മുംബൈ: മുംബൈയില്‍ ഇസ്ലാമിക ഭീകരതയും അധോലോകവും അരങ്ങുവാണത് കോണ്‍ഗ്രസ് ഭരണകാലത്താണ്. ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍ തുടങ്ങിയവര്‍ അരങ്ങുവാണ കാലം ചോരയില്‍ കുതിര്‍ന്ന മുംബൈയുടെ കാലമാണ്.ദാവൂദ് ഇബ്രാഹിമിന്റെ വലം കൈയായ ടൈഗര്‍ മേമനാണ് ദാവൂദിന്റെ കള്ളക്കടത്ത് ശൃംഖലയും ഇന്ത്യയിലെ സിന്‍ഡിക്കേറ്റ് ബിസിനസും നോക്കി നടത്തിയിരുന്നത്.
1993ലെ മുംബൈ സ്ഫോടനത്തില്‍ 257 പേരാണ് കൊല്ലപ്പെട്ടത്. എന്തിനായിരുന്നു ദാവൂദും ടൈഗര്‍മേമനും ഈ സ്ഫോടന പരമ്പര നടത്തിയത്? 1992ലും 1993ലും ഉണ്ടായ വര്‍ഗ്ഗീയ കലാപത്തിന് മറുപടി കൊടുക്കാനാണ് അവര്‍ മുംബൈ നഗരത്തില്‍ ഇത്രയും നിഷ്കളങ്കരെ കൊന്നു തള്ളിയ സ്ഫോടന പരമ്പര നടത്തിത്. പിന്നീട് ദാവൂദ് ഇബ്രാഹിമും ടൈഗര്‍മേമനും ഇന്നും പിടികൊടുക്കാതെ ഒളിവിലാണ്.
അന്നത്തെ ടൈഗര്‍ മേമന്റെ ഒരു സ്വത്ത് 33 വര്‍ഷമായിട്ടും ഭയം മൂലം ഒരാള്‍ പോലും ലേലത്തിലെടുക്കാന്‍ വന്നിട്ടില്ല. ലേഡി ജംഷഡ്ജി റോഡിന് അഭിമുഖമായും ശീതലാദേവി ക്ഷേത്രത്തിന് എതിർവശത്തുമായി സാമ്രാട്ട് സൊസൈറ്റിയിലാണ് ലേലത്തിലുള്ള കെട്ടിടം. 1992-93 -ലെ വർഗീയ കലാപത്തിനിടെ തീപിടിത്തത്തില്‍ കേടുപാടുകള്‍ സംഭവിച്ചിരുന്ന മഹീമിലെ ടൈഗർ മേമന്റെ ഓഫീസ് കെട്ടിടമാണിത്. തീപിടിത്തത്തിന് ശേഷം വർഷങ്ങളോളം ഈ കെട്ടിടം അടഞ്ഞുകിടന്നു.ഇതില്‍ ഒരു ഓഫീസ് സമുച്ചയവും രണ്ട് ഫ്ലാറ്റുകളും ആണുള്ളത്. 1993 -ലെ മുംബൈ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനും കോടതിവിധികള്‍ക്കും പിന്നാലെ ഈ സ്വത്തുക്കള്‍ സർക്കാർ നിയന്ത്രണത്തിലായി. പിന്നീടാണ് ഇത് ലേലത്തില്‍ വില്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പക്ഷെ കഴിഞ്ഞ 33 വര്‍ഷമായി ഈ സ്വത്തുക്കള്‍ എടുക്കാന്‍ ആരും വന്നില്ല.
ഈയിടെ ഈ സ്വത്ത് ലേലത്തില്‍ വെച്ചപ്പോള്‍ മുംബൈ സ്വദേശിയായ ഒരാള്‍ മാഹിമിലെ 560 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഒരു കട വാങ്ങാൻ തയ്യാറായെന്ന റിപ്പോർട്ട് പുറത്തുവരുന്നുണ്ട്. സുരക്ഷാ കാരണങ്ങള്‍ ആരാണ് സ്വത്ത് വകകള്‍ വാങ്ങുന്നതെന്ന വിവരം ഇനിയും പുറത്ത് വിട്ടിട്ടില്ല.
















