Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

32 കോടിയുടെ വ്യാജ വായ്‌പ, സിപിഎമ്മിന് നാണക്കേടായി കുട്ടനെല്ലൂര്‍ ബാങ്കും

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Oct 11, 2024, 09:22 am IST
inKerala

തൃശ്ശൂര്‍: കരുവന്നൂരിനു പിന്നാലെ സിപിഎമ്മിന് നാണക്കേടായി കുട്ടനെല്ലൂര്‍ ബാങ്ക് ക്രമക്കേടും. 32.42 കോടി രൂപയുടെ ബിനാമി വായ്‌പകളാണ് കൂട്ടനെല്ലൂര്‍ സഹകരണ ബാങ്കില്‍ കണ്ടെത്തിയത്. ഇതിനു പുറമേ ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ളതായും സംശയമുയര്‍ന്നു. കുട്ടനെല്ലൂര്‍ ബാങ്കിലെ നിക്ഷേപങ്ങള്‍ സംബന്ധിച്ച് ഇ ഡി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കരുവന്നൂരില്‍ നടപടി വൈകിയത് പാര്‍ട്ടിക്ക് വലിയ നാണക്കേടായി. ഇത് മുന്‍കൂട്ടി കണ്ടാണ് ജില്ലാ കമ്മിറ്റി അംഗവും ഏരിയ സെക്രട്ടറിയും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ കുട്ടനെല്ലൂരില്‍ കഴിഞ്ഞ ദിവസം തിരക്കിട്ട് നടപടിയെടുത്തത്. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗവും കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ വര്‍ഗീസ് കണ്ടംകുളത്തിയെ ഏരിയ കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തുകയും ഒല്ലൂര്‍ ഏരിയ സെക്രട്ടറി കെ.പി. പോളിനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. കുട്ടനെല്ലൂര്‍ ബാങ്കിന്റെ ഭരണത്തിന് നേതൃത്വം നല്കിയിരുന്ന ഇവര്‍ ക്രമക്കേടിന് കൂട്ടുനിന്നെന്ന് ആരോപിച്ചാണ് പാര്‍ട്ടി നടപടി. ബാങ്ക് സ്ഥിതി ചെയ്യുന്ന പ്രദേശത്തെ കൗണ്‍സിലര്‍ കൂടിയാണ് വര്‍ഗീസ് കണ്ടംകുളത്തി.

വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ക്രമക്കേട് സംബന്ധിച്ച പരാതികള്‍ കുട്ടനെല്ലൂരില്‍ ഉയര്‍ന്നിരുന്നെങ്കിലും പാര്‍ട്ടി നേതൃത്വം കണ്ണടച്ചു. ഇപ്പോള്‍ കരുവന്നൂരിലെ പൊള്ളുന്ന അനുഭവം കൂടിയായതോടെയാണ് കുട്ടനെല്ലൂരില്‍ നടപടിയിലേക്കെത്തിയത്. ബ്രാഞ്ച് സമ്മേളനങ്ങള്‍ പൂര്‍ത്തിയായി പാര്‍ട്ടി ലോക്കല്‍, ഏരിയ സമ്മേളനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. സമ്മേളന കാലയളവില്‍ അംഗങ്ങള്‍ക്കെതിരേ അച്ചടക്ക നടപടി പതിവില്ല. ഇവിടെ അസാധാരണ നടപടിക്ക് പാര്‍ട്ടിയെ പ്രേരിപ്പിച്ചത് കരുവന്നൂരിലെ തിരിച്ചടി തന്നെ. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഭരണം നിയന്ത്രിക്കുന്നത് വര്‍ഗീസ് കണ്ടംകുളത്തിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിലും കുട്ടനെല്ലൂര്‍ ബാങ്ക് ക്രമക്കേടു ചര്‍ച്ചയാകുമെന്നും തിരിച്ചടിയുണ്ടാകുമെന്നും പാര്‍ട്ടി ഭയപ്പെടുന്നു. അതാണ് തിരക്കിട്ട നടപടിക്ക് കാരണം.

രണ്ടുവര്‍ഷം മുമ്പുതന്നെ കുട്ടനെല്ലൂര്‍ ബാങ്കിലെ ക്രമക്കേടു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. അന്ന് നടപടിയെടുക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് ഇവിടെ ഒട്ടേറെ പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു. സിപിഎം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കുമാണ് വഴിവിട്ടു വായ്‌പകള്‍ നല്കിയിട്ടുള്ളത്. ലോണിന് ഈടായി സാധാരണക്കാര്‍ നല്കിയ ആധാരത്തിനു മേലാണ് പാര്‍ട്ടി ബന്ധമുള്ളവര്‍ക്ക് വന്‍തുകകള്‍ വായ്‌പ അനുവദിച്ചിട്ടുള്ളത്. ഇപ്പോഴത്തെ നടപടി ഏരിയ, ജില്ലാ സമ്മേളനങ്ങളില്‍ ചേരി തിരിഞ്ഞ ഏറ്റുമുട്ടലിന് കാരണമാകുമെന്നാണ് സൂചന.

Tags: ED EnquiryCPM KeralaFake loanKuttanellur Bank
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

Kerala

ക്ഷേത്ര കമ്മിറ്റികള്‍ പിടിച്ചടക്കാനുള്ള നീക്കം വിജയിച്ചില്ലെന്ന് സിപിഎം റിപ്പോര്‍ട്ട്

Kerala

സിപിഎമ്മിന്റെ ദയനീയ പരാജയം; ഉത്തവാദിത്തം ഏറ്റെടുക്കാതെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍

Kerala

സിപിഎം റിപ്പോര്‍ട്ട്: ബിജെപിക്ക് ആധിപത്യം; അഴിമതിയും ധാര്‍ഷ്ട്യവും പ്രതിച്ഛായ തകര്‍ത്തു

Kerala

“അത് മാധ്യമങ്ങളുടെ സ്വപ്നം മാത്രം”; പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്ന് മാറുമെന്ന വാര്‍ത്തകള്‍ തള്ളി എം.വി. ഗോവിന്ദന്‍

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.