Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

തിരുമുറ്റത്തെ പൂക്കളത്തിന്റെ പ്രാധാന്യം

രമേഷ് ഇളയിടത്ത്‌byരമേഷ് ഇളയിടത്ത്‌
Aug 28, 2025, 05:07 am IST
inNews

അത്തം മുതല്‍ തിരുവോണം വരെയാണല്ലോ മലയാളി മുറ്റത്തു പൂവിടുന്നത്. എന്താണ് പൂക്കളത്തിന്റെ പ്രത്യേകത? എന്താണ് അതിന്റെ പിന്നിലുള്ള ഐതിഹ്യം? ഇക്കാര്യം പല മലയാളികള്‍ക്കും അറിയില്ല എന്നതാണ് വസ്തുത. അത്തം സൂര്യദേവന്റെ ജന്മനാളാണ്. മഹാവിഷ്ണുവിന്റെ നക്ഷത്രമാണ് തിരുവോണം. വാമനാവതാര ദിനവും തിരുവോണത്തിനാണല്ലോ.

പൂക്കളില്‍ പ്രധാനം തുമ്പ

അത്തം മുതലുള്ള എല്ലാ പൂക്കളങ്ങളിലും തുമ്പയും മുക്കുറ്റിയും പ്രധാന ഇനങ്ങളാണ്. മഹാബലിയുടെ ഇഷ്ടപുഷ്പമാണു തുമ്പ. ചാണകം മെഴുകിയ തറയില്‍ തുമ്പയും തുളസിയും കൊണ്ട് ഒറ്റവരിയിലാണ് അത്തത്തിന് കളമിടേണ്ടത്. ചിത്തിരപ്പൂക്കളത്തില്‍ പ്രാധാന്യം വെളുത്ത പുഷ്പങ്ങള്‍ക്കാണ്.

ചോതി നാളില്‍ പൂക്കളം മുക്കുറ്റിയാല്‍ നിറയണം.

വിശാഖത്തിന് വൃത്താകൃതിയില്‍ പൂക്കള്‍ ഇടകലര്‍ത്തിയാണു കളമൊരുക്കുക.

അനിഴത്തിനു അഞ്ചുനിറത്തിലുള്ള പൂക്കള്‍കൊണ്ട് അഞ്ചുവരിയായി പൂക്കളം നിര്‍മിക്കണം.

തൃക്കേട്ടയ്‌ക്കു പൂക്കളം ആറു നിറത്തിലുള്ള പൂക്കള്‍ കൊണ്ട് ആവണമെന്നാണു വിശ്വാസം.

മൂലത്തിന് ‘മൂടുവോളംപൂ’ എന്നാണു പറയുക. പൂരാടത്തിനു ‘പൂരപ്പറമ്പുവരെ’ നീളുന്ന പൂക്കളം എന്നാണ് ചൊല്ല്. പൂരാടപ്പൂക്കളത്തില്‍ കാക്കപ്പൂവ് പ്രധാനവുമാണ്. ഉത്രാടനാളിലെ പൂക്കളം വിവിധ പൂവുകളാല്‍ സമൃദ്ധമാവണം എന്നാണ്. തിരുവോണനാളില്‍ തൃക്കാക്കരയപ്പന്റെ വരവാണ്.

തിരുവോണമാകുമ്പോള്‍ അത് 10 വരിയാകും. പണ്ടു നാട്ടുപൂക്കള്‍ മാത്രമായിരുന്നു പൂക്കളത്തില്‍. ഇന്നിപ്പോള്‍ കളം കൊഴുപ്പിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന പൂക്കള്‍ വിലയ്‌ക്കുവാങ്ങി ഉപയോഗിക്കുകയാണ്.

അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട് കിടക്കുന്ന ഒരൈതിഹ്യം ഉണ്ട്.

തൃക്കാക്കരയിലെ പൂക്കളം വീട്ടുമുറ്റത്തായതെങ്ങനെ

അത്തം മുതല്‍ തിരുവോണം വരെ തൃക്കാക്കരയ്യപ്പന് എഴുന്നള്ളി ഇരിക്കുവാന്‍ വേണ്ടിയാണ് പൂക്കളം ഒരുക്കിയിരുന്നത് . എന്നാല്‍ തൃക്കാക്കരയില്‍ നിന്ന് ദൂരെ വസിക്കുന്നവര്‍ക്ക് തൃക്കാക്കരയപ്പന്റെ അടുത്ത് ചെന്ന് പൂക്കളം ഒരുക്കാന്‍ കഴിയാതെ വന്നപ്പോള്‍ , അവരുടെ സങ്കട നിവര്‍ത്തിക്കായി , വീടുകളില്‍ തന്നെ പൂക്കളം ഒരുക്കി അതില്‍ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചു കൊള്ളുവാന്‍ തൃക്കാക്കരയപ്പന്‍ അനുമതി നല്‍കിയത്രേ. അതില്‍ പിന്നെയാണ് വീടുകളില്‍ പൂക്കളം ഒരുക്കി തുടങ്ങിയത് എന്നും പറയപ്പെടുന്നു.

മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍, ചക്രവര്‍ത്തിയായിരുന്ന മഹാബലിയെ സുതലത്തിലേക്ക് ഉയര്‍ത്തി. അവിടെ നിന്നും തന്റെ പ്രജകളെ കാണാന്‍ വര്‍ഷത്തില്‍ ഒരു ദിവസം ഭൂമിയിലേക്ക് എഴുന്നെള്ളാന്‍ ചക്രവര്‍ത്തിക്ക് വാമനന്‍ അനുമതിയും നല്‍കി. അതിന്‍ പ്രകാരം ചിങ്ങമാസത്തിലെ തിരുവോണം നാളില്‍ പ്രജകളെ കാണാന്‍ എഴുന്നെള്ളുന്ന മാവേലിയെ സ്വീകരിക്കാന്‍ ആണേ്രത പൂക്കളം ഒരുക്കുന്നത്.
മലയാളികള്‍ക്കെന്നും ജീവിതത്തിലെ സന്തോഷകാലമാണ് ഓരോ ഓണവും. ഈ വര്‍ഷത്തെ ഓണക്കാലവും ഏവര്‍ക്കും ഐശ്വര്യത്തിന്റെയും സമ്പത്സമൃദ്ധിയുടേതും ആയിരിക്കട്ടെ.

Tags: തിരുവോണംOnam FestivalThrikkakarayappanപൂക്കളം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

Kerala

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

Kerala

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

Kerala

ഓണാവധി; കേരള, കർണാടക ആർടിസികളില്‍ ടിക്കറ്റ് ബുക്കിങ് നാളെ മുതൽ

Kerala

ഓണത്തിന് വരുന്നില്ലേ… ബുക്കിംഗ് തുടങ്ങി; ഇതാ ബെംഗളൂരു-എറണാകുളം റൂട്ടിൽ സ്‌പെഷ്യൽ ട്രെയിന്‍

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.