Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജഗദീഷ് സിനിമയില്‍ വിജൃംഭിച്ചു എന്ന് പറയുമ്പോലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യും എന്ന രാഹുല്‍ ഗാന്ധിയുടെ ഭീഷണിയെന്ന് പരിഹാസം

അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും അമേരിക്കയിലെ ഡീപ് സ്റ്റേറ്റും ഉപദേശിക്കുന്നതുപോലെ പ്രസംഗിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടാമെന്നല്ലാതെ ആ ഭരണഘടനയ്‌ക്കുള്ളിലുള്ളത് എന്താണെന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് അറിയില്ലെന്ന് നിയമവിദഗ്ധര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 19, 2025, 05:31 pm IST
in India
രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിക്കാട്ടുന്നു

രാഹുല്‍ ഗാന്ധി ഭരണഘടന ഉയര്‍ത്തിക്കാട്ടുന്നു

ന്യൂദല്‍ഹി: പണ്ട് ഒരു മലയാള സിനിമയില്‍ നടന്‍ ജഗദീഷ് ഇടയ്‌ക്കിടെ വിജൃംഭിച്ചു എന്ന വാക്ക് ഉപയോഗിക്കുംപോലെയാണ് രാഹുല്‍ ഗാന്ധി ഇംപീച്ച് മെന്‍റ് എന്ന വാക്ക് ഉപയോഗിക്കുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം. എന്താണ് വിജൃംഭിച്ചു എന്ന് പറയുന്നതെന്ന് ചോദിക്കുമ്പോള്‍ അത് ഒരു ഇമ്പത്തിന് പറയുന്നതാണ് എന്നാണ് ജഗദീഷിന്റെ കഥാപാത്രം പറയുന്നത്. അതുപോലെ ഒരു ഓളം കിട്ടാന്‍ രാഹുല്‍ ഗാന്ധി ഉപയോഗിക്കുന്ന വാക്കാണ് ഇംപീച്ച് മെന്‍റ് എന്ന വാക്ക്. അല്ലാതെ അതിന്റെ അര്‍ത്ഥമറിഞ്ഞിട്ട് പറയുന്നതല്ലെന്ന് സമൂഹമാധ്യമങ്ങള്‍ പരിഹസിക്കുന്നു.

മുഖ്യ തെരഞ്ഞെടുപ്പ്കമ്മീഷണറെ ഇംപീച്ച് ചെയ്യും എന്നാണ് രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെ ഭീഷണി. അമേരിക്കന്‍ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസും അമേരിക്കയിലെ ഡീപ് സ്റ്റേറ്റും ഉപദേശിക്കുന്നതുപോലെ പ്രസംഗിക്കുമ്പോള്‍ ഭരണഘടന ഉയര്‍ത്തിക്കാട്ടാമെന്നല്ലാതെ ആ ഭരണഘടനയ്‌ക്കുള്ളിലുള്ളത് എന്താണെന്ന് രാഹുല്‍ ഗാന്ധിയ്‌ക്ക് അറിയില്ലെന്ന് നിയമവിദഗ്ധര്‍ പറയുന്നു. രാഹുല്‍ഗാന്ധിയുടെ തെരഞ്ഞടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിക്കുന്നു എന്ന  പരാതിയെ വാര്‍ത്താസമ്മേളനത്തിലൂടെ ചോദ്യം ചെയ്തതോടെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് നേരെ രാഹുല്‍ ഗാന്ധിയ്‌ക്ക് കലി ഇളകിയത്. ഇരട്ടവോട്ടുകള്‍, വ്യാജ മേല്‍വിലാസങ്ങള്‍, ബള്‍കായി വോട്ടുകള്‍ ചേര്‍ക്കല്‍, അസാധുവായ ഫോട്ടോകള്‍ ഉപയോഗിച്ചുള്ള വോട്ടുകള്‍, വോട്ടര്‍ ഫോമുകള്‍ ദുരുപയോഗം ചെയ്യല്‍- എന്നീ മാര്‍ഗ്ഗങ്ങളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണകക്ഷിക്ക് വേണ്ടി വോട്ടുകള്‍ മോഷ്ടിക്കുന്നുവെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. ഒന്നുകില്‍ രാഹുല്‍ ഗാന്ധി ഈ ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ മാപ്പ് പറയണം, അതല്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിച്ചിട്ടുണ്ട് എന്ന് ഉറപ്പാക്കുന്ന തെളിവുകള്‍ സഹിതം ഒപ്പിട്ട ഒരു സത്യവാങ്മൂലം രാഹുല്‍ ഗാന്ധി ഹാജരാക്കണം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ ആരോപണം രാഹുല്‍ ഗാന്ധിയെ വല്ലാതെ നാണം കെടുത്തി. ഇതോടെയാണ് സിനിമാനടന്‍ ജഗദീഷിന്റെ ലൈനില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യും എന്ന് ഒരു ഇമ്പത്തിന് രാഹുല്‍ ഗാന്ധി കാച്ചിയത്.

ചീഫ് ഇലക്ഷന്‍ കമ്മീഷന് മേല്‍ ഇല്ലാത്ത കുറ്റം ചുമത്തിയാല്‍ അത് ഇംപീച്ച്മെന്‍റാകുമോ?

പക്ഷെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യാന്‍ കഴിയില്ലെന്ന് ഭരണഘടന അറിയുന്ന ഏതൊരാള്‍ക്കും അറിയാം. ലോക് സഭയിലും രാജ്യസഭയിലും മൂന്നില്‍രണ്ട് ഭൂരിപക്ഷം പ്രതിപക്ഷത്തിന് ഉണ്ടെങ്കില്‍  മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ആ സ്ഥാനത്ത് നിന്നും നീക്കാന്‍ കഴിയൂ. അത് ഇന്നത്തെ നിലയ്‌ക്ക് അസംഭാവ്യമാണ്. ഒരു കുറ്റം ചുമത്തുക എന്നതാണ് ഇംപീച്ച് എന്ന വാക്കിനര്‍ത്ഥം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ വോട്ട് മോഷണം എന്ന കുറ്റം നടത്തിയിട്ടുണ്ടോ? വോട്ടേഴ്സ് ലിസ്റ്റ് സുതാര്യമായ പ്രക്രിയയിലൂടെയാണ് തയ്യാറാക്കുന്നതെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുമ്പോള്‍ ഇല്ലാത്ത ഒരു ആരോപണത്തിന്റെ പേരില്‍ എങ്ങിനെയാണ് അദ്ദേഹത്തിനെ ഇംപീച്ച് ചെയ്യാന്‍ കഴിയുക. പ്രതിപക്ഷത്തിന്റെ ഈ ആരോപണം സ്പീക്കര്‍ തന്നെ തള്ളുമെന്നുറപ്പാണ്.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പരമാവധി പുറത്താക്കാനേ കഴിയൂ അല്ലാതെ ഇംപീച്ച് മെന്‍റ് ചെയ്യുക എന്ന ഒരു നടപടി ഇല്ല. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെയോ ഇലക്ഷന്‍ കമ്മീഷനെയോ നിയമിക്കുന്നത് പാര്‍ലമെന്‍റല്ല. ഭരണഘടനയില്‍ നിന്നും നേരിട്ടാണ് ഇലക്ഷന്‍ കമ്മീഷന്റെ അധികാരം വരുന്നത്. അതിനാല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യും എന്ന രാഹുല്‍ ഗാന്ധിയുടെ ഭീഷണി ശുദ്ധ അസംബന്ധമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ബീഹാറില്‍ 62 ലക്ഷം ബംഗ്ലാദേശി മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള വ്യാജ വോട്ടര്‍മാര്‍ ഉണ്ടെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കണ്ടെത്തിയത്. പ്രത്യക അന്വേഷണത്തിലാണ് (എസ് ഐ ആര്‍) ഇത് കണ്ടെത്തിയത്. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ട് മോഷ്ടിച്ചു എന്ന ആരോപണമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ഈ ആരോപണം തെറ്റാണെന്നും അങ്ങേയറ്റം സുതാര്യതയോടെയാണ് വോട്ടര്‍പട്ടിക തയ്യാറാക്കുന്നതെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചുപറഞ്ഞു. മാത്രമല്ല, രാഹുല്‍ ഗാന്ധിയ്‌ക്ക് ഇനിയും വോട്ട് മോഷ്ടിക്കപ്പെട്ടു എന്ന പരാതിയുണ്ടെങ്കില്‍ അത് സത്യവാങ്മൂലത്തിലൂടെ തെളിവ് സഹിതംനല്‍കാന്‍ ഗ്യാനേഷ് കുമാര്‍ തിരിച്ചടിച്ചിരിക്കുകയാണ്. ഇതോടെയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ ഇംപീച്ച് ചെയ്യുമെന്ന ഭീഷണിയുമായി രാഹുല്‍ ഗാന്ധി രംഗത്തിറങ്ങിയത്. ഭരണഘടന അറിയുന്ന ആര്‍ക്കും അങ്ങിനെ ചെയ്യാന്‍ കഴിയില്ലെന്നറിഞ്ഞിട്ടും എങ്ങിനെയാണ് ബാലിശമായ ഭീഷണി രാഹുല്‍ ഗാന്ധിയ്‌ക്ക് ഉയര്‍ത്താന്‍ കഴിയുന്നത് എന്ന ചോദ്യം ഉയരുന്നു.

Tags: Rahul Gandhiimpeachmentgyanesh kumarCECVote theft
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

”ഞാൻ ഉദ്ദേശിച്ചത് 56-കാരനായ യുവാവിനെയല്ല’; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി മോദിയുടെ പരോക്ഷ വിമര്‍ശനം

India

സോനം വാങ് ചുക്കും രാഹുല്‍ ഗാന്ധിയും ഒരേ തൂവല്‍ പക്ഷികള്‍..രണ്ടുപേരും ജോര്‍ജ്ജ് സോറോസ്, ഡീപ് സ്റ്റേറ്റ് പ്രതിനിധികള്‍; ലക്ഷ്യം ജെന്‍സീ കലാപം

India

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

പുതിയ വാര്‍ത്തകള്‍

മെസി കാഴ്ചക്കാരനാക്കി സ്പാനിഷ് പണി തീര്‍ത്തു

ദല്‍ഹി പൊലീസിനെ വിരട്ടാന്‍ നോക്കി ജോണ്‍ ബ്രിട്ടാസിനെയും എം.എ. ബേബിയേയും; ആട്ടിയോടിച്ച് ദല്‍ഹി പൊലീസ്

പ്രതിഭയേക്കാള്‍ ഭരണകക്ഷിയുമായുള്ള അടുപ്പമാണോ അവാര്‍ഡിന്റെ മാനദണ്ഡമെന്ന് ചന്തു സലിംകുമാര്‍, മമ്മൂട്ടിയെയാണോ ഉദ്ദേശിച്ചതെന്ന് സമൂഹമാധ്യമങ്ങള്‍

സമരം നിര്‍ത്തിയെന്ന് പറഞ്ഞ സിജെപി വീണ്ടും പന്തല്‍കെട്ടി ജന്തര്‍ മന്തറില്‍ സമരം തുടരുന്നു

രഞ്ജിനി ഹരിദാസും നടി സിജ റോസും സിജെപി സമരത്തിനിടയില്‍

പഹല്‍ഗാമില്‍ പാക് ഭീകരര്‍ ഇന്ത്യക്കാരെ വെടിവെച്ചപ്പോള്‍ തിളയ്‌ക്കാത്ത രഞ്ജിനി ഹരിദാസിന്റെ രക്തം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ തിളച്ചു

സോനം വാങ്ചുകിനെ അറസ്റ്റ് ചെയ്തപ്പോള്‍ രഞ്ജിനി ഹരിദാസ് സിജെപി സമരത്തിനെത്തി, അന്ന ഹസാരെ സമരം ചെയ്യുമ്പോള്‍ ഇത് തോന്നിയില്ലേ എന്ന് ചോദ്യം

കൊടും ക്രിമിനലിനെ കാപ്പ ചുമത്തി നാട് കടത്തി ; പ്രതി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാൾ

ഇറാനിയൻ മത്സ്യബന്ധന കപ്പൽ റാഞ്ചിയ സംഭവം : 44 സൊമാലിയൻ കടൽക്കൊള്ളക്കാർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് മുംബൈയിലെ പ്രത്യേക കോടതി

പാർലമെന്റ് മാർച്ചിനിടെ കസ്റ്റഡിയിലെടുത്ത പ്രതിഷേധക്കാർ വിദ്യാർത്ഥികളല്ല ; വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇവരുടെ വ്യക്തിത്വം പുറത്തുവരുമെന്ന് പോലീസ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.