ലഖ്‌നൗ. മഥുര-വൃന്ദാവനിൽ നടക്കുന്ന ഹോളി ആഘോഷങ്ങളിൽ മുസ്ലീങ്ങളുടെ പ്രവേശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സന്യാസി സമൂഹം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നൽകി. ശ്രീകൃഷ്ണ ജന്മഭൂമി പ്രസിഡന്റ് ദിനേശ് ശർമ്മയും മുഖ്യമന്ത്രി യോഗിക്ക് ഇതുമായ് ബന്ധപ്പെട്ട് രക്തം കൊണ്ട് കത്തെഴുതിയിട്ടുണ്ട്.
ആഹാരസാധനങ്ങൾ ഹലാൽ ആക്കുന്നതിനായി തുപ്പുന്നതിനെ പറ്റിയും, ഇത്തരം ആഹാരങ്ങൾ ഭക്ഷിക്കുന്നതിന് തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടെന്നുമാണ് കത്തിൽ പറയുന്നത് . കുംഭമേള പോലെ സനാതന ധർമ്മത്തിൽ വിശ്വാസമില്ലാത്ത മുസ്ലീങ്ങൾക്ക് നിരോധനം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കത്തിൽ പറയുന്നു.
ജിഹാദികളെയും വിഘടനവാദികളെയും മഹാ കുംഭമേളയിൽ നിന്ന് അകറ്റി നിർത്തിയതുപോലെ, ഗുജറാത്തിലെയും മഹാരാഷ്‌ട്രയിലെയും ഗർബയിൽ നിന്ന് അവരെ അകറ്റി നിർത്തിയതുപോലെ, സ്നേഹം നിറഞ്ഞ ഹോളി ഉത്സവത്തിൽ നിന്നും അവരെ അകറ്റി നിർത്തണമെന്ന് മതനേതാവ് ആചാര്യ ബദ്രിഷും യോഗിയോട് ആവശ്യപ്പെട്ടു . ഹിന്ദുമതത്തിനോട് വിരോധമുണ്ടെങ്കിൽ പിന്നെ ഇത്തരക്കാർ ഹോളി ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് എന്തിനു വേന്റിയാണെന്നും ആചാര്യ ബദ്രിഷ് ചോദിക്കുന്നു.
















