Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

“അതിസമ്പന്നരുടെ സ്വത്തിന് 55 ശതമാനം നികുതി ഈടാക്കും”- പ്രസ്താവനയിലൂടെ കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയില്‍ ആണിയടിച്ച് സാം പിട്രോഡ

ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് പൈതൃക നികുതി എന്ന പേരില്‍ ഒറ്റവട്ട വന്‍നികുതി ഈടാക്കുമെന്ന ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ സാം പിട്രോഡയുടെ പ്രസ്താവന വിവാദത്തിലേക്ക്. രാജ്യം രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ സമയത്ത് നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. പി. ചിദംബരത്തിനും ജയറാം രമേശിനും വിമര്‍ശകരെ തണുപ്പിക്കാനായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2024, 10:02 pm IST
in India, Business

ഇന്ത്യയിലെ അതിസമ്പന്നരുടെ സ്വത്തിന് പൈതൃക നികുതി എന്ന പേരില്‍ ഒറ്റവട്ടം 55 ശതമാനം നികുതി ഈടാക്കുമെന്ന ഗാന്ധികുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ സാം പിട്രോഡയുടെ പ്രസ്താവനയിലൂടെ കോണ്‍ഗ്രസ് വിശദീകരണമില്ലാത്ത പ്രതിസന്ധിയിലേക്ക്. രാജ്യം രണ്ടാംഘട്ട തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ഈ സമയത്ത് നടത്തിയ പ്രസ്താവനയുടെ പേരില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലായി. പി. ചിദംബരത്തിനും ജയറാം രമേശിനും വിമര്‍ശകരെ തണുപ്പിക്കാനായിട്ടില്ല.

രാജീവ് ഗാന്ധിയുടെ കാലം മുതലേ ഗാന്ധി കുടുംബത്തിന്റെ മനസാക്ഷി സൂക്ഷിപ്പുകാരനാണ് സാം പിട്രോഡ. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയെ ലണ്ടനിലും ന്യൂയോര്‍ക്കിലുമെല്ലാം എത്തിച്ച് ഹാര്‍വാഡ് പോലുള്ള യൂണിവേഴ്സിറ്റികളിലും തിങ്ക് ടാങ്ക് യോഗങ്ങളിലും എടുത്താല്‍ പൊന്താത്ത ആശയങ്ങള്‍ പ്രസംഗിപ്പിക്കുന്നതിന് പിന്നിലും സാം പിട്രോഡയാണ്.

തെരഞ്ഞെടുപ്പ് ലഹരി മൂത്തിരിക്കുന്ന അവസരത്തില്‍, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ നടപ്പാക്കാന്‍ പോകുന്ന ഒരു നികുതിയെക്കുറിച്ചുള്ള വിവാദപ്രസ്താവന സാം പിട്രോഡ നടത്തിയത്. സമ്പന്നര്‍ മരണപ്പെട്ട് അവരുടെ കൊച്ചുമക്കള്‍ക്ക് സ്വത്ത് കൈമാറുമ്പോള്‍ അതിന്റെ 55 ശതമാനം സര്‍ക്കാര്‍ പിടിച്ചെടുക്കുമെന്ന് പ്രസ്താവിച്ചത്. ഇന്ത്യയിലെ‍ അതിസമ്പന്നരായവര്‍ മരണപ്പെടുമ്പോള്‍ അവര്‍ അടുത്ത തലമുറയ്‌ക്ക് കൈമാറുന്ന വന്‍ സ്വത്തിന് ഒറ്റത്തവണ അമേരിക്കയിലേതുപോലെ ഇന്ത്യയിലും പൈതൃക നികുതി(Heritage tax) കോണ്‍ഗ്രസ് ഏര്‍പ്പെടുത്തുമെന്നാണ് സാം പ്രിട്രോഡ പ്രസ്താവിച്ചത്.

“അമേരിക്കയില്‍ പൈതൃക നികുതി എന്ന പേരില്‍ ഒരു നികുതിയുണ്ട്. സമ്പന്നനായ ഒരാളുടെ പക്കല്‍ 10 കോടി ഡോളര്‍ ഉണ്ടെന്നുവെയ്‌ക്കുക. അയാള്‍ മരണപ്പെടുമ്പോള്‍ അടുത്ത തലമുറയ്‌ക്ക് സ്വത്തിന്റെ 45 ശതമാനമേ നല്‍കൂ. ബാക്കി 55 ശതമാനം തുക പൈതൃക നികുതിയായി സര്‍ക്കാര്‍ പിടിക്കും.കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പൈതൃക നികുതി ഈടാക്കും”- സാം പിട്രോഡയുടെ ഈ പ്രസ്താവന കോര്‍പറേറ്റുകള്‍ക്കിടയില്‍ വലിയ അമ്പരപ്പാണ് ഉണ്ടാക്കിയിരിക്കുന്നത്.

അമേരിക്കയില്‍ ഇതുപോലെ നികുതി ഈടാക്കുന്ന സമ്പ്രദായം ഇന്ത്യയിലും കൊണ്ടുവരുമെന്നാണ് സാം പിട്രോഡയുടെ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ തലയൂരാനുള്ള തത്രപ്പാടിലാണ് ജയറാം രമേശും പി. ചിദംബരവും. സാംപിട്രോഡയുടെ പ്രസ്താവനയ്‌ക്ക് പുതിയ രീതിയിലുള്ള വ്യാഖ്യാനങ്ങള്‍ കൊടുത്ത് വിവാദം തണുപ്പിക്കാനാണ് ഇരുവരുടെയും ശ്രമം.

എന്‍ഡിഎയും സമ്പന്നരുടെ സ്വത്തിന് നികുതി ഈടാക്കാന്‍ ആലോചിച്ചിരുന്നുവെന്നുെ ആരോപിച്ച് സ്വന്തം പ്രസ്താവന വിഴുങ്ങാനാണ് കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം. ഇന്ത്യയിലെ സാമ്പത്തികമായ വിടവ് നികത്താനായി പൈതൃകനികുതി ഇന്ത്യയില്‍ 1953ല്‍ നിലവിലുണ്ടായിരുന്നു എന്ന് കോണ്‍ഗ്രസ് പറയുന്നു. അതിസമ്പന്നന്‍ മരിക്കുമ്പോള്‍ അടുത്തതലമുറയ്‌ക്ക് അയാളുടെ സ്ഥാവര-ജംഗമ സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍ പൈതൃക നികുതി അടയ്‌ക്കണം എന്നായിരുന്നു അന്നത്തെ വ്യവസ്ഥ. പാവപ്പെട്ടവനും സമ്പന്നനും തമ്മിലുള്ള അന്തരം നികത്തുകയായിരുന്നു ഈ നികുതിയുടെ ലക്ഷ്യം. പിന്നീട് ഈ പൈതൃക നികുതി 1985ല്‍ റദ്ദാക്കി. ഇത് കോണ്‍ഗ്രസ് തിരിച്ചുകൊണ്ടുവരുമെന്നാണ് സാം പിട്രോഡ പ്രസ്താവിച്ചത്. ഈ നികുതി നില നിന്ന 30 വര്‍ഷവും പ്രതിപക്ഷപാര്‍ട്ടികളും ബിസിനസുകാരും മറ്റും കടുത്ത എതിര്‍പ്പാണ് ഈ നികുതിക്കെതിരെ പ്രകടിപ്പിച്ചത്. ഇതോടെയാണ് ഈ പൈതൃക നികുതി പിന്‍വലിച്ചത്. അതുപോലെ വിവിധ സ്വഭാവത്തില്‍പ്പെട്ട സ്വത്തുക്കള്‍ക്ക് വിവിധതരത്തിലാണ് നികുതി നിശ്ചയിച്ചിരുന്നത് എന്നതും വിവാദമായി. എസ്റ്റേറ്റ് ഡ്യൂട്ടി ടാക്സ് എന്നും ഇത് അറിയപ്പെട്ടിരുന്നു. 1984-85 വര്‍ഷത്തില്‍ 20 കോടിയാണ് ആകെ സമ്പന്നരില്‍ നിന്നും എസ്റ്റേറ്റ് ഡ്യൂട്ടി നികുതി പിരിച്ചത്. പിരിഞ്ഞുകിട്ടിയ തുകയുടെ നല്ലൊരു ശതമാനം നികുതി പിരിച്ചെടുക്കാന്‍ മുടക്കേണ്ടിയും വന്നു. ഇതെല്ലാം കാരണം വി.പി. സിങ്ങ് ധനമന്ത്രിയായിരുന്നപ്പോഴാണ് എസ്റ്റേറ്റ് നികുതി അഥവാ പൈതൃക നികുതി റദ്ദാക്കിയത്. പലപ്പോഴും സമ്പന്നര്‍ അവരുടെ സ്വത്തുക്കള്‍ പല രീതികളില്‍ മറച്ചുവെച്ചു. ബിനാമി പേരുകളില്‍ സ്വത്ത് വാങ്ങി. ഇതെല്ലാം ഭാരിച്ച എസ്റ്റേറ്റ് നികുതി അഥവാ പൈതൃക നികുതിയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു.

പിന്നീട് പി.ചിദംബരം ഈ നികുതി കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അതിന് മന്ത്രിസഭയുടെ പിന്തുണ കിട്ടാതിരുന്നതിനാല്‍ കോണ്‍ഗ്രസ് ബജറ്റില്‍ ഇത് ഉള്‍പ്പെടുത്തിയില്ല. ഇപ്പോള്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഇത് നടപ്പാക്കുമെന്ന സാം പിട്രോഡെയുടെ പ്രസ്താവന വലിയ കോലാഹലമാണ് ഉയര്‍ത്തിയത്. പിന്നീട് 2014ല്‍ മോദി അധികാരത്തിലെത്തി.

Tags: Sam PitrodaSampitrodainheritance taxestate taxsuper-richGandhifamilyGandhidynastyinheritancetaxRahul Gandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

” നുണകൾ വാർത്തകളിൽ ഇടം നേടിയേക്കാം, പക്ഷേ സത്യം നിലനിൽക്കും ” : രാഹുൽ ഗാന്ധിയെയും അഖിലേഷ് യാദവിനെയും വിമർശിച്ച് ബിജെപി

India

2021ല്‍ അന്നാ ഹസാരെയുടെ സമരം മുതലെടുത്ത് കെജ്രിവാള്‍ ദല്‍ഹിയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ തകര്‍ത്തു, കോണ്‍ഗ്രസ് സിജെപിയെ ഭയക്കുന്നതിന് കാരണങ്ങള്‍ പലത്

India

രാഹുല്‍ ഗാന്ധിയുടെ മൂന്നാഴ്ചത്തെ വിദേശയാത്രയ്‌ക്ക് പിന്നില്‍ ഒഴിവാക്കാനാവാത്ത കുടുംബപ്രശ്നങ്ങളും പുതിയ ടൂള്‍കിറ്റുകളും?

India

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

India

പ്രധാനമന്ത്രി മോദി നയതന്ത്ര നേട്ടങ്ങളുമായി തിരിച്ചെത്തി, രാഹുൽ ഗാന്ധി വിദേശത്ത് ‘ഗൂഢാലോചന’ നടത്തുന്നു: സാംബിത് പത്ര

പുതിയ വാര്‍ത്തകള്‍

ലോകകപ്പ് ഫുട്‌ബോള്‍ ഫൈനല്‍: കൊച്ചി നഗരത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കി സിറ്റി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കുവാന്‍ എല്ലാ സംസ്ഥാനങ്ങളും തയാറാകണം: രാഷ്‌ട്രീയ രാജ്യകര്‍മ്മചാരി മഹാസംഘ്

ഫിഫ ലോകകപ്പ് ഫൈനൽ: കൈരളി തിയറ്ററുകളിൽ തത്സമയ പ്രദർശനം

”ചരിത്രത്തിൽ ഒരിടത്തും ഏകാധിപതികൾ വാണിട്ടില്ല”; ജി സുകുമാരൻ നായർക്കെതിരെ രൂക്ഷവിമർശനവുമായി കെ ബി ഗണേഷ് കുമാർ

ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യയെ പുകഴ്‌ത്തി പറഞ്ഞ ഇമ്രാൻ ഖാന്റെ സഹോദരിക്ക് തിരിച്ചടി ; ഇന്ത്യയുടെ വിജയം അവകാശപ്പെട്ടത് രാജ്യവിരുദ്ധ പ്രവൃത്തി

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.