Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഗതാഗതക്കുരുക്കില്‍ വലഞ്ഞ് വെഞ്ഞാറമൂട; വരുമോ മേല്‍പ്പാലം

സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ റോഡുമുറിച്ചു കടക്കുന്നത് കണ്ടുനില്‍ക്കുന്നവരെ പോലും ഭയചകിതരാക്കും. ഇഴഞ്ഞുനീങ്ങുന്ന കൂറ്റന്‍ വാഹനങ്ങള്‍ക്കിടയിലൂടെയാണ് കുട്ടികള്‍ റോഡ് മുറിച്ചുകടക്കേണ്ടത്. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും വാഗ്ദാനത്തിനപ്പുറം നടപടികളൊന്നുമില്ല.

ഗോപന്‍ ചുള്ളാളംbyഗോപന്‍ ചുള്ളാളം
May 1, 2024, 02:32 pm IST
inThiruvananthapuram

വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കില്‍ വലയുകയാണ് വെഞ്ഞാറമൂട്. നാല് പ്രധാന റോഡുകള്‍ തിരിയുന്ന ജങ്ഷനില്‍ രാവിലെയും വൈകീട്ടും മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ്. തൈക്കാടു മുതല്‍ ആലന്തറ വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് ഒച്ചിഴയുന്ന വേഗമാണ്. ഇവിടെ പ്രധാന ജംഗ്ഷനിലേക്കാണ് സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പ്രവേശനകവാടം തുറക്കുന്നതും. സ്‌കൂള്‍ സമയങ്ങളില്‍ കുട്ടികള്‍ റോഡുമുറിച്ചു കടക്കുന്നത് കണ്ടുനില്‍ക്കുന്നവരെ പോലും ഭയചകിതരാക്കും. ഇഴഞ്ഞുനീങ്ങുന്ന കൂറ്റന്‍ വാഹനങ്ങള്‍ക്കിടയിലൂടെയാണ് കുട്ടികള്‍ റോഡ് മുറിച്ചുകടക്കേണ്ടത്. അപകടങ്ങളും ഗതാഗതക്കുരുക്കും രൂക്ഷമായിട്ടും വാഗ്ദാനത്തിനപ്പുറം നടപടികളൊന്നുമില്ല.

ശബരിമല തീര്‍ഥാടനക്കാലമായാല്‍ വെഞ്ഞാറമൂടു കടക്കാന്‍ പെടാപ്പാടാണ്. പ്രതിദിനം നൂറുകണക്കിനു തീര്‍ഥാടന വാഹനങ്ങളാണ് വെഞ്ഞാറമൂട്ടിലെത്തുന്നത്. രണ്ടു പതിറ്റാണ്ടിലേറെയായി തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞുകേള്‍ക്കാറുള്ളതാണ് വെഞ്ഞാറമൂടിന്റെ വികസനവും മേല്‍പ്പാലം നിര്‍മാണവും. ഒന്നും നടക്കില്ലെന്ന് കരുതിയിരിക്കവെ ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 2019 സംസ്ഥാനബജറ്റില്‍ ഉള്‍പ്പെടുത്തുകയും മേല്‍പ്പാലത്തിന് കിഫ്ബി വഴി തുക അനുവദിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതോടെ പ്രതീക്ഷകള്‍ വീണ്ടും മുളച്ചു. 26.71 കോടി രൂപയ്‌ക്കുള്ള ടെണ്ടറുകാരനെയും കണ്ടെത്തി.

ഭൂമി ഏറ്റെടുക്കല്‍ ഒഴിവാക്കിയാണ് മേല്‍പ്പാലം നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. 446 മീറ്റര്‍ നീളത്തില്‍ 11.5 മീറ്റര്‍ വീതിയിലായിരുന്നു പാലം നിര്‍മ്മിക്കാന്‍ ആലോചന. ഇരുവശത്തും 3.5 മീറ്റര്‍ വീതിയുള്ള സര്‍വീസ് റോഡുകളുമുണ്ടാകും. കൊട്ടാരക്കര റോഡില്‍ ഐഒബി ബാങ്കിനു സമീപത്തുനിന്നും ആരംഭിച്ച് തിരുവനന്തപുരം റോഡില്‍ ലീലരവി ആശുപത്രിക്കു സമീപത്തായി അവസാനിക്കുന്നതരത്തിലായിരുന്നു രൂപകല്പന. മന്ത്രിയുടെ വാഗ്ദാനത്തോടെ പ്രതീക്ഷകള്‍ വീണ്ടുമുണര്‍ന്നെങ്കിലും എല്ലാം പഴയപടിയായി. മേല്‍പ്പാലം എന്നത് നടക്കാത്ത സ്വപ്‌നമായി നീളുന്നു.

മേല്‍പ്പാലത്തിന്റെ നിര്‍മാണം നടക്കില്ലെന്നു വന്നതോടെ തൈക്കാട് ജങ്ഷന്‍ മുതല്‍ വെഞ്ഞാറമൂട് മാര്‍ക്കറ്റ് റോഡുവരെ മിനി ബൈപ്പാസ് നിര്‍മിക്കാന്‍ നെല്ലനാട് പഞ്ചായത്ത് പദ്ധതി തയ്യാറാക്കി. എന്നാല്‍ അതും കടലാസില്‍ മാത്രമായി ഒതുങ്ങി. 2018 ബജറ്റില്‍ തൈക്കാടു മുതല്‍ വെഞ്ഞാറമൂടുവരെ ബൈപ്പാസ് റോഡിന് ഫണ്ട് ഉള്‍പ്പെടുത്തിയെങ്കിലും യാഥാര്‍ഥ്യമായില്ല. തിരുവനന്തപുരം-അങ്കമാലി എംസി റോഡില്‍ ഏറ്റവും തിരക്കുള്ള ടൗണുകളിലൊന്നാണ് വെഞ്ഞാറമൂട്.

ആംബുലന്‍സുകള്‍ക്കുപോലും ഗതാഗതക്കുരുക്കില്‍ നിന്നു മോചനമില്ല. ഗതാഗതക്കുരുക്കിന് അന്ത്യമാകാന്‍ വെഞ്ഞാറമൂടില്‍ മേല്‍പ്പാലംവരുമെന്ന് കരുതി കാത്തിരിക്കാന്‍ തുടങ്ങിയവരുടെ ക്ഷമ കെട്ടു. മേല്‍പ്പാലം നിര്‍മിക്കാനായി നാലുതവണയാണ് ടെന്‍ഡര്‍ വിളിച്ചത്. അവസാന ടെന്‍ഡറിലും എസ്റ്റിമേറ്റ് തുകയെക്കാള്‍ കൂടുതലാണ് കരാറുകാര്‍ ആവശ്യപ്പെട്ടത്. അവസാന ടെന്‍ഡര്‍ എടുക്കാന്‍ ആളില്ലാത്തതിനാല്‍ മേല്‍പ്പാലം നിര്‍മാണം എന്ന സ്വപ്‌നം ഇരുള്‍മൂടുകയാണ്.

Tags: VenjaramooduBridge
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

മല വെളളപ്പാച്ചില്‍: വയനാട് തുരങ്കപാത പ്രദേശത്തേക്കുള്ള താല്‍ക്കാലിക പാലം തകര്‍ന്നു

Kerala

ശബരി റെയില്‍ പാതയും വിമാനത്താവളവും; പുതിയ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിച്ച് എരുമേലി

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

പുതിയ വാര്‍ത്തകള്‍

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

ജലം: ജീവിതത്തിന്റെയും വികസനത്തിന്റെയും ആധാരം

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ കൈമാറാന്‍ തോണിയില്‍ പോകുന്ന സുരേഷ്‌കുമാര്‍

അവസാന നിമിഷവും സേവാനിരതം; കണ്ണീരോര്‍മയായി സുരേഷ്‌കുമാര്‍

ഭാരത് മാതാ കീ ജയ് വിളി വര്‍ഗീയമെന്ന് സിപിഎം

ഓഡിറ്റില്‍ സ്ഥിരീകരണം: അയോദ്ധ്യ ക്ഷേത്ര ട്രസ്റ്റിന് ലഭിച്ച 3300 കോടിക്കും കൃത്യമായ കണക്ക്; മോഷ്ടിച്ചത് ഭണ്ഡാരത്തിലെ പണം

കൗണ്‍സിലര്‍ സുഗതന് ജയില്‍ വാസം; ആയങ്കിക്കു മുന്നില്‍ പോലീസിന് മുട്ട് വിറയ്‌ക്കുന്നു

കേരളം ഭീകരരുടെ സുരക്ഷിത താവളം

നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ സിബിഐ കുറ്റപത്രം; കേരളം വരെ നീളുന്ന വന്‍ ശൃംഖല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.