Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“അതിസമ്പന്നരുടെ സ്വത്തിന് 55 ശതമാനം നികുതി ഈടാക്കും”- പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ച് സാം പിട്രോഡ

ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് പൈതൃക നികുതി എന്ന പേരില്‍ ഒറ്റവട്ട വന്‍നികുതി ഈടാക്കുമെന്ന ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ സാം പിട്രോഡയുടെ പ്രസ്താവന വിവാദത്തിലേക്ക്. രാജ്യം രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ സമയത്ത് നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. പി. ചിദംബരത്തിനും ജയറാം രമേശിനും വിമര്‍ശകരെ തണുപ്പിക്കാനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 10:02 pm IST
inIndia, Business

ഇന്ത്യയിലെ അതിസമ്പന്നരുടെ സ്വത്തിന് പൈതൃക നികുതി എന്ന പേരില്‍ ഒറ്റവട്ടം 55 ശതമാനം നികുതി ഈടാക്കുമെന്ന ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ സാം പിട്രോഡയുടെ പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് വിശദീകരണമില്ലാത്ത പ്രതിസന്ധിയിലേക്ക്. രാജ്യം രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ സമയത്ത് നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. പി. ചിദംബരത്തിനും ജയറാം രമേശിനും വിമര്‍ശകരെ തണുപ്പിക്കാനായിട്ടില്ല.

രാജീവ് ഗാന്ധിയുടെ കാലം മുതലേ ഗാന്ധി കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് സാം പിട്രോഡ. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ലണ്ടനിലും ന്യൂയോര്‍ക്കിലുമെല്ലാം എത്തിച്ച് ഹാര്‍വാഡ് പോലുള്ള യൂണിവേഴ്സിറ്റികളിലും തിങ്ക് ടാങ്ക് യോഗങ്ങളിലും എടുത്താല്‍ പൊന്താത്ത ആശയങ്ങള്‍ പ്രസംഗിപ്പിക്കുന്നതിന് പിന്നിലും സാം പിട്രോഡയാണ്.

തെരഞ്ഞെടുപ്പ് ലഹരി മൂത്തിരിക്കുന്ന അവസരത്തില്‍, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന ഒരു നികുതിയെക്കുറിച്ചുള്ള വിവാദപ്രസ്താവന സാം പിട്രോഡ നടത്തിയത്. സമ്പന്നര്‍ മരണപ്പെട്ട് അവരുടെ കൊച്ചുമക്കള്‍ക്ക് സ്വത്ത് കൈമാറുമ്പോള്‍ അതിന്റെ 55 ശതമാനം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് പ്രസ്താവിച്ചത്. ഇന്ത്യയിലെ‍ അതിസമ്പന്നരായവര്‍ മരണപ്പെടുമ്പോള്‍ അവര്‍ അടുത്ത തലമുറയ്‌ക്ക് കൈമാറുന്ന വന്‍ സ്വത്തിന് ഒറ്റത്തവണ അമേരിക്കയിലേതുപോലെ ഇന്ത്യയിലും പൈതൃക നികുതി(Heritage tax) കോണ്‍ഗ്രസ് ഏര്‍പ്പെടുത്തുമെന്നാണ് സാം പ്രിട്രോഡ പ്രസ്താവിച്ചത്.

“അമേരിക്കയില്‍ പൈതൃക നികുതി എന്ന പേരില്‍ ഒരു നികുതിയുണ്ട്. സമ്പന്നനായ ഒരാളുടെ പക്കല്‍ 10 കോടി ഡോളര്‍ ഉണ്ടെന്നുവെയ്‌ക്കുക. അയാള്‍ മരണപ്പെടുമ്പോള്‍ അടുത്ത തലമുറയ്‌ക്ക് സ്വത്തിന്റെ 45 ശതമാനമേ നല്‍കൂ. ബാക്കി 55 ശതമാനം തുക പൈതൃക നികുതിയായി സര്‍ക്കാര്‍ പിടിക്കും.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൈതൃക നികുതി ഈടാക്കും”- സാം പിട്രോഡയുടെ ഈ പ്രസ്താവന കോര്‍പറേറ്റുകള്‍ക്കിടയില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ഇതുപോലെ നികുതി ഈടാക്കുന്ന സമ്പ്രദായം ഇന്ത്യയിലും കൊണ്ടുവരുമെന്നാണ് സാം പിട്രോഡയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ തലയൂരാനുള്ള തത്രപ്പാടിലാണ് ജയറാം രമേശും പി. ചിദംബരവും. സാംപിട്രോഡയുടെ പ്രസ്താവനയ്‌ക്ക് പുതിയ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കൊടുത്ത് വിവാദം തണുപ്പിക്കാനാണ് ഇരുവരുടെയും ശ്രമം.

എന്‍ഡിഎയും സമ്പന്നരുടെ സ്വത്തിന് നികുതി ഈടാക്കാന്‍ ആലോചിച്ചിരുന്നുവെന്നുെ ആരോപിച്ച് സ്വന്തം പ്രസ്താവന വിഴുങ്ങാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഇന്ത്യയിലെ സാമ്പത്തികമായ വിടവ് നികത്താനായി പൈതൃകനികുതി ഇന്ത്യയില്‍ 1953ല്‍ നിലവിലുണ്ടായിരുന്നു എന്ന് കോണ്‍ഗ്രസ് പറയുന്നു. അതിസമ്പന്നന്‍ മരിക്കുമ്പോള്‍ അടുത്തതലമുറയ്‌ക്ക് അയാളുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ പൈതൃക നികുതി അടയ്‌ക്കണം എന്നായിരുന്നു അന്നത്തെ വ്യവസ്ഥ. പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള അന്തരം നികത്തുകയായിരുന്നു ഈ നികുതിയുടെ ലക്ഷ്യം. പിന്നീട് ഈ പൈതൃക നികുതി 1985ല്‍ റദ്ദാക്കി. ഇത് കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുമെന്നാണ് സാം പിട്രോഡ പ്രസ്താവിച്ചത്. ഈ നികുതി നില നിന്ന 30 വര്‍ഷവും പ്രതിപക്ഷപാര്‍ട്ടികളും ബിസിനസുകാരും മറ്റും കടുത്ത എതിര്‍പ്പാണ് ഈ നികുതിക്കെതിരെ പ്രകടിപ്പിച്ചത്. ഇതോടെയാണ് ഈ പൈതൃക നികുതി പിന്‍വലിച്ചത്. അതുപോലെ വിവിധ സ്വഭാവത്തില്‍പ്പെട്ട സ്വത്തുക്കള്‍ക്ക് വിവിധതരത്തിലാണ് നികുതി നിശ്ചയിച്ചിരുന്നത് എന്നതും വിവാദമായി. എസ്റ്റേറ്റ് ഡ്യൂട്ടി ടാക്സ് എന്നും ഇത് അറിയപ്പെട്ടിരുന്നു. 1984-85 വര്‍ഷത്തില്‍ 20 കോടിയാണ് ആകെ സമ്പന്നരില്‍ നിന്നും എസ്റ്റേറ്റ് ഡ്യൂട്ടി നികുതി പിരിച്ചത്. പിരിഞ്ഞുകിട്ടിയ തുകയുടെ നല്ലൊരു ശതമാനം നികുതി പിരിച്ചെടുക്കാന്‍ മുടക്കേണ്ടിയും വന്നു. ഇതെല്ലാം കാരണം വി.പി. സിങ്ങ് ധനമന്ത്രിയായിരുന്നപ്പോഴാണ് എസ്റ്റേറ്റ് നികുതി അഥവാ പൈതൃക നികുതി റദ്ദാക്കിയത്. പലപ്പോഴും സമ്പന്നര്‍ അവരുടെ സ്വത്തുക്കള്‍ പല രീതികളില്‍ മറച്ചുവെച്ചു. ബിനാമി പേരുകളില്‍ സ്വത്ത് വാങ്ങി. ഇതെല്ലാം ഭാരിച്ച എസ്റ്റേറ്റ് നികുതി അഥവാ പൈതൃക നികുതിയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു.

പിന്നീട് പി.ചിദംബരം ഈ നികുതി കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിന് മന്ത്രിസഭയുടെ പിന്തുണ കിട്ടാതിരുന്നതിനാല്‍ കോണ്‍ഗ്രസ് ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തിയില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത് നടപ്പാക്കുമെന്ന സാം പിട്രോഡെയുടെ പ്രസ്താവന വലിയ കോലാഹലമാണ് ഉയര്‍ത്തിയത്. പിന്നീട് 2014ല്‍ മോദി അധികാരത്തിലെത്തി.

Tags: inheritancetaxRahul GandhiSam PitrodaSampitrodainheritance taxestate taxsuper-richGandhifamilyGandhidynasty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

India

രാഹുൽ ഗാന്ധിയുടെ 40 പ്രസ്താവനകളിൽ; 29ഉം തെറ്റ്, ബാക്കി11 എണ്ണം തെറ്റിദ്ധരിപ്പിക്കുന്നത്, തെളിവുകളുമായി ഫാക്ട് ചെക്ക് സൈറ്റ്

India

ഐഐടി മദ്രാസില്‍ നിന്നും ബിരുദം നേടിയ വിദ്യാര്‍ത്ഥിനി രാഹുല്‍ ഗാന്ധിയുടെ നുണകള്‍ പൊളിച്ചടക്കുന്നു..ജൂഠ് കി ഗൂഞ്ച് സൂപ്പര്‍ ഹിറ്റ്

India

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.