Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ത്രിപുരയില്‍ തുടരുന്ന ബിജെപി തരംഗം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 26, 2024, 02:12 am IST
inEditorial

ത്രിപുരയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെ രഞ്ഞെടുപ്പില്‍ സംസ്ഥാനം ഭരിക്കുന്ന ബിജെപിയുടെ ബഹുഭൂരിപക്ഷം സ്ഥാനാര്‍ത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു എന്നത് വലിയ രാഷ്‌ട്രീയ പ്രാധാന്യം അര്‍ഹിക്കുന്നു. ഗ്രാമപഞ്ചായത്തുകള്‍, പഞ്ചായത്ത് സമിതികള്‍, ജില്ലാ പരിഷത്തുകള്‍ എന്നിവിടങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് ബിജെപി അഭിമാനകരമായ വിജയം കൈവരിച്ചിട്ടുള്ളത്. ഗ്രാമപഞ്ചായത്തുകളിലേക്ക് വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുടെ 8998 പേരും പഞ്ചായത്ത് സമിതികളിലേക്ക് 783 പേരും ജില്ലാ സമിതികളിലേക്ക് 384 പേരുമാണ് സ്ഥാനാര്‍ത്ഥികളായത്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഈ മാസം ഇരുപത്തിരണ്ടിനായിരുന്നു. ഇത് കഴിഞ്ഞപ്പോഴാണ് മൂന്ന് തട്ടിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ വലിയതോതില്‍ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി അസിത് കുമാര്‍ ദാസ് ഔദ്യോഗികമായി വ്യക്തമാക്കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളില്‍ 71 ശതമാനവും പഞ്ചായത്ത് സമിതികളില്‍ 68 ശതമാനവും ജില്ലാ പരിഷത്തുകളില്‍ 17 ശതമാനവും ബിജെപി സ്ഥാനാര്‍ത്ഥികളാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. അതനുസരിച്ച് ഗ്രാമപഞ്ചായത്തുകളിലെ ആകെയുള്ള 6370 സ്ഥാനാര്‍ഥികളില്‍ 4550 സ്ഥാനാര്‍ത്ഥികളാണ് വിജയികളായിരിക്കുന്നത്. 1819 സ്ഥാനാര്‍ത്ഥികളാണ് ഇനി മത്സരരംഗത്തുള്ളത്. ഇതില്‍ 1818 സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥികളാണ്. 1222 സീറ്റില്‍ സിപിഎമ്മിന്റെയും 731 സീറ്റില്‍ കോണ്‍ഗ്രസിന്റെയും 138 സീറ്റില്‍ ബിജെപി സഖ്യകക്ഷിയായ തിപ്ര മോദയുടെയും സ്ഥാനാര്‍ത്ഥികളാണ്. ആഗസ്റ്റ് എട്ടിനാണ് തെരഞ്ഞെടുപ്പ്. പന്ത്രണ്ടിന് ഫലം അറിയാം.

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ മത്സരിച്ച് ജയിക്കുന്നതു പോയിട്ട് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ പോലുമുള്ള കരുത്ത് പ്രതിപക്ഷത്തിനില്ല എന്നാണ് ഭൂരിപക്ഷം സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടതില്‍ നിന്ന് വ്യക്തമാക്കുന്നത്. ബിജെപിയെ നേരിടുന്നതില്‍ സിപിഎമ്മും കോണ്‍ഗ്രസ്സുമൊക്കെ ഒറ്റക്കെട്ടാണ്. എന്നിട്ടും അവര്‍ക്ക് അതിന് കഴിയുന്നില്ല. 2019 ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വന്‍വിജയം നേടിയിരുന്നു. അന്ന് ഗ്രാമപഞ്ചായത്തുകളിലെ 86 ശതമാനം സീറ്റുകളിലും എതിരില്ലാതെയാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയുടെ അക്രമംകൊണ്ട് തങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞില്ലെന്ന് സിപിഎമ്മും കോണ്‍ഗ്രസും അന്ന് കുപ്രചാരണം നടത്തിയിരുന്നു. എന്നാല്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ആരോപണം രാഷ്‌ട്രീയ പാപ്പരത്തമാണെന്നും, സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ പോലും ഈ പാര്‍ട്ടികള്‍ക്ക് കഴിയാത്തത് തങ്ങളുടെ കുറ്റമല്ലെന്നും ബിജെപി മറുപടി നല്‍കിയിരുന്നു. 2019 ലെ ബിജെപി വിജയം ഒറ്റപ്പെട്ടതല്ലെന്നും അത് ത്രിപുരയില്‍ വന്നിരിക്കുന്ന രാഷ്‌ട്രീയ മാറ്റത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഇപ്പോഴത്തെ വിജയം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. സ്വന്തം പരാജയം മറച്ചുപിടിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനി എന്താണ് ചെയ്യുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു.

രണ്ട് ഘട്ടങ്ങളിലായി 35 വര്‍ഷം ഇടതുപക്ഷം ഭരിച്ച സംസ്ഥാനമാണ് ത്രിപുര. 34 വര്‍ഷം ഭരിച്ച പശ്ചിമബംഗാളിനേക്കാള്‍ കൂടുതല്‍ ഇടതുപക്ഷം ത്രിപുര ഭരിച്ചു എന്നര്‍ത്ഥം. 2011ല്‍ പശ്ചിമ ബംഗാള്‍ ഭരണത്തില്‍നിന്ന് സിപിഎമ്മിനെയും ഇടതുമുന്നണിയെയും ഇറക്കിവിട്ട് തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് ബിജെപിയുടെ സഹായത്തോടെയാണ്. അപ്പോഴും ത്രിപുര തങ്ങളെ കൈവിടില്ലെന്ന് സിപിഎം അവകാശപ്പെട്ടിരുന്നു. ഗുജറാത്ത് മോഡല്‍ അല്ല, ത്രിപുര മോഡല്‍ ആണ് രാജ്യത്തിന് ആവശ്യമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ കടപുഴുക്കി ബിജെപി ഭരണം പിടിക്കുകയും, ബിപ്ലവ് ദേവ് മുഖ്യമന്ത്രിയാവുകയും ചെയ്തു. സ്വന്തം അവകാശവാദങ്ങള്‍ സിപിഎമ്മിനും ഇടതുപക്ഷത്തിനും വിഴുങ്ങേണ്ടിയും വന്നു. 2023 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഒരിക്കല്‍ കൂടി ബിജെപി അധികാരം പിടിച്ചതോടെ ത്രിപുരയില്‍ സിപിഎമ്മിന്റെ അസ്തിത്വം തന്നെ ചോദ്യം ചെയ്യപ്പെട്ടു. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഇന്‍ഡി മുന്നണിയായി മത്സരിച്ചിട്ടും തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇടതുപക്ഷത്തിനായില്ല. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേടിയ രണ്ട് സീറ്റും ബിജെപി നിലനിര്‍ത്തി. രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും രണ്ടു പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിലും രണ്ട് ലോക്സഭാ തെരഞ്ഞെടുപ്പുകളിലും വിജയം ആവര്‍ത്തിച്ചിരിക്കുന്ന ബിജെപിയുമായി സിപിഎമ്മിന് യാതൊരു താരതമ്യവുമില്ല. ഇനിയൊരിക്കലും ബിജെപിയെ മറികടക്കാന്‍ സിപിഎമ്മിനാവില്ല. കേരളത്തിലെ തുടര്‍ഭരണത്തിന്റെ പേരില്‍ അഹങ്കരിക്കുന്ന സിപിഎം ത്രിപുര എന്ന കണ്ണാടി നോക്കുന്നത് നന്നായിരിക്കും. കേരളം ത്രിപുരയാവില്ലെന്ന് ആരും കരുതേണ്ടതില്ല.

Tags: bjptripura election
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

Kerala

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

India

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

Kerala

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മംദാനിയുടെ നിലപാട് ഹിന്ദു വിരുദ്ധം ; ആർ‌എസ്‌എസിനെ മനസ്സിലാക്കാൻ മംദാനി ഇനിയും പതിനായിരം ജന്മങ്ങൾ എടുക്കേണ്ടി വരും

ഒരു ബാര്‍ കൗണ്‍സില്‍ അംഗങ്ങളുടെ ബഹുമാനം നേടുന്നില്ലെങ്കില്‍, അത് നല്ല സൂചനയല്ലെന്ന് ജസ്റ്റിസ് ബി വി നാഗരത്‌ന

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു; എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക അധിക ചുമതലയേൽക്കും

ചേന്തിക്ക് പിന്നില്‍ ആരെന്ന് സുഹൈല്‍ പറഞ്ഞുകഴിഞ്ഞു, സതീശനെതിരെ കോണ്‍ഗ്രസില്‍ അടുത്ത പടപ്പുറപ്പാട്

പഴയ ഒരു രൂപയുണ്ടോ കയ്യിൽ ? കൊടുത്താൽ ഒന്നര ലക്ഷം വരെ ; ചെയ്യേണ്ടത് ഇത്ര മാത്രം

പോലീസിന്റെയും എക്‌സൈസിന്റെയും കണ്ണുവെട്ടിച്ച് ലഹരി മാഫിയ; പാലോട് നിരോധിത പുകയില ഉല്‍പ്പന്നങ്ങളും എംഡിഎംഎയും വ്യാപകം

ബൈക്ക് യാത്രക്കാരനെയും സുഹൃത്തിനെയും പാറക്കല്ല് കൊണ്ട് തലയ്‌ക്കടിച്ചു വീഴ്‌ത്തിയ രണ്ടംഗ സംഘം പിടിയില്‍

കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ ടെറിട്ടോറിയല്‍ ആര്‍മി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍(എഡിജി) മേജര്‍ ജനറല്‍ എസ്.എസ്. പാട്ടീലും(എവിഎസ്എം, വിഎസ്എം) ജെന്‍ റോബോട്ടിക്‌സ് സിഇഒയും സഹസ്ഥാപകനുമായ വിമല്‍ ഗോവിന്ദ് എം.കെ.യും ധാരണാപത്രം കൈമാറുന്നു

പ്രതിരോധ-ദുരന്തനിവാരണ മേഖലകളില്‍ ടെറിട്ടോറിയല്‍ ആര്‍മിയുമായി ജെന്‍ റോബോട്ടിക്‌സ് സഹകരിക്കും

സി.പി.ഐയെ ക്ഷണിക്കേണ്ട ആവശ്യമില്ല , ദേശീയ ഉപാധ്യക്ഷനെ തള്ളി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി

ഹിന്ദുത്വഭീകരതയ്‌ക്കെതിരെ ആഞ്ഞടിക്കണ ശിവപ്രസാദിന് മുസ്ലീമെന്ന് മിണ്ടാന്‍ പേടി ; കയ്യും തലയും ഇല്ലാതെ നടന്നാല്‍ മോശമല്ലേ…. അതോണ്ടാവുമെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.