Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷങ്ങളുടെ ധൂര്‍ത്ത്: സംസ്‌കൃത സര്‍വകലാശാലയില്‍ നാടമുറിക്കാന്‍ മന്ത്രി വരുന്നതിന് ജംബോ കമ്മിറ്റികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2025, 12:06 pm IST
inKerala

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു പങ്കെടുക്കുന്ന പരിപാടിയുടെ സംഘാടക സമിതിയെന്ന പേരില്‍ ജംബോ കമ്മിറ്റിയുണ്ടാക്കി വന്‍ സാമ്പത്തിക തട്ടിപ്പിന് നീക്കം. ലിംഗ സമത്വത്തിന്റെ പേരില്‍ ഉണ്ടാക്കിയിരിക്കുന്ന തട്ടിക്കൂട്ട് സെന്ററിന്റെയും ഉന്നതവിദ്യാഭ്യാസ ശില്പശാലയുടെയും മറവിലാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്. സര്‍വകലാശാല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ വലയുമ്പോഴാണ് ലക്ഷങ്ങളുടെ ഈ ധൂര്‍ത്ത്.

ഇന്ന് ഒരു ദിവസം മാത്രം മന്ത്രി പങ്കെടുക്കുന്ന മൂന്ന് ഉദ്ഘാടന യോഗങ്ങളാണ് ഇവിടെ നടക്കുന്നത്. സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗണ്‍സിലില്‍ നിന്ന് ലഭിക്കുന്ന അഞ്ച് ലക്ഷം രൂപയാണ് പരിപാടിക്ക് പൊടിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളെയും അനുഭാവികളെയും പേരിന് കമ്മിറ്റിയില്‍ ചേര്‍ത്തിട്ടുണ്ടെങ്കിലും സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക-അനധ്യാപക സംഘടനയിലെ ജീവനക്കാരുടെയും എസ്എഫ്‌ഐയുടെയും നേതൃത്വത്തിലാണ് ചടങ്ങ് നടത്തുന്നത്.

89 അംഗ സംഘാടക സമിതിയില്‍ ആകെ പത്ത് കമ്മിറ്റികളാണുള്ളത്. പ്രോഗ്രാം, രജിസ്ട്രേഷന്‍, റിസപണ്ട്ഷന്‍, പബ്ലിസിറ്റി, ഭക്ഷണം, സ്റ്റേജ്, ഡോക്യുമെന്റേഷന്‍, അക്കൊമഡേഷന്‍, ഗതാഗതം, ഫിനാന്‍സ് ഉള്‍പ്പെടെ ലൈറ്റ് ആന്‍ഡ് സൗണ്ടിന് വരെ കമ്മിറ്റികളുണ്ട്. സര്‍വകലാശാലയുടെ സിന്‍ഡിക്കേറ്റ് അംഗങ്ങളാണ് വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍മാര്‍. ജംബോ കമ്മിറ്റിയിലെ വിവിധ കമ്മിറ്റി മീറ്റിങ്ങുകളുടെ പേരില്‍ ഓരോ സിന്‍ഡിക്കേറ്റ് അംഗത്തിനും ടിഎ/ ഡിഎ ഇനത്തില്‍ ഭീമമായ തുകയാണ് ചെലവഴിക്കപ്പെടുക.

പഴിയെല്ലാം സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തലയില്‍ കെട്ടിവച്ച് അത് മറയാക്കി അവരെ ബ്ലാക്ക് മെയില്‍ ചെയ്ത് തങ്ങളുടെ സ്വാര്‍ത്ഥതാല്പര്യങ്ങള്‍ സംരക്ഷിക്കുന്ന സര്‍വകലാശാലയിലെ സിപിഎം അനുകൂല അധ്യാപക- അനധ്യാപക നേതാക്കന്മാരാണ് ഈ വെട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. വൈസ് ചാന്‍സലറെയും രജിസ്ട്രാറെയും കാണികളാക്കിയാണ് ഉദ്ഘാടന മാമാങ്കം. സര്‍വകലാശാലയിലെ ആകെ കുട്ടികളുടെ എണ്ണം ആയിരത്തില്‍ താഴെയായിരിക്കെ ഇന്ന് 500 പേര്‍ക്കാണ് ഭക്ഷണം ക്രമീകരിച്ചിരിക്കുന്നത്. ഇതിനിടെ ഭക്ഷണം 100 പേര്‍ക്ക് മാത്രം കരുതിയാല്‍ മതിയെന്നും ബാക്കിയുള്ളവരോട് ഭക്ഷണം തീര്‍ന്നെന്ന് പറഞ്ഞാല്‍ മതിയെന്നും ഇത് സംബന്ധിയായി വിളിച്ച് ചേര്‍ത്ത മീറ്റിങില്‍ ഒരു സിന്‍ഡിക്കേറ്റ് അംഗം അഭിപ്രായപ്പെട്ടു.

മന്ത്രി ഡോ. ആര്‍. ബിന്ദുവിന് സ്റ്റെപ്പ് കയറാന്‍ കഴിയില്ലെന്നതിന്റെ മറവില്‍ ഒരു വേദിയില്‍ നടത്താവുന്ന ഈ ചെറിയ നാടമുറിക്കല്‍ പരിപാടിയെ മൂന്ന് വേദികളിലാക്കിയാണ് നടത്തുന്നത്. മൂന്ന് വേദികള്‍ ക്രമീകരിക്കുവാനുള്ള അധിക ചെലവിലൂടെ കൂടുതല്‍ വെട്ടിപ്പ് നടത്താമെന്നാണ് മീറ്റിങ്ങില്‍ ഒരു സിപിഎം അനുകൂല അനധ്യാപക നേതാവ് അഭിപ്രായപ്പെട്ടത്. മന്ത്രി വന്ന് നാട മുറിക്കുന്നതിനായി ലക്ഷങ്ങള്‍ ചെലവഴിക്കുന്ന സംസ്‌കൃത സര്‍വകലാശാല അടിച്ചുമാറ്റലില്‍ റിക്കാര്‍ഡ് സൃഷ്ടിക്കുമെന്നാണ് ആരോപണം. സര്‍വകലാശാലയിലെ അധ്യാപകനായ സിന്‍ഡിക്കേറ്റ് അംഗത്തിന്റെയും അസിസ്റ്റന്റ് രജിസ്ട്രാറുടെയും നേതൃത്വത്തിലാണ് ലക്ഷങ്ങളുടെ ഉദ്ഘാടന മാമാങ്കം അരങ്ങേറുന്നത്.

Tags: sanskrit universityLATESTMisappropriation of lakhsJumbo committees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയിന്‍റെ ധനകാര്യമന്ത്രി ബജറ്റിനൊപ്പം കൊന്തയും പിടിച്ചിരിക്കുന്നു (ഇടത്ത്)വിജയ് തെരഞ്ഞെടുപ്പ് പ്രചാരണക്കാലത്ത് പള്ളിയില്‍ മുട്ടിലിഴയുന്നു (വലത്ത്)
India

ബജറ്റ് പേപ്പറുകള്‍ പിടിച്ച കയ്യില്‍ കൊന്തയും….വിജയിന്റെ ധനമന്ത്രി തമിഴ്നാട് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കാന്‍ എത്തിയത് ഇങ്ങിനെ…

Kerala

അതിതീവ്ര മഴ; കോഴിക്കോടും വയനാടും പാലക്കാടും ഗതാഗത നിയന്ത്രണം; താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്രയ്‌ക്കും നിയന്ത്രണം

Kerala

കണ്ണൂരിലെ വിവാഹത്തിൽ പങ്കെടുക്കാൻ ബെംഗളൂരുവിൽ നിന്ന് എത്തിയ നാലുപേർ കാർ മരത്തിലിടിച്ച് മരിച്ചു

Kerala

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

Kerala

അനധികൃത കുടിയേറ്റം; കേരളത്തിലേക്ക് വരുകയായിരുന്ന 40 ബംഗ്ലദേശ് പൗരന്മാർ മൈസൂരുവിൽ പിടിയിൽ

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.