Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മസ്ഥലയിലെ മരണങ്ങള്‍ ചില യൂട്യൂബര്‍മാര്‍ ഊതിപ്പെരുപ്പിച്ച് ഭീതി പരത്തുന്നു; വര്‍ഗ്ഗീയ മുതലെടുപ്പിന് ശ്രമിക്കുന്നോ എന്ന് സംശയം

കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണസംഖ്യ ഊതിപ്പെരുപ്പിച്ച് ചില യൂട്യൂബര്‍മാര്‍ കൂടുതല്‍ ഭയാനകത സൃഷ്ടിക്കുന്നതായി പരാതി. ലോറി ഡ്രൈവര്‍ മനാഫിനെപ്പോലെയുളള ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ശുചീകരണത്തൊഴിലാളികള്‍ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ മറ്റ് ചാനലുകള്‍ നൂറിനടുത്ത് എന്നേ പറയുന്നുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2025, 05:29 pm IST
inIndia
ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നൂറോളം ശവങ്ങള്‍ മറവു ചെയ്തിട്ടുണ്ടെന്നും പല പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴിനല്‍കാന്‍ യുവ അഭിഭാഷകര്‍ കൊണ്ടുപോകുന്നു (വലത്ത്)

ധര്‍മ്മസ്ഥല മഞ്ജുനാഥക്ഷേത്രം (ഇടത്ത്) കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയില്‍ നൂറോളം ശവങ്ങള്‍ മറവു ചെയ്തിട്ടുണ്ടെന്നും പല പെണ്‍കുട്ടികളും ബലാത്സംഗം ചെയ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തിയ ശുചീകരണത്തൊഴിലാളിയെ മജിസ്ട്രേറ്റിന് മുന്‍പില്‍ മൊഴിനല്‍കാന്‍ യുവ അഭിഭാഷകര്‍ കൊണ്ടുപോകുന്നു (വലത്ത്)

ബെംഗളൂരു:കര്‍ണ്ണാടകയിലെ ധര്‍മ്മസ്ഥലയിലെ മരണസംഖ്യ ഊതിപ്പെരുപ്പിച്ച് ചില യൂട്യൂബര്‍മാര്‍ കൂടുതല്‍ ഭയാനകത സൃഷ്ടിക്കുന്നതായി പരാതി. ലോറി ഡ്രൈവര്‍ മനാഫിനെപ്പോലെയുളള ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെട്ടതായി ശുചീകരണത്തൊഴിലാളികള്‍ വെളിപ്പെടുത്തി എന്ന് പറയുമ്പോള്‍ മറ്റ് ചാനലുകള്‍ നൂറിനടുത്ത് എന്നേ പറയുന്നുള്ളൂ.

അതുപോലെ തന്നെ മറ്റ് ചില യൂട്യൂബര്‍മാര്‍ ക്ഷേത്രവളപ്പില്‍ പൂവും പ്രസാദവും തൂത്ത് കളയേണ്ട ശുചീകരണത്തൊഴിലാളിക്ക് ശവശരീരങ്ങളാണ് കുഴിച്ചിടേണ്ടി വന്നതെന്നും അത് ക്ഷേത്രവളപ്പില്‍ തന്നെയാണ് കുഴിച്ചിട്ടതെന്നും പറയുന്നു. ഇതിന് കാരണക്കാരനായി മഞ്ജുനാഥക്ഷേത്രത്തിന്റെ ഇപ്പോഴത്തെ ഭരണാധികാരിയായ പത്മഭൂഷണ്‍ വീരേന്ദ്ര ഹെഗ്ഡേയെ പല യൂട്യൂബര്‍മാരും ലക്ഷ്യംവെയ്‌ക്കുന്നതുപോലെയാണ് റിപ്പോര്‍ട്ടുകള്‍. വീരേന്ദ്ര ഹെഗ്ഡേയുടെ വീഡിയോകളും ചിത്രങ്ങളും വ്യാപകമായി പ്രചരിപ്പിക്കുകയാണ് ചിലര്‍. മന്‍മോഹന്‍ സിങ്ങ് ഭരിയ്‌ക്കവേ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇദ്ദേഹത്തിന് വിഭൂഷണ്‍ നല്‍കി ആദരിച്ചത്. 2015ല്‍ രാഷ്‌ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജിയാണ് ഇദ്ദേഹത്തിന് പത്മവിഭൂഷണ്‍ സമ്മാനിച്ചത്. അതുപോലെ വാജ് പേയി സര്‍ക്കാര്‍ 2000ല്‍ ഇദ്ദേഹത്തിന് പത്മഭൂഷണ്‍ നല്‍കി.

ഏകദേശം 50000 പേര്‍ക്ക് സൗജന്യ ഭക്ഷണം നല്‍കുന്ന പുണ്യസ്ഥലം കൂടിയാണ് ധര്‍മ്മസ്ഥല. ഇന്ത്യയുടെ പലഭാഗത്ത് നിന്നും ഇവിടേക്ക് തീര്‍ത്ഥാടകര്‍ എത്തുകയും ചെയ്യുന്ന സുപ്രസിദ്ധസ്ഥലം കൂടിയാണ്. മൂകാംബികയില്‍ പ്രാര്‍ത്ഥിക്കാന്‍ പോകുന്ന മലയാളികള്‍ ഉഡുപ്പി ശ്രീകൃഷ്ണക്ഷേത്രത്തിലും ധര്‍മ്മസ്ഥലയിലും പോവുകയും പതിവാണ്.

ദക്ഷിണ കന്നഡ ജില്ല പൊലീസ് മേധാവി അരുണ്‍ കെ ഒരു മികച്ച പൊലീസ് ഉദ്യോഗസ്ഥനാണ്. രണ്ടുകോടി പ്രേക്ഷകര്‍ കണ്ടു എന്ന് പ്രചരിപ്പിക്കപ്പെടുന്ന സമീര്‍ എം.ഡി.എന്ന യൂട്യൂബര്‍ സൃഷ്ടിച്ച വീഡിയോ ആയിരുന്നു
ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകങ്ങളും നിരവധി മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയെന്ന വാര്‍ത്തയും വീണ്ടും ചൂടുള്ള ചര്‍ച്ചാവിഷയമാക്കിയത്. ഏറെ ഗവേഷണം ചെയ്ത ശേഷമാണ് സമീര്‍ ഈ വീഡിയോ യൂട്യുബില്‍ പങ്കുവെച്ചതെന്നും പറയുന്നു. പക്ഷെ ആ വീഡിയോ എഐ ചിത്രങ്ങളുടെ സഹായത്തോടെ ഊതിപ്പെരുപ്പിച്ച, വലിയ ഭീതി ഉളവാക്കുന്ന ഒരു വീഡിയോ ആണെന്നാണ് ജില്ല പൊലീസ് മേധാവി അരുണ്‍ കെ പറയുന്നത്. യഥാര്‍ത്ഥസംഭവത്തെ അതിനേക്കാള്‍ പതിന്മടങ്ങ് പെരുപ്പിച്ച് കാണിക്കുന്ന രീതിയിലായിരുന്നു സമീറിന്റെ യൂട്യൂബില്‍ പങ്കുവെച്ച വീഡിയോ എന്നാണ് പൊലീസ് പറയുന്നത്. ഇതിന്റെ പേരില്‍ ഈ യൂട്യൂബ് വീഡിയോ പിന്‍വലിക്കുകയും സമീറിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇത്തരം ചില രീതികള്‍ കാണുമ്പോള്‍ ധര്‍മ്മസ്ഥല പ്രശ്നത്തെ വെച്ച് ചിലര്‍ മുതലെടുപ്പിന് ശ്രമിക്കുകയാണോ എന്ന സംശയവും ജനിക്കുന്നു. ഈ സംശയം ജനിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകള്‍ ദിവസേന യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ബിജെപിയ്‌ക്ക് മേല്‍ക്കൈയുള്ള ഒരു സ്ഥലമാണ് ധര്‍മ്മസ്ഥല ഉള്‍പ്പെടുന്ന ദക്ഷിണ കന്നഡ ജില്ല. ഇവിടെ ഇസ്ലാമിക ശക്തികള്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വര്‍ഗ്ഗീയ ധ്രൂവീകരണം സൃഷ്ടിക്കാനും ശ്രമിച്ചുവരുന്ന പ്രദേശമാണ്. ഇതിന്റെ ഭാഗമായി പ്രവീണ്‍ നെട്ടാരു ഉള്‍പ്പെടെ നിരവധി യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. ഈ കൊലപാതകത്തിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള സംഘങ്ങളായിരുന്നു. അവരെ എന്‍ഐഎ അറസ്റ്റു ചെയ്യുകയും ചെയ്തു. അതിനാല്‍ ധര്‍മ്മസ്ഥല കൂട്ടക്കൊലയ്‌ക്ക് പിന്നിലെ കൊലപാതകികളെ തേടുമ്പോള്‍ തന്നെ വര്‍ഗ്ഗീയധ്രുവീകരണത്തിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്നും പറയുന്നു.

സംഭവം അന്വേഷിക്കാന്‍ സത്യസന്ധരായ പൊലീസുകാരുടെ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട് കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. ഈ സംഭവത്തിന്റെ പേരില്‍ ഒരു മുതലെടുപ്പും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കിയിട്ടുണ്ട്.

Tags: Veerendra HegdeVeerendra HeggadeKarnatakaDakshina KannadaDharmasthalaSameer MDDharmasthala massmurderLorry driver ManafSamir MD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

Entertainment

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

India

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

India

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.