Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ കൂട്ടത്തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2024, 04:11 am IST
inEditorial

കേരളത്തിലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം സിപിഎമ്മിനെയും എല്‍ഡിഎഫിനെയും പരാജയത്തിന്റെ പടുകുഴിയിലേക്ക് എടുത്തെറിഞ്ഞിരിക്കുകയാണ്. സംസ്ഥാനത്ത് കഷ്ടിച്ച് ഒരു സീറ്റ് മാത്രം ലഭിച്ചതിന്റെ ആഘാതത്തില്‍നിന്ന് രക്ഷപ്പെടാന്‍ കഴിയാതെ രണ്ട് ദിവസം ഒന്നും മിണ്ടാതിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മും പരിഹാസ്യമായ വാദഗതികളുമായി പ്രത്യക്ഷപ്പെട്ട് പരാജയം മൂടിവയ്‌ക്കാന്‍ വിഫലശ്രമം നടത്തുകയാണ്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റില്‍ മാത്രമാണ് സിപിഎമ്മിന് വിജയിക്കാന്‍ കഴിഞ്ഞത്. മതമൗലികവാദികളുടെ പോലും പിന്തുണയോടെ ആലപ്പുഴ മണ്ഡലത്തില്‍ ജയിച്ച എ.എം.ആരിഫും ഇക്കുറി തോറ്റിരിക്കുന്നു. ആലത്തൂര്‍ മണ്ഡലത്തില്‍ മന്ത്രി കെ. രാധാകൃഷ്ണനാണ് പുതിയ കനല്‍ത്തരി. രണ്ടാം പിണറായി സര്‍ക്കാരിലെ ഒരേയൊരു ദളിത് മുഖമായ കെ. രാധാകൃഷ്ണനെ തന്ത്രത്തില്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ആലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കിയതെന്ന വിമര്‍ശനം ഉയരുകയുണ്ടായി. സിപിഎം ആഗ്രഹിച്ചതുപോലെ സംഭവിച്ചിരിക്കുന്നു. രാധാകൃഷ്ണനെ ദല്‍ഹിയിലേക്കയക്കുന്നതിനു പിന്നില്‍ സിപിഎമ്മിന് മറ്റു ചില കണക്കുകൂട്ടലുകളും ഉണ്ടാവാം. പകരക്കാരനായി ആരെങ്കിലുമൊരാള്‍ മന്ത്രിസഭയിലെത്താം. പരിചയ സമ്പന്നനായ രാധാകൃഷ്ണനെ ഒഴിവാക്കുന്നതുവഴി മരുമകന്‍ മന്ത്രിക്ക് ഭാവിയില്‍ ഉണ്ടായേക്കാവുന്ന തടസ്സം നീക്കുകയാണ് സിപിഎം ചെയ്തിരിക്കുന്നത്. അനുസരിക്കാന്‍ മാത്രം വിധിക്കപ്പെട്ട കെ. രാധാകൃഷ്ണന്‍ ഇതൊക്കെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയാണ്. അധികാരത്തോളം വരില്ല ആദര്‍ശമെന്ന് ഈ നേതാവ് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.

വമ്പന്‍ അവകാശവാദങ്ങളുമായാണ് സിപിഎമ്മും എല്‍ഡിഎഫും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിട്ടത്. അഹന്തയുടെ പരമകാഷ്ഠയായ ഒരു മുദ്രാവാക്യവും ഉയര്‍ത്തി. ‘ഇടതില്ലെങ്കില്‍ ഇന്ത്യയില്ല’ എന്ന മുദ്രാവാക്യത്തിന്റെ പരിഹാസ്യത മന്ദബുദ്ധികളല്ലാത്ത സിപിഎമ്മുകാര്‍ക്കുപോലും മനസ്സിലാവുന്നതായിരുന്നു. കേരളത്തിനു പുറത്ത് കോണ്‍ഗ്രസ്സിന്റെയും ഡിഎംകെയുടെയും മറ്റും കാരുണ്യത്തില്‍ തുച്ഛമായ സീറ്റുകളില്‍ മത്സരിച്ച സിപിഎം അവയില്‍ മുഴുവന്‍ ജയിച്ചിരുന്നെങ്കില്‍പ്പോലും ദേശീയ രാഷ്‌ട്രീയത്തില്‍ യാതൊരു ചലനവുമുണ്ടാക്കുമായിരുന്നില്ല. എന്നിട്ടും സ്വയം ഊതിവീര്‍പ്പിച്ച് തങ്ങള്‍ ഇന്ത്യ ഭരിക്കാന്‍ പോവുകയാണെന്ന് യാതൊരു ലജ്ജയുമില്ലാതെ പറഞ്ഞുനടക്കുകയായിരുന്നു പിണറായി വിജയന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍. യാഥാര്‍ത്ഥ്യബോധം തൊട്ടുതെറിക്കാത്ത ഈ അവകാശവാദങ്ങള്‍ ആവിയായിപ്പോകാന്‍ തെരഞ്ഞെടുപ്പ് പലം പുറത്തുവരേണ്ട താമസമേ ഉണ്ടായിരുന്നുള്ളൂ. ആകെ ലഭിച്ചത് വെറും അഞ്ച് സീറ്റുകള്‍. ഇനി അധികാര ദുര്‍മോഹം അസ്ഥിക്കു പിടിച്ച കോണ്‍ഗ്രസ്സിനൊപ്പം പ്രതിപക്ഷ ബെഞ്ചില്‍ ഇരിക്കാമെന്നല്ലാതെ ഒരു പ്രയോജനവും ഈ സീറ്റുകള്‍ കൊണ്ടില്ല. ബിജെപിയും നരേന്ദ്ര മോദിയും തുടര്‍ന്നും രാജ്യം ഭരിക്കുമ്പോള്‍ പാര്‍ലമെന്റിന്റെ ഒരു മൂലയിലിരുന്ന് കോണ്‍ഗ്രസ്സിനൊപ്പം ചേര്‍ന്ന് ശബ്ദമലിനീകരണം സൃഷ്ടിക്കാമെന്നല്ലാതെ മറ്റൊരു നേട്ടവുമില്ല. പരാജയത്തിന്റെ പ്രതിരൂപമായി അപമാനം സഹിച്ച് പാര്‍ലമെന്റിലെ പ്രതിപക്ഷ ബെഞ്ചിലിരിക്കുന്ന രാഹുലിന് ഹല്ലേലൂയാ പാടുകയെന്നതു മാത്രമാണ് സിപിഎമ്മിന്റെ കനല്‍ത്തരികള്‍ക്ക് ചെയ്യാനുള്ളത്.

കേരളത്തിലെ 20 ലോക്‌സഭാ സീറ്റുകളില്‍ ഇരുപതും പിടിക്കുമെന്നായിരുന്നു സിപിഎമ്മിന്റെ അവകാശവാദം. മാസപ്പടി വിവാദവും സഹകരണബാങ്ക് കൊള്ളയും മറ്റനേകം അഴിമതിയാരോപണങ്ങളും ഇതിന് തടസ്സമാവില്ലെന്ന അഹങ്കാരമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം നേതാക്കള്‍ക്കും. കേരളത്തിനു പുറത്ത് മറ്റെല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിക്കുന്നവരാണ് ഇവിടെ ആ പാര്‍ട്ടിയെ എതിര്‍ക്കുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. സിപിഎമ്മിന്റെ കേന്ദ്ര നേതാക്കളായ സീതാറം യെച്ചൂരിയും പ്രകാശ് കാരാട്ടും വൃന്ദ കാരാട്ടുമൊക്കെ ദല്‍ഹിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കാണ് വോട്ടു ചെയ്തത്. കോണ്‍ഗ്രസ്സിനെ ഒരു കൈ സഹായിച്ചതിന്റെ അഭിമാനവുമായി ഈ നേതാക്കള്‍ വോട്ടു ചെയ്ത വിരലുകള്‍ മാധ്യമങ്ങള്‍ക്കു നേരെ ഉയര്‍ത്തി കാണിച്ച് ഹര്‍ഷപുളകിതരാവുകയും ചെയ്തു. മുന്‍കാലത്ത് കേരളത്തില്‍ സിപിഎമ്മിന് വോട്ടു ചെയ്തിരുന്നവരില്‍ വലിയൊരു വിഭാഗം ഇക്കുറി കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. ദേശീയതലത്തില്‍ കോണ്‍ഗ്രസ്സിന്റെ ദാസന്മാരായി നടക്കുന്നവര്‍ ഇവിടെ മാത്രം എന്തിന് എതിര്‍ത്ത് മത്സരിക്കണം എന്ന ചിന്തസാമാന്യബുദ്ധിയുള്ള സിപിഎമ്മുകാര്‍ക്ക് ഉണ്ടായിരുന്നു. പാര്‍ട്ടിയുടെ തോന്ന്യാസങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരായതിനാല്‍ നിശ്ശബ്ദത പാലിച്ചു എന്നുമാത്രം. ജനവിധി അംഗീകരിച്ചും അത് ആഴത്തില്‍ പരിശോധിച്ചും തിരുത്തലുകള്‍ വരുത്തുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നത്. എന്നാല്‍ പാര്‍ട്ടിക്ക് യാതൊന്നും പറ്റിയിട്ടില്ലെന്നാണ് സംസ്ഥാന സെക്രട്ടറിയുടെ കണ്ടുപിടുത്തം. പിന്നെ എന്തിനാണ് പരിശോധനയും തിരുത്തും. ഈ കോമാളിത്തം ഇനിയുള്ള കാലം വിലപ്പോവില്ല.

Tags: cpmLoksabha Election 2024Massive defeat
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

Kerala

സിയാന്റെ അകാല മുതിര്‍ച്ച പരിഹരിക്കപ്പെടേണ്ട വൈകല്യമാണ് ; കൃത്യമായ ശിക്ഷണത്തിലൂടെ സിയാനെ കുട്ടിയാക്കണം ; AP സമസ്ത

Kerala

വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി നടപടികളെ രാഷട്രീയമായി എതിർക്കാൻ സിപിഎം

Kerala

മാസപ്പടി കേസിലെ ഇ ഡി നീക്കം ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഎം,നടക്കുന്നത് രാഷ്‌ട്രീയ പ്രേരിത റെയ്ഡെന്നും ആക്ഷേപം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജന്തർ മന്തറിൽ പ്രതിഷേധിച്ചവർ എന്തുകൊണ്ട് പഞ്ചാബിലേക്കോ, കേരളത്തിലേക്കോ, ജാർഖണ്ഡിലേക്കോ പോകുന്നില്ല? – ചോദ്യവുമായി സ്മൃതി ഇറാനി

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.