Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ശതാഭിഷേക നിറവില്‍ വി.കെ. അപ്പുക്കുട്ടി

കെ.കെ. പത്മഗിരീഷ് by കെ.കെ. പത്മഗിരീഷ്
Jul 27, 2024, 04:55 am IST
in Article

കഴിഞ്ഞ ആറുപതിറ്റാണ്ടായി സംഘ-വിശ്വഹിന്ദു പരിഷത്ത്-വിദ്യാനികേതന്‍ പ്രവര്‍ത്തനങ്ങളില്‍ കര്‍മനിരതനായ തച്ചനാട്ടുകര വി.കെ. അപ്പുക്കുട്ടിക്ക് ഇന്ന് ശതാഭിഷേകം. ആയിരം പൂര്‍ണചന്ദ്രന്മാരെ കണ്ട അദ്ദേഹം ജീവിതത്തിലും സംഘടനാ പ്രവര്‍ത്തനത്തിലും പൂര്‍ണ തൃപ്തനാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ നൈപുണ്യവും പ്രവര്‍ത്തകരുടെ ഹൃദയം കവര്‍ന്നെടുക്കാന്‍ ആത്മബന്ധവുമാണ് വേണ്ടതെന്ന് തന്റെ പ്രവര്‍ത്തനത്തിലൂടെ തെളിയിച്ച അപ്പുക്കുട്ടി ഇന്നും സംഘപ്രവര്‍ത്തനത്തില്‍ സജീവമാണ്. തന്റെ കുടുംബത്തെയും സംഘപ്രവര്‍ത്തനത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യവും അദ്ദേഹത്തിനുണ്ട്.

‘വിളയും വിത്ത് മുളയില്‍ അറിയാം’ എന്നതിന് വ്യക്തമായ ഉദാഹരണമാണ് അദ്ദേഹം. പ്രവര്‍ത്തനത്തില്‍ ഒരിക്കല്‍പ്പോലും പിന്നോട്ട് നോക്കേണ്ടിവന്നിട്ടില്ല. എതിരാളികളെപ്പോലും എളിമയാര്‍ന്ന പ്രവര്‍ത്തനത്തിലൂടെ സംഘപഥത്തിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞ വ്യക്തി. ഏറ്റവും താഴേത്തട്ടിലുള്ള പ്രവര്‍ത്തകര്‍ മുതല്‍ സംഘത്തിന്റെയും വിശ്വഹിന്ദുപരിഷത്തിന്റെയും ഉന്നത സ്ഥാനീയരുമായും അടുത്തിടപഴകുവാനും അവരുടെ ഹൃദയത്തില്‍ ഇടം നേടിയെടുക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.

ശ്രീരാമകൃഷ്ണ വചനാമൃതവും വിവേകാനന്ദ സാഹിത്യ സര്‍വസ്വവുമാണ് ജീവിതത്തെ വഴിതിരിച്ചുവിട്ടത്. അതിനു കടപ്പാട് അധ്യാപകനായിരുന്ന ബാലകൃഷ്ണന്‍ മാസ്റ്ററോടാണ്. 1969ല്‍ പന്തളത്തും 70ല്‍ തൃശൂരിലും 72ല്‍ നാഗ്പൂരിലും നടന്ന ഒടിസിയില്‍ പങ്കെടുത്തു. നാഗ്പൂരിലെ ഡോക്ടര്‍ജിയുടെ സ്മൃതി മണ്ഡപം സന്ദര്‍ശിച്ച ശേഷം പൂര്‍ണ സംഘപ്രചാരകനാകാന്‍ എടുത്ത തീരുമാനം ശരിയായിരുന്നുവെന്ന്് പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചു. അടിയന്തരാവസ്ഥാ കാലത്ത് അറസ്റ്റുവരിച്ച അദ്ദേഹം ഇപ്പോള്‍ അസോസിയേഷന്‍ ഓഫ് ദി എമര്‍ജന്‍സി വിക്ടിംസ് സംഘടനയുടെ പാലക്കാട് ജില്ലാ പ്രസിഡന്റാണ്.

ഭാരതീയ കിസാന്‍ സംഘിന്റെ ആദ്യ ആലോചനായോഗത്തിലും അദ്ദേഹം പങ്കാളിയായി. 1982 ജനുവരിയില്‍ വാരാണസിയില്‍ നടന്ന ആദ്യ ദേശീയ സമ്മേളനത്തില്‍ വി.കെ. അപ്പുക്കുട്ടിയടക്കം കേരളത്തില്‍നിന്ന് 32 പേരാണ് പങ്കെടുത്തത്. 1982 ഏപ്രില്‍ നാലിന് എറണാകുളത്തുനടന്ന വിശാലഹിന്ദു സമ്മേളനത്തോടെ സംസ്‌കൃത രക്ഷായോജന, ബാലഗോകുലം എന്നിവയിലും സജീവമായി.

പി.എസ്. കാശിയേട്ടന്‍, മോറോപന്ത് പിംഗ്‌ളെ എന്നിവരുമായി ബന്ധപ്പെട്ട് സംസ്‌കൃത രക്ഷായോജനയുടെ ദേശീയ സമിതിയില്‍ പങ്കെടുത്തതോടെയാണ് വിശ്വഹിന്ദു പരിഷത്തില്‍ സജീവമാകുന്നത്. സര്‍സംഘചാലക് മധുകര്‍ ദത്താത്രേയ ദേവറസ്, ഹരിമോഹന്‍ലാല്‍, അശോക് സിംഗാള്‍, എം.പി. ഡിഡോള്‍ക്കര്‍, മൊറോപന്ത് പിംഗ്‌ളെ, ഗ്വാളിയോര്‍ രാജമാതാ വിജയരാജ സിന്ധ്യ, ആചാര്യ ഗിരിരാജ കിഷോര്‍ തുടങ്ങിയ നിരവധി പ്രഗത്ഭര്‍ ശിബിരത്തിന് നേതൃത്വം നല്‍കി. പിന്നീട് പാലക്കാട്, മലപ്പുറം റവന്യു ജില്ലകളുടെ ചുമതല വഹിച്ചു. അട്ടപ്പാടിക്കും വഴിക്കടവിനും പ്രത്യേക പരിഗണന നല്കി. വിഎച്ച്പിയുടെ പാലക്കാട്, കോഴിക്കോട്, കോട്ടയം വിഭാഗ് കാര്യദര്‍ശിയുമായിരുന്നു. ഏകാത്മതായജ്ഞം, രാമജന്മഭൂമി പ്രക്ഷോഭം, രഥയാത്രകള്‍, ശ്രീരാമശിലാപൂജ, ശ്രീരാമപാദുകപൂജ പരാവര്‍ത്തനം അങ്ങനെ സംഭവബഹുലമായ പതിനാലു വര്‍ഷങ്ങള്‍ 1982 മുതല്‍ 96 വരെ സുദീര്‍ഘമായ പ്രയാണം. ഏലംകുളം മനയിലെ ശ്രീരാമ ശിലാപൂജ ചരിത്രമായി.

തുടര്‍ന്ന് വിദ്യാനികേതന്‍ പരിശീലനം കഴിഞ്ഞ് വഴിക്കടവിലും അട്ടപ്പാടി കാളിമലയിലും ഓരോ വിദ്യാലയവും തുടങ്ങി. കാളിമല കിരാതമൂര്‍ത്തി ക്ഷേത്രം വീണ്ടെടുത്ത് പ്രവര്‍ത്തനകേന്ദ്രമാക്കി. മല്ലീശ്വരനിലേക്കും അത് പടര്‍ന്നു. ഇന്നവിടെ ക്ഷേത്രസങ്കേതങ്ങളായി.

മണ്ണാര്‍ക്കാട് ശ്രീമൂകാംബിക വിദ്യാനികേതന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവുകയും നിരന്തരപ്രയത്നത്തിലൂടെ വിദ്യാലയത്തെ സിബിഎസ്ഇ അംഗീകാരമുള്ള സ്ഥാപനമാക്കി മാറ്റുകയും ചെയ്തു. 27 വര്‍ഷത്തോളം വിദ്യാനികേതന്‍ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായും മുഴുകാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ഥ്യം ഏറെയാണ്. വിദ്യാഭ്യാസ കാലഘട്ടത്തില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത ജീവിതാഭിലാഷം ഇതിലൂടെ പൂവണിയിക്കാനും അദ്ദേഹത്തിന് സാധ്യമായി. ഒരു വ്യാഴവട്ടം സംഘത്തിലും 14 വര്‍ഷം വിശ്വഹിന്ദു പരിഷത്തിന്റെ ചുമതലയിലും 27 വര്‍ഷം വിദ്യാലയ പ്രവര്‍ത്തനങ്ങളിലും മുഴുകി.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ എന്നും താങ്ങും തണലുമായി ഭാര്യ വിജയലക്ഷ്മിയുമുണ്ട്. മകന്‍ ഡോ. വി.കെ. രാജകൃഷ്ണന്‍ ശ്രീകൃഷ്ണപുരം എച്ച്എസ്എസില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം സംസ്‌കൃതാധ്യാപകനാണ്. മരുമകള്‍ ധന്യ പ്രൈഡ് ക്രെഡിറ്റ് മള്‍ട്ടി സ്റ്റേറ്റ് സൊസൈറ്റിയില്‍ അസി. മാനേജരാണ്. മകള്‍ രാജലക്ഷ്മി വിവാഹിതയായി ബെംഗളൂരുവിലാണ്. മരുമകന്‍ ബാലസുബ്രഹ്മണ്യന്‍ ബെംഗളൂരുവില്‍ നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ എന്‍ജിനീയറാണ്. ദര്‍ശനലക്ഷ്മി, ധീരജ് കൃഷ്ണന്‍, സൂരജ് കൃഷ്ണന്‍, സൗപര്‍ണിക എന്നിവരാണ് പേരക്കുട്ടികള്‍.

 

Tags: Viswa Hindu ParishadSatabhishekaVK Appukutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

Kerala

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ വകുപ്പിന്റെ തീരുമാനം ധിക്കാരപരം: വിഎച്ച്പി

വി. ശ്രീകുമാര്‍, അഡ്വ. അനില്‍ വിളയില്‍
Kerala

പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ് വ്യാജ ഐഎഎസുകാരന്‍; ഉടന്‍ പുറത്താക്കണം: വിഎച്ച്പി

ദുര്‍ഗാവാഹിനി ശൗര്യ പ്രശിക്ഷണ്‍ വര്‍ഗിന്റെ സമാപന സമ്മേളനത്തില്‍ വിഎച്ച്പി അഖില ഭാരതീയ ജോയിന്റ് ജനറല്‍ സെക്രട്ടറി സ്ഥാണുമാലയന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. നീതു ജനാര്‍ദ്ദനന്‍, ഡോ. നന്ദിനി നായര്‍ സമീപം
Kerala

ഹിന്ദു യുവതീയുവാക്കള്‍ ധര്‍മത്തിലധിഷ്ഠിതമായി സംഘടിക്കണം: സ്ഥാണുമാലയന്‍

India

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

പുതിയ വാര്‍ത്തകള്‍

സൗരോർജ്ജത്തിലും കാറ്റിലും ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നതിൽ ലോകത്തിലെ മുൻനിര രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ : ബ്രിക്സ് യോഗത്തിൽ കേന്ദ്രമന്ത്രി ഖട്ടർ

ഭീകരതയ്‌ക്കെതിരെ ഒന്നിച്ച് പ്രവർത്തിക്കാനൊരുങ്ങി ഇന്ത്യയും താജിക്കിസ്ഥാനും : തീവ്രവാദികൾക്ക് സഹായം നൽകുന്നവരെ വെറുതെ വിടില്ല

വെനിസ്വേലയ്‌ക്ക് സഹായഹസ്തവുമായി ഭാരതം : ഭൂകമ്പത്തിലുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

കോഴിക്കോട് നിന്നും കാണാതായ 16കാരിയെ കണ്ണൂരിലെ രഹസ്യ കേന്ദ്രത്തിൽ നിന്നും പോലീസ് രക്ഷപ്പെടുത്തി; 7 പേർക്കെതിരെ പോക്സോ കേസ്

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.