  ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ കരാറിൽ ഉടൻ ഒപ്പുവെക്കുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. മിക്കവാറും എല്ലാ ചർച്ചാ പ്രക്രിയകളും പൂർത്തിയായതായും ഇപ്പോൾ റഷ്യൻ ഭാഗത്തുനിന്ന് അന്തിമ അംഗീകാരം മാത്രമേ കാത്തിരിക്കുന്നുള്ളൂവെന്നും അതിനുശേഷം കരാറിൽ ഒപ്പുവെക്കാൻ കഴിയുമെന്നും പ്രതിരോധ വൃത്തങ്ങൾ പറഞ്ഞു. ഈ കരാർ ഇന്ത്യയും ഇന്തോനേഷ്യയും തമ്മിൽ വളരെക്കാലമായി ചർച്ചയിലാണ്.

ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി ശേഷിയെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകും

ഈ വർഷം ജനുവരിയിൽ ഇന്തോനേഷ്യയിലെ ഉന്നത രാഷ്‌ട്രീയ, സൈനിക നേതൃത്വം  ന്യൂദൽഹി സന്ദർശിച്ച വേളയിൽ ഈ വിഷയം വിശദമായി ചർച്ച ചെയ്തിരുന്നു. പ്രതിരോധ വൃത്തങ്ങൾ പറയുന്നതനുസരിച്ച് ഇന്ത്യയുടെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ അനിൽ ചൗഹാൻ അടുത്തിടെ ഇന്തോനേഷ്യ സന്ദർശിച്ചു. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം വളരുന്നതിന്റെ പ്രതീകമായാണ് അദ്ദേഹത്തിന്റെ സന്ദർശനം കാണപ്പെടുന്നത്. ഇതിനുമുമ്പ് ജനുവരിയിൽ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്റോയുടെ ഇന്ത്യാ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധങ്ങൾക്ക് പുതിയൊരു ഉത്തേജനം നൽകിയിരുന്നു.

എന്തുകൊണ്ട് ഇന്തോനേഷ്യ മിസൈൽ ആവശ്യപ്പെടുന്നു

ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് രാഷ്‌ട്രവും ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മുസ്ലീം രാഷ്‌ട്രവുമായ ഇന്തോനേഷ്യ നാവികസേനയെ ശക്തിപ്പെടുത്താൻ അതിവേഗം നീങ്ങുകയാണ്. ദക്ഷിണ ചൈനാ കടലിൽ ചൈനയുടെ വർദ്ധിച്ചുവരുന്ന ആക്രമണം, പ്രത്യേകിച്ച് നടുന ദ്വീപുകളിലുള്ള അവരുടെ അവകാശവാദം ജക്കാർത്തയെ ആശങ്കപ്പെടുത്തുന്നുണ്ട്. ഇക്കാരണത്താൽ മുൻ പ്രതിരോധ മന്ത്രിയായ പ്രസിഡന്റ് പ്രബോവോ സുബിയാന്റോ സൈനിക നവീകരണത്തിന് മുൻഗണന നൽകി. 2025 ൽ ഇന്തോനേഷ്യ തങ്ങളുടെ തന്ത്രപരമായ സ്ഥാനം ശക്തിപ്പെടുത്തുന്നതിനായി ബ്രിക്സിൽ ചേർന്നു. ഇപ്പോൾ ബ്രഹ്മോസ് വാങ്ങൽ ഇതിന്റെ ഒരു പ്രധാന ഘടകമാണ്. 2025 ജനുവരിയിൽ പ്രബോവോയുടെ ഇന്ത്യാ സന്ദർശന വേളയിൽ ചർച്ചകൾ ശക്തമായി. ഇന്തോനേഷ്യൻ നാവികസേനാ മേധാവി അഡ്മിറൽ മുഹമ്മദ് അലിയും അടുത്തിടെ ബ്രഹ്മോസ് ആസ്ഥാനം സന്ദർശിച്ചിരുന്നു. ഇപ്പോൾ ‘നടുന ‘ കടലിൽ 290 കിലോമീറ്റർ പരിധിയിൽ നിന്നുള്ള ചൈനീസ് കപ്പലുകളെ ലക്ഷ്യമിടാൻ കഴിയുന്ന തരത്തിൽ മിസൈലുകൾ സജീകരിക്കാനാണ് ഇന്തോനേഷ്യ ലക്ഷ്യമിടുന്നത്.

നേരത്തെ സ്വന്തമാക്കി ഫിലിപ്പീൻസ്

അതേ സമയം ഇന്ത്യ ഇതിനകം തന്നെ ബ്രഹ്മോസ് മിസൈലുകൾ ഫിലിപ്പീൻസിന് വിറ്റഴിച്ചു കഴിഞ്ഞു. ഇന്ത്യ ഫിലിപ്പീൻസുമായി ഏകദേശം 3,500 കോടി രൂപ വിലമതിക്കുന്ന ഒരു ബ്രഹ്മോസ് മിസൈൽ കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. ഇന്ത്യ മിസൈലുകൾ മാത്രമല്ല, ആവശ്യമായ വിക്ഷേപണ, പിന്തുണാ സംവിധാനങ്ങളും എത്തിച്ചു. ഫിലിപ്പീൻസിന്റെ പ്രാദേശിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഒരു സുപ്രധാന നടപടിയായി ഇതിനെ കണക്കാക്കിയതിനാൽ ഈ കരാർ അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിച്ചിരുന്നു.

Tags: Brahmos Cruise missilepakistanchinaIndonesiaRussiaPhilippinesIndian defenceOperation Sindoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ലഷ്കർ ഭീകരൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ഷെയ്ഖ് യൂസഫിനെ അജ്ഞാതർ വെടിവച്ചു കൊന്നു : കൊല്ലപ്പെട്ടത് ഭീകര റിക്രൂട്ട്മെന്റ് ശൃംഖലയെ നയിച്ചയാൾ

India

എസ്-400 മിസൈൽ സംവിധാനത്തിന്റെ നാലാമത്തെ യൂണിറ്റ് അടുത്ത മാസം ഇന്ത്യയ്‌ക്ക് റഷ്യയിൽ നിന്ന് ലഭിക്കും

സാദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ (ഇടത്ത്) ഒപെക് സംഘടനയുടെ മുദ്ര (നടുവില്‍) യുഎഇ ഭരണാധികാരി മുഹമ്മദ് ബിന്‍ സായെദ് അല്‍ നഹ്യാന്‍ (വലത്ത്)
India

ഗള്‍ഫില്‍ പൊട്ടിത്തെറി, സൗദി-യുഎഇ വിള്ളല്‍ വര്‍ധിക്കുന്നു; ഇന്ത്യയും പാകിസ്ഥാനും രണ്ട് തട്ടില്‍

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.
India

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

പുതിയ വാര്‍ത്തകള്‍

കാസർഗോഡ് നടന്നത് ശൈശവ വിവാഹം തന്നെ, നിക്കാഹ് തന്നെയാണ് നടന്നെന്ന് ഇമാമിന്റെ മൊഴി

സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; രേഖകൾ മാത്രമാണ് ആവശ്യപ്പെട്ടതെന്ന് ബാങ്കിന്റെ പ്രതികരണം

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

കൃഷ്ണ ഭക്തര്‍ അഷ്ടമി രോഹിണി ആചരിക്കേണ്ടത് എങ്ങനെ?

തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെ പ്രസിദ്ധമായ ബലികര്‍മ്മങ്ങളെ കുറിച്ച് അറിയാം

ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പില്ല; യുവി സൂചികയിലും കുറവ്

സംസ്ഥാനത്ത് മില്‍മ പാല്‍വില കൂടും; തീരുമാനം ഇന്ന്

മതസ്ഥാപനങ്ങളില്‍ അരാജകത്വം അനുവദിക്കാനാവില്ല; പ്രത്യേകചട്ടം വേണം: സുപ്രീം കോടതി

കേന്ദ്ര സഹായം വകമാറ്റി; കുടിവെള്ളം മുട്ടിച്ച് വാട്ടര്‍ അതോറിറ്റി, അറ്റകുറ്റപ്പണിക്കാര്‍ക്ക് കുടിശ്ശിക 169.31 കോടി

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.