Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാര്‍ കൈയൊഴിഞ്ഞു: കൂത്തമ്പലത്തില്‍ ചിക്കനും മട്ടനും ബീഫും; വൈലോപ്പള്ളി സംസ്‌കൃതി ഭവന് ദയാവധം

സുനില്‍ തളിയില്‍byസുനില്‍ തളിയില്‍
Mar 12, 2024, 08:49 am IST
inKerala

തിരുവനന്തപുരം: നിരവധി കലകള്‍ അരങ്ങേറിയ കൂത്തമ്പലത്തില്‍ ഇന്ന് ചിക്കനും ബീഫും മട്ടനും വിളമ്പുന്ന ദുരവസ്ഥ. കവിതകള്‍ ചൊല്ലിയ കല്‍മണ്ഡപം വിവാഹ സത്കാരത്തിനായുള്ള വധൂവരന്മാരുടെ സ്വീകരണ വേദി. ഇതോടെ കല്‍മണ്ഡപത്തിലിരുന്ന് ആസ്വദിച്ച് കവിതകള്‍ ചൊല്ലിയ കവികളെല്ലാം കളം വിട്ടൊഴിഞ്ഞു. കലകളുടെ ഗവേഷണം സീരിയല്‍ ഷൂട്ടിങ്ങിന് വഴിമാറി.

മലയാളത്തിന്റെ എക്കാലത്തെയും പ്രിയകവി വൈലോപ്പിള്ളി ശ്രീധരമേനോന്റെ പേരിലുള്ള തിരുവനന്തപുരത്തെ വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ ദുരവസ്ഥയില്‍ കേഴുകയാണ് തലസ്ഥാനത്തെ കലാകാരന്മാര്‍. എല്ലാ വര്‍ഷവും നല്കുന്ന ബജറ്റ് വിഹിതം ഇക്കുറിയില്ല. സര്‍ക്കാര്‍ വേറൊരു സഹായവും നല്കുന്നുമില്ല, ശമ്പളം ലഭിക്കാതെ ജീവനക്കാര്‍…

നിത്യനിദാന ചെലവുകള്‍ക്കുള്ള പണം കണ്ടെത്താന്‍ നിവൃത്തിയില്ലാതെ കവിയെയും പ്രഖ്യാപിത ലക്ഷ്യങ്ങളെയും മറന്ന് കൂത്തമ്പലം മറ്റാവശ്യങ്ങള്‍ക്കായി കൊടുക്കേണ്ടി വന്നു. ഭരണസമിതി ചെയര്‍മാനായ സാംസ്‌കാരിക മന്ത്രി കേന്ദ്രത്തിന്റെ നിലനില്‍പ്പിന് ഒന്നും ചെയ്യുന്നുമില്ല. സഹായിക്കാനായില്ലെങ്കില്‍ കേന്ദ്രത്തെ ദയാവധത്തിനു വിധേയമാക്കുന്നതാണ് നല്ലതെന്ന് കവികളും സാംസ്‌കാരിക നായകരും പറയുന്നു.
കേരള സര്‍ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള സമുച്ചയമാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം, കലാരൂപങ്ങള്‍, പ്രദര്‍ശന കലകള്‍ എന്നിവയില്‍ ഗവേഷണം നടത്തുക, അവ രേഖപ്പെടുത്തുക, കലാരൂപങ്ങളുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക, പൈതൃക കലാരൂപങ്ങള്‍ സംരക്ഷിക്കുക എന്നിവയാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍.

കേരളീയ വാസ്തുവിദ്യാ സമ്പ്രദായമനുസരിച്ച് കൂത്തമ്പലം, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, ആര്‍ട്ട് ഗാലറി, മ്യൂസിയം ബ്ലോക്ക് എന്നിവയുണ്ട്. കവിയുടെ സ്വകാര്യ ശേഖരത്തില്‍ നിന്നള്ള വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരിക്കുന്നു. 2001ലാണ് വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ ഉദ്ഘാടനം ചെയ്തത്.

മന്ത്രി ചെയര്‍മാനായ ഇരുപതംഗ ഭരണസമിതിക്കും എട്ടംഗ നിര്‍വാഹക സമിതിക്കുമാണ് ഭരണച്ചുമതല. കേരളീയ കലകളെയും സംസ്‌കാരത്തെയും കുറിച്ച് ഉപരി പഠനവും ഗവേഷണവും നടത്തുന്നവര്‍ക്ക് വിശാലമായ ഗ്രന്ഥശാലയും 2008 മുതല്‍ ഇവിടെയുണ്ട്.

സര്‍ക്കാര്‍ ഗ്രാന്റ് നല്കാത്തതിനാല്‍ കേന്ദ്രം നടത്താന്‍ സാധിക്കുന്നില്ല. അതിനാല്‍ കല്യാണ, പിറന്നാള്‍ പാര്‍ട്ടികള്‍ക്കും സിനിമ, സീരിയല്‍ ചിത്രീകരണത്തിനും വാടകയ്‌ക്ക് നല്കുകയാണിപ്പോള്‍. കൂത്തമ്പലം, കല്‍മണ്ഡപം, നൃത്തമണ്ഡപം ഉള്‍പ്പടെയുള്ളവ വാടകയ്‌ക്കു നല്കാന്‍ തീരുമാനിച്ചു. മാംസാഹാരമുള്‍പ്പെടെയുള്ളവ വിളമ്പുന്നതിന് അനുമതിയും നല്കി.
കല്‍മണ്ഡപത്തിലിരുന്ന് പാടിയും കവിതകള്‍ ചൊല്ലിയും പ്രശസ്തരായ കവികളുണ്ട്. നൃത്തം അവതരിപ്പിച്ച് പ്രശസ്തരായവരും ഏറെ. സാംസ്‌കാരിക നായകരുടെ വാദ പ്രതിവാദങ്ങളും ഇവിടെ നടന്നിട്ടുണ്ട്. അവരെല്ലാം അറിയപ്പെടുന്നവരായി. ഇന്നു സര്‍ക്കാരിന്റെ പരിലാളനയില്‍ വിവിധ കോര്‍പറേഷനുകളുടെ തലപ്പത്ത് സുഖലോലുപതയുടെ ശീതളച്ഛായയില്‍ അവര്‍ പരിലസിക്കുന്നുമുണ്ട്. എന്നാല്‍ പ്രിയകവിയുടെ പേരിലുള്ള സാംസ്‌കാരിക കേന്ദ്രത്തിന് ഇത്രയും ദുരവസ്ഥയായിട്ടും തിരിഞ്ഞുനോക്കാന്‍ പോലും ഇവര്‍ തയാറാകുന്നില്ലെന്നതാണ് ഏറെ സങ്കടകരം.

 

Tags: KoothambalamKerala GovernmentTrivandrumVailopally Sanskriti Bhavanpathetic
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ നവീകരണം: സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; അങ്ങേയറ്റം ലജ്ജാകരം

Kerala

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

Editorial

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

Kerala

കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ പ്രവര്‍ത്തനം നിലച്ചു; കര്‍ഷകര്‍ക്ക് കണ്ണീരോണം

Kerala

ഡോക്ടര്‍മാരും ഫാര്‍മസിസ്റ്റുകളും ഇല്ല… സര്‍ക്കാര്‍ ആശുപത്രികള്‍ പ്രതിസന്ധിയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.