Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അഞ്ചാംപത്തികളെ തുറന്നുകാട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2025, 08:56 am IST
inEditorial

കശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ മതപ്പിശാചുക്കള്‍ നടത്തിയ കൂട്ടക്കൊലയ്‌ക്ക് പ്രാദേശികമായ പിന്തുണ ലഭിച്ചുവെന്ന് വ്യക്തമായിരിക്കുകയാണ്. കൊലയാളി സംഘത്തില്‍ കശ്മീര്‍ സ്വദേശികളും ഉണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തദ്ദേശീയരായ ഒന്നല്ല, രണ്ടു ഭീകരര്‍ ഉണ്ടെന്ന് കണ്ടെത്തി അവരുടെ വീടുകള്‍ കഴിഞ്ഞദിവസം സുരക്ഷാസേന തകര്‍ക്കുകയുണ്ടായി. പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഇസ്ലാമിക ഭീകരര്‍ നിരപരാധികളായ മനുഷ്യരെ മതംനോക്കി കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നല്ലോ. ഇത്തരം ദൃശ്യങ്ങളിലൊന്നില്‍ കൂട്ടക്കൊല കണ്ട് ചിരിക്കുന്ന മുഖങ്ങള്‍ കാണുകയുണ്ടായി. ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും ന്യായീകരിക്കുകയും, അവര്‍ നിരപരാധികളെ കൊന്നൊടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഇപ്പോഴും അവിടെയുണ്ടെന്നു വേണം മനസ്സിലാക്കാന്‍.

ഇത്തരം ആഭ്യന്തര ശത്രുക്കളും അഞ്ചാംപത്തികളും കശ്മീരില്‍ മാത്രം ഒതുങ്ങുന്നതല്ല. പഹല്‍ഗാമിലെ ഭീകരാക്രമണം സുരക്ഷാ വീഴ്ച കൊണ്ടാണെന്നു പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. അവിടെ നിന്ന് സുരക്ഷാസേനയെ പിന്‍വലിച്ചതാണത്രേ ഭീകരവാദികള്‍ക്ക് തുണയായത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തിയപ്പോള്‍ പട്ടാള ഭരണമാണെന്നും, ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുകയാണെന്നും മുറവിളികൂട്ടിയവരാണ് ഇപ്പോള്‍ സുരക്ഷാ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തുന്നത്! ഭീകരമായ കാപട്യം എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കുക? ഏതു സാഹചര്യത്തിലും ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യവിരുദ്ധ മനോഭാവമാണിത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് കാരണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞിരിക്കുന്നത് രാജ്യദ്രോഹമാണ്. 2019 ലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അത്യന്തം വിവേചനപരമായ ഈ വിവാദ വകുപ്പ് എടുത്തു കളഞ്ഞത്. സുപ്രീംകോടതിയും ഇത് ശരിവച്ചതാണ്. ഈ വകുപ്പ് പ്രാബല്യത്തിലിരുന്നപ്പോള്‍ കശ്മീരില്‍ ഭീകരാക്രമണം നിത്യസംഭവമായിരുന്നു. ഈ വകുപ്പ് നീക്കം ചെയ്ത ശേഷം ആറുവര്‍ഷത്തോളം കശ്മീര്‍ ശാന്തമാവുകയും, വികസനത്തിന്റെ പാതയിലേക്ക് വരികയും ചെയ്തു. ബഹുഭൂരിപക്ഷം കശ്മീരികളും ഇതില്‍ സംതൃപ്തരായിരുന്നു. ഈ സത്യം കാണാതെയാണ് കശ്മീരിനെ ഭാരതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്റെയും ഭീകരവാദികളുടെയും ഭാഷയില്‍ എം.എ. ബേബിയെപ്പോലുള്ളവര്‍ സംസാരിക്കുന്നത്. കശ്മീരില്‍ കൊലചെയ്യപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചെങ്കിലും പഹല്‍ഗാം കൂട്ടക്കൊലയെ ശക്തമായി അപലപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവാത്തും കാണേണ്ടതുണ്ട്.

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയാണോ ഭാരതത്തിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും, അതിനു മുന്‍പ് ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. ഇതേ ലഷ്‌കര്‍ ഭീകരര്‍ മുംബൈ ആക്രമിച്ചപ്പോള്‍ അതിനു പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പുല്‍വാമയില്‍ ഭാരത സൈനികരെ പാക് ഭീകരര്‍ കൂട്ടക്കൊല ചെയ്തപ്പോഴും അത് മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്ന് പറയാന്‍ മടിക്കാത്ത രാജ്യദ്രോഹികള്‍ കോണ്‍ഗ്രസിലുണ്ട്. ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നയാളാണ് താനെന്ന് സതീശനും തെളിയിച്ചിരിക്കുകയാണ്.

സംഭവിച്ചത് സംഭവിച്ചു, ഇനി ഭിന്നിപ്പില്ലാതെ നോക്കണമെന്നാണ് സതീശന്റെ സാരോപദേശം. പഹല്‍ഗാമിലെ കൂട്ടക്കുരുതി വെറുതെയങ്ങ് സംഭവിക്കുകയായിരുന്നില്ല. അതിനു പിന്നില്‍ പാകിസ്ഥാനും, അവര്‍ തീറ്റിപ്പോറ്റുന്ന മതഭീകരവാദികളുമാണ്. ഇക്കൂട്ടരെ കണ്ടെത്തി ശിക്ഷിക്കേണ്ട എന്നാണോ സതീശന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായം? കോണ്‍ഗ്രസില്‍ രാജ്യസ്‌നേഹികള്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഈ അഭിപ്രായമാണോ?പഹല്‍ഗാം കൂട്ടക്കൊലയില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസിന്റെ വാക്കുകള്‍ക്ക് എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?

മുസ്ലിം വോട്ടുബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ദേശവിരുദ്ധമായി ചിന്തിക്കുകയും, അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കരുതിയിരിക്കണം. ജനങ്ങള്‍ക്ക് മുന്‍പില്‍ അവരെ തുറന്നു കാട്ടണം.

Tags: Islamic terrorismKasmirSpecialpahalgam terror attack
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

Spiritual

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

കഫിയ ധരിച്ച് ഫ്രഞ്ച് കോടതിയില്‍ വിചാരണയ്ക്കായി പോകുന്ന റിമ ഹസ്സന്‍ (ഇടത്ത്) റിമ ഹസ്സന്‍ (വലത്ത്)
India

യൂറോപ്പ് ഇസ്ലാമിക ഭീകരതയോട് മുഖം തിരിക്കുന്നു, പലസ്തീനെ വാഴ്‌ത്തിയ യൂറോപ്യന്‍ പാര്‍ലമെന്‍റംഗമായ റിമ ഹസ്സനെ വിചാരണ ചെയ്ത് ഫ്രഞ്ച് കോടതി

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.