തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസ്-ലീഗ് സർക്കാരിന്റെ ആദ്യ 100 ദിനങ്ങൾ പിന്നിടുമ്പോൾ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ രംഗത്ത്. കേരളത്തിൽ നടക്കുന്നത് അതിരുകടന്ന പ്രീണന രാഷ്‌ട്രീയമാണെന്നും മുസ്ലീംലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും സന്തോഷിപ്പിക്കാനായി തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ് വി.ഡി. സതീശനെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ്:
കേരളത്തിലെ കോൺഗ്രസ്-ലീഗ് ഭരണത്തിന്റെ 100 ദിവസങ്ങൾ.
വികസനം പൂജ്യം.
പരാജയപ്പെട്ട ഗ്യാരൻ്റികൾ.
അതിരുകടന്ന പ്രീണന രാഷ്‌ട്രീയം.
❌ 5 ഗ്യാരൻ്റികളിൽ നാലെണ്ണവും പാലിക്കപ്പെട്ടില്ല
❌ ഹിന്ദുവിരുദ്ധ പരാമർശങ്ങളുടെ അതിപ്രസരം
❌ രാജ്യവിരുദ്ധ ശക്തികളെ പ്രീണിപ്പിക്കാൻ വന്ദേമാതരത്തെ അധിക്ഷേപിക്കുന്നു
❌ നിയമവാഴ്ചയുടെ നഗ്നമായ ലംഘനം
❌ 12,500 കോടി രൂപയുടെ അധിക കടബാധ്യത
❌ പുതിയ തൊഴിലവസരങ്ങളോ വ്യവസായങ്ങളോ ഇല്ല
❌ പി.എസ്.സി (PSC) തട്ടിപ്പുകളിൽ കൃത്യമായ അന്വേഷണമില്ല
❌ എക്സാലോജിക് അഴിമതിയിൽ നടപടിയെടുക്കാതെ ഒളിച്ചുകളി
❌ ശബരിമലയിലെ കൊള്ളയടിക്കലുകളിൽ കുറ്റകരമായ മൗനം
നമ്മുടെ യുവജനങ്ങളെയും അയ്യപ്പ വിശ്വാസികളെയും നിയമം അനുസരിക്കുന്ന ഓരോ മലയാളിയെയും V D Satheesan സർക്കാർ വഞ്ചിച്ചു.
100 ദിവസം കൊണ്ട് കോൺഗ്രസ്- ലീഗ് സർക്കാർ ഒരു വികസനവും ചെയ്തില്ല. അടുത്ത അഞ്ചു വർഷവും അവർ ഒന്നും ചെയ്യില്ല.
ഈ #APAKADAMPolitics കേരളത്തിന്റെയും ഇന്ത്യയുടെയും ഭാവിക്ക് അപകടകരമാണ്.
#100DaysEnthKitti #ZeroGovernance
















