Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നമുക്ക് വികസനം വേണം, സംസ്‌കൃതിയെ തകര്‍ക്കാതെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 06:12 am IST
inEditorial

വികസനം അനിവാര്യമാണ്. പുരോഗതിയുടെ അടിക്കല്ലാണ്. രാഷ്‌ട്ര വികസനത്തില്‍ പ്രാദേശികമായ വികസന പ്രക്രിയ ഏറെ പ്രധാനവുമാണ്. എന്നാല്‍, അത്രതന്നെ പ്രധാനമാണ് പൈതൃകങ്ങളും സ്മാരകങ്ങളും വിശ്വാസങ്ങളും. അവ സാംസ്‌കാരിക ജീവിതത്തിന്റെ അടിക്കല്ലുകളാണ്. രണ്ടിന്റേയും പ്രാധാന്യം വ്യത്യസ്തമാണെന്നു മാത്രം. രണ്ടിനേയും അറിഞ്ഞ് അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ഥ വികസനം കൈവരുന്നത്. ആ നിലയ്‌ക്ക്, തിരുനാവായയിലെ നിര്‍ദിഷ്ട പാലത്തിന്റെ നിര്‍മാണം സംബന്ധിച്ച തര്‍ക്കവും വിമര്‍ശനവും വികസന വിരുദ്ധമല്ല. ക്രിയാത്മകമാണ്. പൈതൃകത്തെ വേദനിപ്പിക്കാതെ വികസനത്തെ തലോടാനുള്ള വഴി കാണിച്ചുകൊടുക്കുമ്പോഴും സര്‍ക്കാര്‍ സംവിധാനം അതിനെതിരെ കാണിക്കുന്ന വാശിക്കു ന്യായീകരണമില്ല. അടിസ്ഥാനമില്ലാത്ത ഇത്തരം കടുംപിടുത്തം ഒരു പ്രത്യേക വിഭാഗത്തിന്റെ വികാരങ്ങള്‍ക്കെതിരെ മാത്രമാകുന്നു എന്നതു പുതിയ അനുഭവവുമല്ല.

നാടിന്റെ വികസനത്തിന് പാലം ആവശ്യമെങ്കില്‍ അതിന് സമൂഹം എതിരു നില്‍ക്കുമെന്നു കരുതാനാവില്ല. പക്ഷേ, അതിന്റെ നിര്‍മാണം ഒരു പ്രത്യേക സ്ഥലത്ത് പ്രത്യേക ശൈലിയില്‍ത്തന്നെ വേണമെന്നു വാശിപിടിക്കുന്നിടത്താണ് പ്രശ്നം. തിരുനാവായയേയും തവനൂരിനേയും ബന്ധിപ്പിക്കുന്ന പാലം ഭാരതപ്പുഴയുടെ രണ്ടു കരകളെ തമ്മില്‍ ബന്ധിപ്പിക്കുകമാത്രമല്ല, ഇരുകരകളിലും വികസനം കടന്നു വരാനുള്ള വഴി തുറക്കുകയും ചെയ്യും. നല്ലകാര്യം തന്നെ. പക്ഷേ, അത് കേരള ഗാന്ധിയായ കെ.കേളപ്പന്റെ സ്മാരകം തകര്‍ത്തും മൂന്നു സുപ്രധാന ക്ഷേത്രങ്ങളുടെ വഴിയടച്ചും വേണമെന്നു വാശിപിടിക്കുന്നിടത്താണ് പ്രശ്നം. ഇവയ്‌ക്കൊന്നും ദോഷം വരാതെയും നിലവില്‍ കണക്കാക്കുന്നതിനേക്കാള്‍ ചെലവു കുറച്ചും ഇതേ പാലം നിര്‍മിക്കാമെന്നു ചൂണ്ടിക്കാട്ടുന്ന സാങ്കേതിക വിദഗ്ധന്‍ ഇ. ശ്രീധരന്റെ നിര്‍ദേശത്തോടു മുഖം തിരിക്കുന്ന സമീപനം അധികൃതരില്‍ നിന്നുണ്ടായത് സാമാന്യബുദ്ധിക്ക് മനസ്സിലാക്കാനാവാത്തതാണ്. ഇത്തരം നിര്‍മാണ രംഗത്തെ തന്റെ പരിജ്ഞാനം പലതവണ തെളിയിച്ച വ്യക്തിയാണു ശ്രീധരന്‍. അദ്ദേഹത്തിന്റെ നിര്‍ദേശം അവഗണിക്കപ്പെടുമ്പോള്‍ സ്വാഭാവികമായും സംശയവും അതുവഴി തര്‍ക്കവും തലപൊക്കും. അതാണ് തിരുനാവായയില്‍ സംഭവിച്ചത്. കോടതിയുടെ ഇടപെടല്‍ കാര്യങ്ങള്‍ക്കു താത്ക്കാലികമായ പരിഹാരമായെന്നു സമാധാനിക്കാം.

രാജ്യത്തിന് ഗന്ധി സ്മാരകം എത്രമാത്രം വിലമതിക്കാനാവാത്തതാണോ അത്രതന്നെ പ്രാധാന്യമാണ് കേരള ഗാന്ധിയുടെ സ്മാരകത്തിന് ഈ സംസ്ഥാനത്തും ഉള്ളത്. സ്വാതന്ത്ര്യ സമരം അടക്കമുള്ള ദേശീയ പ്രസ്ഥാനങ്ങളിലെ പങ്കാളിത്തംവഴി വ്യക്തിമുദ്രപതിച്ച കേളപ്പജിയുടെ ജീവിതം നമ്മുടെ സാമൂഹിക, സാംസ്‌കാരിക, രാഷ്‌ട്രീയ മേഖലകളുമായി ഇഴചേര്‍ന്നു നില്‍ക്കുന്നതാണ്. സാംസ്‌കാരിക പരിവര്‍ത്തനത്തിന് വഴിതെളിച്ച ചരിത്രം അദ്ദേഹത്തിന്റെ ജീവിതവുമായി കൈകോര്‍ത്തു നില്‍ക്കുന്നു. തലമുറകള്‍ മാറുന്നതുകൊണ്ടോ വ്യത്യസ്ത രാഷ്‌ട്രീയ ചിന്താധാരകള്‍ മുളപൊട്ടുന്നതുകൊണ്ടോ അതിന്റെ പ്രാധാന്യം കുറയുന്നില്ല. അന്നന്നത്തെ രാഷ്‌ട്രീയ നിലപാടുകള്‍ക്കനുസരിച്ച് മാത്രം അളക്കേണ്ടതല്ല കേളപ്പജിയെപ്പോലുള്ളവരുടെ ജീവിത സന്ദേശം. അതു കാലാതീതമായി നിലനില്‍ക്കും. ആ തിരിച്ചറിവാണ്, മാറിവരുന്ന കാലത്തെ ഭരണസംവിധാനത്തിനും ഭരണാധികാരികള്‍ക്കും വേണ്ടത്. അതു കൈമോശം വരുന്നു എന്ന ദു:ഖകരമായ സത്യമാണ് തിരുനാവായയിലെ തര്‍ക്കത്തില്‍ തെളിയുന്നത്.

നിളയുടെ ഇരുഭാഗത്തുമായി സ്ഥിതിചെയ്യുന്ന മൂന്നു ക്ഷേത്രങ്ങള്‍ക്കു പ്രാധാന്യം പലരീതിയിലാണ്. ത്രിമൂര്‍ത്തികളായ ബ്രഹ്മ-വിഷ്ണു-മഹേശ്വരന്‍മാരുടെ ക്ഷേത്രങ്ങളാണത്. അപൂര്‍വമാണ് ഇത്തരം ത്രിമൂര്‍ത്തി സംഗമം. ഈ ക്ഷേത്രങ്ങളുടെ ഇരുപ്പിന്റെ കണക്കിനു തന്നെ പ്രത്യേകതയുണ്ടത്രെ. മൂന്നു ക്ഷേത്രങ്ങളേയും നേര്‍രേഖയില്‍ ബന്ധിപ്പിച്ചാല്‍ കൃത്യമായ ത്രികോണാകൃതിയിലായിരിക്കുമത്രെ. വാസ്തു ശാസ്ത്രത്തിന്റെ, പ്രത്യേകിച്ചു ക്ഷേത്ര വാസ്തു ശാസ്ത്രത്തിന്റെ പ്രത്യേകതകളില്‍ ഒന്നായി വേണം ഇവയുടെ നിര്‍മാണത്തെ കാണാന്‍. അവയിലേയ്‌ക്കുള്ള വഴിയാണ് പാലത്തിന്റെ വരവോടെ അടഞ്ഞു പോകുന്നത്. ബ്രഹ്മാവിന്റെ ക്ഷേത്രങ്ങള്‍ അത്യപൂര്‍വമാണെന്നതു മറ്റൊരു പ്രത്യേകത. രാജസ്ഥാനിലെ പുഷ്‌കാര്‍, ഗോവയിലെ പനാജി, തമിഴ്നാട്ടിലെ കുംഭകോണം, തിരുപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ ബ്രഹ്മാവിനു ക്ഷേത്രങ്ങളുണ്ടെന്നാണ് അറിവ്.

ഇത്തരം സാംസ്‌കാരിക പൈതൃകങ്ങളെ സംരക്ഷിക്കേണ്ട ചുമതലകൂടി ഭരണ സംവിധാനത്തിനില്ലേ? വികസനത്തിന്റെ അടിത്തറ കല്ലും മണ്ണും സിമന്റും മാത്രമല്ല. സാംസ്‌കാരികമായ മറ്റൊരു അടിത്തറകൂടിയുണ്ട്. അതാരും മറക്കരുത്.

Tags: developmentBharata Samskritinot destruction of culture
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങളിൽ വികസനം പൂജ്യം, അതിരുകടന്ന പ്രീണന രാഷ്‌ട്രീയം: വിമർശിച്ച് രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

രാജ്യം വളരുമ്പോൾ ചിലർ ‘ ജൂട്ട് കി ഗൂഞ്ച് ‘ പ്രചരിപ്പിക്കുന്നു : 7.8 ജിഡിപി വളർച്ചയിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി മോദി

Kerala

റെയില്‍വേ വികസനം: തുറന്ന സംവാദത്തിന് കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ബിജെപി, കോണ്‍ഗ്രസുകാര്‍ ഉപവാസിണ്ടത് സോണിയയുടെ വസതിക്ക് മുന്നില്‍

Thiruvananthapuram

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹനീഫയുടെ എബി മൻസിലിലെത്തി ലിസി ; അവസാന നാളുകളിൽ സഹായം ചെയ്തതും താരം

ബങ്കുരയില്‍ നടന്ന സിജെപി പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ (ഇടത്ത്)

ബംഗാളില്‍ സിജെപിയുടെ അന്ത്യമടുത്തു;സ്കൂള്‍ നേരെയാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോയവര്‍ക്ക് തല്ല് കിട്ടി, പ്രതിഷേധസമരത്തിന് എത്തിയത് 30 പേര്‍

ഇ ഡി നീക്കം ലജ്ജാകരം, രാഷ്‌ട്രീപരമായി നേരിടും, വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനെന്നും പിണറായി

ബിഗ് ബോസ് ഷോയില്‍ രാഹുല്‍ ഈശ്വറുമായുള്ള തര്‍ക്കത്തിനിടയില്‍ പൊട്ടിക്കരയുന്ന റിനി ആന്‍ ജോര്‍ജ്ജ് (ഇടത്ത്) രാഹുല്‍ ഈശ്വറും റിനി ആന്‍ ജോര്‍ജ്ജും തമ്മില്‍ നടക്കുന്ന തര്‍ക്കം (നടുവില്‍) രാഹുല്‍ മാങ്കൂട്ടത്തില്‍ (വലത്ത് മുകളില്‍)

ബിഗ് ബോസ് 8 കോണ്‍ഗ്രസ് ഭരണത്തണലില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ വെളുപ്പിക്കാനുള്ള പ്രോഗ്രാമോ? റിനി ആന്‍ജോര്‍ജ്ജിലെ കരയിപ്പിച്ച് രാഹുല്‍ ഈശ്വര്‍

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

സിക്കിം, മേഘാലയ മാധ്യമസംഘം കൊച്ചി സന്ദർശനത്തിൽ

തമിഴ്‌നാട്ടിൽ വിജയ് പുതിയ മുന്നണിയുണ്ടാക്കി, എസ്എസ്‌ജെവിഎ; സിപിഎമ്മിനെ കൂട്ടിയില്ല

നിതിന്‍ രാജിന്റെ മരണം: ഡോ എം കെ റാമിന് ജാമ്യം

ഗുജറാത്തില്‍ നിന്നുള്ള ദേശീയ സ്വര്‍ണ്ണമെഡല്‍ ജേതാവായ ചെസ് താരം വിശ്വ വഡോയ ഒരു ചടങ്ങില്‍ മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ പൊട്ടിക്കരയുന്നു (ഇടത്ത്)

“ഇന്ന് ഞാന്‍ എന്താണോ, അത് നിങ്ങള്‍ കാരണമാണ്”- മോദിയെ കണ്ട് സന്തോഷമടക്കാനാവാതെ കരഞ്ഞ് ദേശീയ സ്വര്‍ണ്ണ മെഡല്‍ ചെസ്സ് താരം വിശ്വ വഡോയ

അമേരിക്കന്‍ കൂലിപ്പടയാളി (ഇടത്ത്) കോണ്‍ഗ്രസ് വക്താവും അഭിഭാഷകനുമായ അഭിഷേക് മനു സിംഘ് വി (നടുവില്‍) എന്‍ഐഎ (വലത്ത്)

അമേരിക്കന്‍ കൂലിപ്പടയാളി മാത്യു വാന്‍ഡൈകിനെതിരെ യുഎപിഎ ഒഴിവാക്കിയത് യുഎസ് സമ്മര്‍ദ്ദത്താലാണെന്ന കോണ്‍ഗ്രസ് വാദം തള്ളി എന്‍ഐഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.