Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെ.കരുണാകരന്റെ കുടുംബത്തെ ജയിപ്പിക്കാത്ത തൃശൂര്‍; മുരളീധരൻ വീണ്ടുമെത്തുമ്പോൾ പഴയ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശൂര്‍ക്കാര്‍

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Mar 11, 2024, 03:22 pm IST
inKerala, Thrissur

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിന് ഒരു പ്രത്യേകതയുണ്ട്. കെ.കരുണാകരന്റെ രാഷ്‌ട്രീയ തട്ടകം എന്ന് പറയുമ്പോഴും കരുണാകരനെയും മക്കളെയും തുടര്‍ച്ചയായി തോല്‍പ്പിച്ച മണ്ഡലമാണ് തൃശൂര്‍. 96 ലാണ് ലീഡര്‍ കെ.കരുണാകരന്‍ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ തോറ്റത്. വി.വി.രാഘവനായിരുന്നു എതിരാളി.

91 – ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിച്ച് യുഡിഎഫ് കരുണാകരന്റെ നേതൃത്വത്തില്‍ ഭരിക്കുമ്പോഴാണ് 94 ല്‍ ചാരക്കേസില്‍ എ ഗ്രൂപ്പ് കരുണാകരനെ കുടുക്കിയത്. കാലാവധി പൂര്‍ത്തിയാവാന്‍ ഒരു വര്‍ഷം ബാക്കി നില്‍ക്കെ കരുണാകരന് 95 മാര്‍ച്ചില്‍ മുഖ്യമന്ത്രി പദം ഒഴിയേണ്ടിവന്നു. പകരം എ.കെ.ആന്റണി മുഖ്യമന്ത്രിയായി.
കരുണാകരനെ നരസിംഹറാവു ദല്‍ഹിക്ക് കൊണ്ടുപോയി കേന്ദ്ര മന്ത്രിയാക്കി. അങ്ങനെയാണ് 96 ല്‍ കരുണാകരന്‍ തൃശൂരില്‍ നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചത്. തോറ്റതിനു ശേഷം ലീഡര്‍ പറഞ്ഞ വാചകം പിന്നെ രാഷ്‌ട്രീയ കേരളം ഏറെ ചര്‍ച്ച ചെയ്തു. എന്നെ മുന്നില്‍ നിന്നും പിന്നില്‍ നിന്നും കുത്തിയെന്നായിരുന്നു കരുണാകരന്റെ കമന്റ്. എ ഗ്രൂപ്പിനെതിരായ ലീഡറുടെ കുത്തായിരുന്നു അത്.

96-ല്‍ കോഴിക്കോട് കെ.മുരളീധരന്‍ എം.പി.വീരേന്ദ്രകുമാറിനോടും തോറ്റു. 98-ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് വന്നപ്പോള്‍ മുരളീധരന്‍ തൃശൂര്‍ക്ക് കളം മാറി. ഫലം ദയനീയമായിരുന്നു. വലിയ മാര്‍ജിനില്‍ വീണ്ടും തോറ്റു. പിന്നീട് 2016 ലും 2021 ലും ലീഡറുടെ മകള്‍ പദ്മജ തൃശൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചു. രണ്ടു വട്ടവും തോല്‍വിയായിരുന്നു ഫലം. 2004 ല്‍ കുകുന്ദപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ ലോനപ്പന്‍ നമ്പാടനെതിരെ മത്സരത്തിനിറങ്ങിയപ്പോഴും പത്മജയെ കാത്തിരുന്നത് പരാജയം തന്നെ. 2004 ല്‍ മുരളീധരന്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ അംഗമായി. നിയമസഭാംഗമല്ലാതിരുന്ന മുരളീധരന് മന്ത്രിയായി തുടരാന്‍ ആറുമാസത്തിനകം എംഎല്‍എയാകണമായിരുന്നു. വടക്കാഞ്ചേരിയിലെ വി.ബലറാമിനെ കോണ്‍ഗ്രസ് രാജിവെയ്‌പിച്ചു. ഉപതെരഞ്ഞെടുപ്പില്‍ മുരളീധരന്‍ സ്ഥാനാര്‍ത്ഥിയായി. പക്ഷേ സിപിഎം പ്രാദേശിക നേതാവായിരുന്ന എ.സി.മൊയ്തീനോട് തോറ്റു.

കെ.കരുണാകരന്റെ കുടുംബത്തില്‍ നിന്നൊരാളെ തൃശൂര്‍ വിജയിപ്പിക്കില്ല. അതാണ് ചരിത്രം. കരുണാകരന് തൃശൂരില്‍ ആഴത്തില്‍ വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അത്ര തന്നെ ശത്രുക്കളും. ട്രേഡ് യൂണിയന്‍ നേതാവില്‍ നിന്ന് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഒരേയൊരു ലീഡര്‍ എന്ന നിലയിലേക്കുള്ള വളര്‍ച്ചയില്‍ കെ.കരുണാകരന്‍ നേരിട്ട വിവാദങ്ങളേറെയാണ്. അതില്‍ ഏറെയും തൃശൂര്‍ കേന്ദ്രമായ വിവാദങ്ങള്‍. തട്ടില്‍ എസ്റ്റേറ്റ് കൊലപാതകം, അഴീക്കോടന്‍ രാഘവന്‍ വധക്കേസ്, അടിയന്തരാവസ്ഥയിലെ രാജന്‍ കേസ്, നവാബ് രാജേന്ദ്രന്‍ തുടങ്ങി ഏതാണ്ടെല്ലാ വിവാദങ്ങളും തൃശൂര്‍ കേന്ദ്രീകരിച്ചായിരുന്നു.

കരുണാകരനെയും മുരളീധരനെയും ഒരു കാലത്തും അംഗീകരിക്കാന്‍ തൃശൂരിലെ ഒരു വിഭാഗം തയ്യാറായിരുന്നില്ല. തുടര്‍ച്ചയായ തോല്‍വികള്‍ അതിന്റെ ഫലമായിരുന്നു. ഇക്കുറി മുരളീധരന്‍ ഒരിക്കല്‍ കൂടി മത്സരത്തിനെത്തുമ്പോള്‍ ഈ കഥകളെല്ലാം വീണ്ടും ഓര്‍ത്തെടുക്കുകയാണ് തൃശൂര്‍ക്കാര്‍.

Tags: ThrissurelectionLoksabha Election 2024K KarunakaranK muraleedhran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

Kerala

തൃശൂരില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു; അവധിയായതിനാല്‍ വൻ ദുരന്തം ഒഴിവായി

Kerala

വസ്ത്ര വ്യാപാരിയുടെ വീട് കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്ന കേസിലെ മുഖപ്രതി കല്‍ക്കി സന്തോഷ് പിടിയിൽ : കൂട്ടുപ്രതികളായ സജിതയും അഖിലയും സഹായികൾ

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.