Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

തീച്ചൂളയില്‍ കേരളം; മേയിലും ചൂടേറും, മഴ കുറയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2024, 01:29 am IST
inNews

തൊടുപുഴ: മാസങ്ങളായി തുടരുന്ന കടുത്ത ചൂടില്‍ വെന്തുരുകി സംസ്ഥാനം. ചൂടുയര്‍ന്നതിനൊപ്പം കൃഷി നാശവും കുടിവെള്ള ക്ഷാമവും രൂക്ഷമാകുന്നു. ഇന്നു നാലു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യതയുണ്ട്. ഇതിനൊപ്പം ഇടുക്കി, വയനാട് ജില്ലകളിലൊഴികെ ഉയര്‍ന്ന താപനില മുന്നറിയിപ്പും.

ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത തുടരുന്നതിനാല്‍ യെല്ലോ അലര്‍ട്ടുണ്ട്. ഏപ്രിലിലെ അവസാന ദിവസങ്ങളില്‍ സംസ്ഥാനത്തു തുടര്‍ച്ചയായ അഞ്ചു ദിവസം ഉഷ്ണ തരംഗമുണ്ടായി. പാലക്കാടാണ് ആദ്യം ഉഷ്ണ തരംഗമുണ്ടായതെങ്കിലും പിന്നീട് തൃശ്ശൂരും ആലപ്പുഴയും ഈ ഗണത്തിലെത്തി. സാധാരണ താപനിലയെക്കാള്‍ അഞ്ചു ഡിഗ്രിയിലധികം രേഖപ്പെടുത്തുന്ന മേഖലകളിലാണ് ഉഷ്ണ തരംഗം സ്ഥിരീകരിക്കുന്നത്.

ആറു വരെ പാലക്കാട് ജില്ലയില്‍ 40 ഡിഗ്രി വരെയും കൊല്ലം ജില്ലയില്‍ 39 ഡിഗ്രി വരെയും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ 38 ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. അടുത്തയാഴ്ച വരെ ഇതു തുടരും. ഏതാണ്ട് 10നു ശേഷം വേനല്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്‌ക്കും സാധ്യത.

സംസ്ഥാനത്ത് കരയും അറബിക്കടലും ചൂടു പിടിച്ചു കിടക്കുന്നു. തീരത്തോടു ചേര്‍ന്നുള്ള അറബിക്കടല്‍ ഭാഗങ്ങളില്‍ 1.5 മുതല്‍ രണ്ടു ഡിഗ്രി താപനിലയില്‍ വ്യത്യാസമുണ്ട്. ഇതോടെ കരക്കാറ്റ്, കടല്‍ക്കാറ്റ് എന്ന തരത്തില്‍ കാറ്റു വീശിയാലും സംസ്ഥാനം തണുക്കില്ല. ഈ കാറ്റുകളാണ് സംസ്ഥാനത്തെ കാലാവസ്ഥയെ നിയന്ത്രിക്കുന്നത്. രാത്രി താപനിലയിലും വര്‍ധന വരാന്‍ ഇതാണു കാരണം.

സംസ്ഥാനത്ത് ശൈത്യകാലം മുതല്‍ തുടങ്ങിയ കാലാവസ്ഥാ വ്യതിയാനം മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നു. ഓരോ മാസവും കേന്ദ്ര അന്തരീക്ഷ ശാസ്ത്ര കേന്ദ്രത്തിന്റെ പ്രവചനമെത്തുമ്പോള്‍ മഴ പെയ്യുമെന്നും ചൂടു കുറയുമെന്നും ആശിച്ചെങ്കിലും ഒന്നുമുണ്ടായില്ല.

പസഫിക് സമുദ്രത്തിലെ എല്‍ നിനോ പ്രതിഭാസം അവസാനിച്ചെങ്കിലും സംസ്ഥാനത്ത് ചൂടു കൂടുകയാണ്. ഇതിനിടെ മേയിലെ പ്രവചനമെത്തി, ഫെബ്രുവരി, മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍ക്കു പിന്നാലെ മെയിലും പകല്‍, രാത്രികളിലെ താപനില കൂടും.

മറ്റിടങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ഈ താപനില വ്യത്യാസം പ്രകടമാണ്. വലിയ വ്യത്യാസമാണ് മുന്‍ മാസങ്ങളെക്കാള്‍ ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. പകല്‍ ചൂട് അഞ്ചു ഡിഗ്രി വരെ കൂടുമ്പോള്‍, രാത്രിയില്‍ ചൂട് മൂന്നു ഡിഗ്രി വര്‍ധിക്കും. മധ്യ-വടക്കന്‍ കേരളത്തില്‍ ചിലയിടത്ത് ഇത് അഞ്ചു ഡിഗ്രി വരെയായി കൂടാം.

അതേ സമയം വേനല്‍ മഴയും തീരെ ആശ്വാസമാകില്ല. ശരാശരിയിലും പാതി വരെ മഴ കുറയും. ചുരുക്കം ചിലയിടങ്ങളില്‍ ഒഴികെ ഈ മഴക്കുറവു പ്രകടമാകും. നിലവിലെ മഴക്കുറവിനു പിന്നാലെ മെയ് കൂടി ചതിക്കുന്നതോടെ കേരളം വറചട്ടിയിലേക്കാകും വീഴുക.

Tags: keralaheat waveHeavy heat
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.