Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാമറ മോഷണം ആരോപിച്ച് ഓട്ടിസം ബാധിതന് പോലീസിന്റെ ക്രൂരമര്‍ദനം ; എസ്‌ഐ ഹരീഷ് ആണ് മര്‍ദ്ദിച്ചതെന്ന് കുടുംബം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2024, 10:45 pm IST
in Kerala
മോഷണകുറ്റം ആരോപിച്ച് പോലീസ് മര്‍ദ്ദിച്ച അഭിഷേക് മൂവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

മോഷണകുറ്റം ആരോപിച്ച് പോലീസ് മര്‍ദ്ദിച്ച അഭിഷേക് മൂവാറ്റുപുഴയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍

തൊടുപുഴ: ജീവനക്കാരുടെ മുറിയില്‍ നിന്ന് കാമറയും, 4 ഐഫോണുകളും കാണാതായെന്ന പരാതിയില്‍ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി. ഓട്ടിസം ബാധിതനായ ഇരുപതുകാരനാണ് ഗുരുതര പരിക്കേറ്റ് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

കദളിക്കാട് പെരളിമറ്റം വെട്ടത്തുകുന്നേല്‍ (ആനിക്കാട്) ഗിരീഷ് ഗീത ദമ്പതികളുടെ ഏക മകന്‍ വി.ജി.അഭിഷേകിനാണ് മര്‍ദനമേറ്റത്. വെങ്ങല്ലൂര്‍ കോലാനി ബൈപ്പാസ് റോഡില്‍ ഓട്ടോജെറ്റ് സ്ഥാപനത്തിലെ ജീവനക്കാര്‍ താമസിക്കുന്ന മുറിയില്‍ നിന്ന് കാമറയും ഐഫോണുകളും കാണാതായെന്ന പരാതിയിലാണ് യുവാവിന് മര്‍ദനമേറ്റത്.

ബുധനാഴ്ച പുലര്‍ച്ചെ 2 മണിയോടെ അഭിഷേകിനെ പോലെ തോന്നുന്ന ഒരാള്‍ ഇവ മോഷ്ടിച്ചെന്ന ഓട്ടോജെറ്റ് സ്ഥാപന ഉടമയുടെ പരാതിയെത്തുടര്‍ന്നാണ് ഉച്ചയോടെ അഭിഷേകിനെ പോലീസ് പിടികൂടിയത്. അടുത്തിടെ ജോലിയില്‍ കയറിയ സ്ഥാപനത്തിലെത്തിയായിരുന്നു കസ്റ്റഡിയിലെടുത്തത്. പിന്നാലെ സ്റ്റേഷനിലെത്തിച്ചും പിന്നീട് വീട്ടില്‍ തെളിവെടുപ്പിനായി എത്തിച്ചപ്പോഴും മര്‍ദനം തുടര്‍ന്നു.

എസ്‌ഐ ഹരീഷ് ആണ് തന്നെ മര്‍ദ്ദിച്ചതെന്ന് അഭിഷേക് പറയുന്നു. സ്റ്റേഷന്റെ പ്രവേശന മുറിയില്‍ വച്ച് ആദ്യം മര്‍ദിച്ചതായും താന്‍ ഒച്ചവെച്ചപ്പോള്‍ പിന്‍വശത്തെ വിശ്രമ മുറിയിലേക്ക് കൊണ്ടുപോയി ചവിട്ടി വീഴ്‌ത്തിയെന്നും മര്‍ദനം തുടര്‍ന്നതായും അഭിഷേക് പറയുന്നു. കണ്ണിനും മുഖത്തും മുതുകിലും അടിനാഭിക്കും മര്‍ദനമേറ്റു. പലക കഷ്ണം കൊണ്ട് കാല്‍മുട്ടിനും എസ്‌ഐ അടിച്ചു. ഭീഷണിപ്പെടുത്തിയെന്നും കള്ളനാക്കാന്‍ ശ്രമിച്ചെന്നും അഭിഷേക് പറയുന്നു.

അച്ഛന്‍ ഉപേക്ഷിച്ച് പോയ അഭിഷേക് വല്യപ്പന്റെയും വല്യമ്മയുടെയും ഒപ്പമാണ് നിലവില്‍ താമസിക്കുന്നത്. അമ്മ എറണാകുളത്ത് ജോലി ചെയ്യുകയാണ്. വൈകിട്ട് ബന്ധുക്കളെത്തി നിജസ്ഥിതി ബോധ്യപ്പെടുത്തുകയും മോഷണം നടന്നെന്ന് പറയുന്ന സമയത്ത് അഭിഷേക് വീട്ടിലുണ്ടായിരുന്നതായും വ്യക്തമാക്കിയതോടെ യുവാവിനെ വിട്ടയക്കുകയായിരുന്നു.

നേരത്തെ ഓട്ടോജെറ്റ് എന്ന സ്ഥാപനത്തില്‍ അഭിഷേക് ജോലി ചെയ്തിരുന്നു. പിന്നീട് ഉടമയുമായി തെറ്റി ഒരുമാസം മുമ്പ് ജോലിയില്‍ നിന്ന് ഇറങ്ങുകയായിരുന്നു. ഒരു വര്‍ഷമായി വീഡിയോ ഗ്രാഫി, ഫോട്ടോഗ്രാഫി ജോലി ചെയ്ത് വരികയാണ് അഭിഷേക്. ഓട്ടിസം ബാധിച്ച് 2019 മുതല്‍ ചികിത്സയിലാണ് അഭിഷേക്.

സംഭവത്തില്‍ തൊടുപുഴ ഡിവൈഎസ്പിക്ക് കുടുംബം പരാതി നല്‍കി. അതേ സമയം മര്‍ദനം അറിഞ്ഞില്ലെന്നാണ് നിലപാടിലാണ് സ്റ്റേഷന്റെ ചുമതലയുള്ള എസ്എച്ച്ഒ. ഇരുവര്‍ക്കും എതിരേ നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.

Tags: attackThodupuzhaSub Inspectorottisamphones
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

India

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

Kerala

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

India

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെ ക്രൂഡ് ബോംബ് ആക്രമണം; മുർഷിദാബാദിൽ നിരവധി പേർക്ക് പരിക്കേറ്റു

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

കശ്മീരിലേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത, വന്ദേ ഭാരത് എക്സ്പ്രസ് ഇന്ന് മുതൽ : 9 മണിക്കൂർ യാത്ര 5 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കും

പിണറായി സർക്കാർ സമ്പൂർണ പരാജയം; തുടർഭരണത്തിനായി ഉദ്യോഗസ്ഥ കോക്കസ് പ്രവർത്തിച്ചു, ഗുരുതര ആരോപണവുമായി ഡോ.ബി. അശോക്

‘അവർക്ക് ഹൃദയാഘാതം ഉണ്ടാക്കിയേക്കാം’: പുതിയ ആയുധം പുറത്തിറക്കുമെന്ന് ഇറാൻ ; ട്രംപിന് വീണ്ടും പരിഹാസം

‘സ്ത്രീവിരുദ്ധ മനോഭാവം’: സമാജ്‌വാദി പാർട്ടിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് യോഗി ആദിത്യനാഥ്

നിഷ്‌ക്രിയമായ പിഎഫ് അക്കൗണ്ടുകൾ പുനരുജ്ജീവിപ്പിക്കാം; ഇ-പ്രാപ്തി പോർട്ടലുമായി ഇപിഎഫ്ഒ

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

തിരുവനന്തപുരത്ത് കുടുംബ വഴക്കിനിടെ മകൻ അച്ഛനെ അടിച്ചു കൊന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി: ഇറാൻ വിദേശകാര്യ മന്ത്രി അരാഗ്ചിയുമായി ഫോണിൽ സംസാരിച്ച് വിദേശകാര്യ മന്ത്രി ജയശങ്കർ

ഐസിഎസ്ഇ പത്താം ക്ലാസ്, ഐസ്എസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന്

ഓൺലൈൻ ചൂതാട്ടത്തിന് കടുത്ത നിയന്ത്രണം; കേന്ദ്രത്തിന്റെ പുതിയ ഓൺലൈൻ ഗെയിമിങ് ചട്ടങ്ങൾ നാളെ മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.