Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ദുരന്തം: സംസ്ഥാനത്തിന്റെ വീഴ്ച മറയ്‌ക്കാന്‍ ഭരണ- പ്രതിപക്ഷ ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2024, 09:38 am IST
inKerala

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരല്‍മല ഭാഗങ്ങളിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ഇഴഞ്ഞുനീങ്ങുന്നതിലും ചികിത്സാ സഹായം മുടങ്ങിയതിലും ഉയരുന്ന ജനരോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഭയ്‌ക്കുള്ളില്‍ ഭരണ- പ്രതിപക്ഷ സഹകരണം. ഇന്നലെ അടിയന്തരപ്രമേയ ചര്‍ച്ചയിലായിരുന്നു ഇന്‍ഡി സഖ്യ മുന്നണികളുടെ ഒത്തൊരുമ.

13 വാരിയെല്ലുകള്‍ പൊട്ടി ആന്തരികാവയവങ്ങളില്‍ ചെളികയറി ഗുരുതരാവസ്ഥയിലായ രോഗിയുടെ പോലും തുടര്‍ ചികിത്സ ഉള്‍പ്പെടെ മുടങ്ങിയെന്നും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് നല്കാമെന്ന് സംസ്ഥാനം വാഗ്ദാനം ചെയ്തിരുന്ന വാടക മുടങ്ങിയെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്രത്തിനെതിരെ സമ്മര്‍ദ്ദം ശക്തമാക്കാനാണ് ഇടതുമുന്നണിയോടാവശ്യപ്പെട്ടത്. കേന്ദ്രത്തിനെതിരെ ഒരുമിച്ച് നില്ക്കാമെന്ന് ഭരണമുന്നണി വാഗ്ദാനവും നല്കി.

സംസ്ഥാനത്തിന്റെ വീഴ്ചകള്‍ക്ക് കേന്ദ്രത്തെയും മാധ്യമങ്ങളെയും പഴിചാരി രക്ഷപ്പെടാനും ശ്രമം. കേന്ദ്രസര്‍ക്കാരിന് നല്കിയ മെമ്മോറാണ്ടത്തിലെ ഊതിപ്പെരുപ്പിച്ച കണക്കുകളെ വിര്‍ശിച്ചതിനാണ് മാധ്യമങ്ങളോട് വിദ്വേഷം. വിശ്വാസ്യതയില്ലാത്ത കണക്കുകള്‍ നല്കിയിട്ടും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന ദുരന്തനിവാരണ നിധിയിലേക്കുള്ള കേന്ദ്രവിഹിതമായും ദേശീയ ദുരന്ത പ്രതികരണ നിധിയില്‍ നിന്നുള്ള മുന്‍കൂര്‍ തുകയായും 145.60 കോടി അനുവദിച്ച കാര്യം മറച്ചുവെച്ച് പ്രമേയവും പാസാക്കി.

പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം സര്‍ക്കാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഉരുള്‍പൊട്ടലിന് സാധ്യതയുള്ള സ്ഥലമാണ്. 2019 ല്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമല തൊട്ടടുത്താണ്. ഉരുള്‍പൊട്ടലുണ്ടായ കവളപ്പാറയും അടുത്താണ്. ഇത്രയും ഗുരുതര സാഹചര്യം ഉണ്ടായിട്ടും മഴ അളക്കാനുള്ള ക്രമീകരണം ഇല്ലാത്തതാണ് ദുരന്തത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന്. ഏകോപനത്തില്‍ ഗൗരവകരമായ പ്രശ്‌നമുണ്ടായി. കളക്ടര്‍മാരെ അടിക്കടി മാറ്റിയത് പ്രശ്‌നമായെന്നും അടിയന്തര പ്രമേയം അവതരിപ്പിച്ച് ടി. സിദ്ദിഖ് പറഞ്ഞു.

പുനരധിവാസത്തിന് 25 സ്ഥലങ്ങള്‍ കണ്ടെത്തിയെന്നും ദുരന്തബാധിതരുടെ കൂടി താല്പര്യം കണക്കിലെടുത്ത് അതില്‍ നിന്ന് രണ്ടുസ്ഥലം ടൗണ്‍ഷിപ്പിനായി തെരഞ്ഞെടുത്തിട്ടുണ്ടെന്നും മന്ത്രി കെ. രാജന്‍ പറഞ്ഞു. നടപടികള്‍ വേഗത്തിലാക്കണമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നുകഴിഞ്ഞാല്‍ ഒന്നും നടക്കില്ലെന്നും തുടക്കത്തിലെ ആവേശം കെട്ടുപോകുമെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. എന്നാല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട്പ്രകാരം സ്ഥലം ഏറ്റെടുക്കുന്നതിനാല്‍ പെരുമാറ്റച്ചട്ടം ബാധകമല്ലെന്നും റവന്യുമന്ത്രി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 531.12 കോടിയും സിഎസ്ആര്‍ ഫണ്ടിലൂടെ 3.5 കോടിയും ലഭിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി.

Tags: Kerala GovernmentWayanad disasterOpposition CollusionConceal State's Failure
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

Kerala

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

Kerala

പ്രീ പ്രൈമറി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടിയെങ്കിലും നിയമനം നല്‍കാതെ സര്‍ക്കാര്‍

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഉടൻ എംഒയു ഒപ്പിടണം: ബിജെപി

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന സെക്രട്ടേറിയറ്റ് ധര്‍ണ
വി. മുരളിധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

‘പിഎംശ്രീ കേരളത്തില്‍ നടപ്പാക്കാത്തത് കമ്യൂണിസ്റ്റുകാരെ ഭയന്ന്’- വി. മുരളീധരന്‍ എംഎല്‍എ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓടയില്‍ വീണ സ്മാര്‍ട് ഫോണ്‍ പുറത്തെടുത്ത് ഉടമയ്‌ക്ക് നല്‍കി അഗ്‌നിരക്ഷാ സേന

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

സഹകരണവും വൈവിധ്യവും ആഘോഷിച്ചുകൊണ്ട് ബ്രിക്സ് ഉച്ചകോടി സമാപിച്ചു : ആഗോള ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ ആത്മവിശ്വാസം വർദ്ധിച്ചുവെന്ന് പ്രധാനമന്ത്രി മോദി

മലപ്പുറത്തെ മോഷണം: പ്രതി സഞ്ചരിച്ച കാര്‍ പൊലീസ് കണ്ടെത്തി

വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റിനെതിരെ കേസെടുത്തു

ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ പെണ്‍കുട്ടിക്ക് നേരെ അശ്ലീല ആംഗ്യം: കുസാറ്റ് വിദ്യാര്‍ത്ഥികളായ 21 പേര്‍ക്കെതിരെയാണ് കേസ്

വൈദ്യുതി പ്രതിസന്ധി : മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ശ്രമം

തിരുവനന്തപുരം പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഒഡിഷയിലേക്ക് സംഘടിപ്പിക്കുന്ന മാധ്യമ പര്യടനം ആരംഭിച്ചു

കോള്‍ സെന്റര്‍ മാതൃകയില്‍ അനധികൃത ലോട്ടറി വില്‍പ്പന : 20 ഓളം വനിതകള്‍ക്കെതിരെ കേസ്

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.