Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സര്‍വകലാശാലകള്‍ ശുദ്ധീകരിക്കപ്പെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2024, 03:36 am IST
inEditorial

യുജിസി നിയമവും ചട്ടവും പാലിക്കാതെ നിയമിതരായ കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിനെയും, കാലടി സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.വി. നാരായണനെയും പുറത്താക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ധീരവും അഭിനന്ദനാര്‍ഹവുമാണ്. ഇരു വിസിമാര്‍ക്കും, ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി മുബാറക് പാഷയ്‌ക്കും ഡിജിറ്റല്‍ സര്‍വകലാശാല വിസി സജി ഗോപിനാഥിനും ചാന്‍സലറായ ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും, രാജ്ഭവനില്‍ ഹിയറിങ്ങിനു വിളിക്കുകയും ചെയ്തിരുന്നു. ഇതിനോട് പലവിധത്തിലാണ് ഇവര്‍ പ്രതികരിച്ചത്. ഡിജിറ്റല്‍ സര്‍വകലാശാല വിസി നേരിട്ടും, കോഴിക്കോട് സര്‍വകലാശാല-സംസ്‌കൃത സര്‍വകലാശാല വിസിമാര്‍ അഭിഭാഷകര്‍ മുഖേനയും വിശദീകരണം നല്‍കിയപ്പോള്‍ ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല വിസി ഹിയറിങ്ങിനെത്താതെ രാജി സമര്‍പ്പിക്കുകയാണ് ചെയ്തത്. പുറത്താക്കല്‍ നടപടി ഒഴിവാക്കാനുള്ള തന്ത്രപൂര്‍വമായ നീക്കമായതിനാല്‍ ഈ രാജി അംഗീകരിക്കാന്‍ ഗവര്‍ണര്‍ തയ്യാറായില്ല. വിസിമാരെ പുറത്താക്കുന്നത് ഒരു അയോഗ്യതയാണ്. രാജിവച്ചാല്‍ ഈ പ്രശ്‌നമില്ല. ഹിയറിങ്ങിനുശേഷം നാല് വിസിമാര്‍ക്കും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്ന് ഗവര്‍ണര്‍ തീരുമാനമെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ട് വിസിമാരെ പുറത്താക്കിയത്. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല വിസിമാരുടെ കാര്യത്തില്‍ യുജിസിയുടെ അഭിപ്രായം ലഭിച്ചശേഷം നടപടിയെടുക്കും. ഇവരെയും പുറത്താക്കാനാണ് സാധ്യതയും.

വയനാട് ജില്ലയിലെ പൂക്കോട് വെറ്ററിനറി കോളജ് കാമ്പസില്‍ എസ്എഫ്‌ഐ അക്രമികളുടെ ക്രൂരമര്‍ദ്ദനമേറ്റ് സിദ്ധാര്‍ത്ഥന്‍ എന്ന വിദ്യാര്‍ത്ഥി മരിക്കാനിടയായ സംഭവത്തില്‍ നിഷ്‌ക്രിയത പാലിക്കുകയും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുകയും ചെയ്ത മണ്ണുത്തി വെറ്ററിനറി സര്‍വകലാശാല വൈസ്ചാന്‍സലര്‍ എം.ആര്‍. ശശീന്ദ്രനാഥിനെ ഗവര്‍ണര്‍ സസ്‌പെന്‍ഡു ചെയ്തിരുന്നു. സിദ്ധാര്‍ത്ഥന്‍ മര്‍ദ്ദനമേറ്റ് മരിക്കുന്ന ദിവസം കാമ്പസിലുണ്ടായിരുന്ന വിസി അതിനെക്കുറിച്ച് അന്വേഷിക്കാനോ റിപ്പോര്‍ട്ടു ചെയ്യാനോ തയ്യാറായില്ല. വെറ്ററിനറി വിസിക്കെതിരായ ഗവര്‍ണറുടെ സമയോചിതമായ ഈ നടപടി വ്യാപകമായി പ്രശംസിക്കപ്പെട്ടു. കോളജ് കാമ്പസുകളെ അക്രമവല്‍ക്കരിക്കുന്നവര്‍ക്കുള്ള താക്കീതുമായിരുന്നു ഇത്. ഭരണത്തിന് നേതൃത്വം നല്‍കുന്ന സിപിഎമ്മിന്റെ നോമിനികളായി വൈസ് ചാന്‍സലര്‍ സ്ഥാനത്ത് എത്തുന്ന വിസിമാര്‍ പാര്‍ട്ടിയുടെ താളത്തിനൊത്ത് തുള്ളുന്നവരാണ്. സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്‌ഐയുടെ അക്രമരാഷ്‌ട്രീയത്തിനെതിരെ ഈ വിസിമാര്‍ ചെറുവിരല്‍ പോലും അനക്കാറില്ല. ഇടതുപക്ഷ സംഘടനയില്‍പ്പെടുന്ന അധ്യാപകരും ഇതിന് കൂട്ടുനില്‍ക്കുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടി ബഹിഷ്‌കരിച്ചുപോലും അവിടുത്തെ വിസി തന്റെ പാര്‍ട്ടിവിധേയത്വം പ്രകടിപ്പിക്കുകയുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക താല്‍പ്പര്യപ്രകാരം വിസി പദവിയിലെത്തിയാളാണ് ഇദ്ദേഹമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കെതിരെ സിപിഎമ്മും സര്‍ക്കാരും എസ്എഫ്‌ഐയും ഒറ്റക്കെട്ടായി അക്രമാസക്ത സമരങ്ങള്‍ നടത്തിക്കൊണ്ടിരിക്കുമ്പോഴാണ് വിസിമാര്‍ പരോക്ഷമായി അതിനൊപ്പം നിന്നത്.

സംസ്ഥാനത്ത് കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാലയൊഴികെ മറ്റെല്ലാ സര്‍വകലാശാലകളുടെയും ചാന്‍സലര്‍ ഗവര്‍ണറാണ്. ദൈനംദിന കാര്യങ്ങളുള്‍പ്പെടെ ഇവിടുത്തെ എല്ലാ നിയമവിരുദ്ധ നടപടികളെയും ചോദ്യം ചെയ്യാനുള്ള അധികാരം നിയമപരമായി ഗവര്‍ണര്‍ക്കുണ്ട്. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സിപിഎമ്മിന്റെ താല്‍പ്പര്യപ്രകാരം സര്‍വകലാശാലകളില്‍ നടത്തുന്ന ബന്ധുനിയമനങ്ങളെയും മറ്റും ചോദ്യം ചെയ്യാന്‍ തുടങ്ങിയതോടെയാണ് ഗവര്‍ണര്‍ സര്‍ക്കാരിന് അനഭിമതനായത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പരസ്യമായിത്തന്നെ ഗവര്‍ണര്‍ക്കെതിരെ രംഗത്തുവന്നു. എന്നാല്‍ നിയമയുദ്ധത്തില്‍ ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഗവര്‍ണര്‍ക്ക് അനുകൂലമായ വിധികള്‍ വന്നു. ഗവര്‍ണറെ നീക്കം ചെയ്യാന്‍ നിയമസഭ പാസ്സാക്കിയ ബില്ലിന് രാഷ്‌ട്രപതിയുടെ അനുമതി ലഭിച്ചതുമില്ല. ചാന്‍സലര്‍ എന്ന നിലയ്‌ക്ക് ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം സര്‍വകലാശാലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ഉപയോഗിക്കാമെന്ന് സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കുകയും ചെയ്തു. ഗവര്‍ണറെ സര്‍വകലാശാല കാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ച് മുഖ്യമന്ത്രിയുടെ പിന്തുണയോടെ അക്രമാസക്ത സമരം നടത്തിയ എസ്എഫ്‌ഐയ്‌ക്കും മറ്റും ഇത് കനത്ത തിരിച്ചടിയായി. സാങ്കേതിക സര്‍വകലാശാല മുന്‍ വിസി സിസ തോമസിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളിയതിനു പിന്നാലെയാണ് രണ്ട് വിസിമാരെ ഗവര്‍ണര്‍ പുറത്താക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സര്‍വകലാശാലകള്‍ ശുദ്ധീകരിക്കുന്നതിന് ഇത്തരം കൂടുതല്‍ നടപടികള്‍ ആവശ്യമാണ്.

 

Tags: kerala governorArif Mohammad Khanuniversities
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീപദ്മനാഭസ്വാമി ഒപ്പമുണ്ട്, രാഷ്‌ട്രപുരോഗതിക്കായി കുതിക്കാം: ഗവര്‍ണര്‍

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തെ ആസ്പദമാക്കിയുള്ള പ്രത്യേക തപാല്‍ കവറും സ്ഥിരം ചിത്ര തപാല്‍ മുദ്രയും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു
Kerala

ശ്രീപദ്മനാഭസ്വാമി ക്ഷേത്രഗോപുര സ്ഥിരം തപാല്‍ ചിത്രമുദ്രയും പ്രത്യേക കവറും പ്രകാശനം ചെയ്തു

ലോകഭവനിലെത്തിയ അട്ടപ്പാടിയിലെ വനവാസി വിദ്യാര്‍ത്ഥികളും മെന്റര്‍മാരും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ്
ആര്‍ലേക്കറോടൊപ്പം
Kerala

അട്ടപ്പാടിയില്‍ നിന്ന് അവരെത്തി, ഗവര്‍ണറെ കാണാന്‍; ‘വിജയ്‌യെ കാണിച്ചുതരാമോ?’ വിദ്യാര്‍ത്ഥിനിയുടെ നിഷ്‌കളങ്ക ചോദ്യം

രാമായണത്തെ ആസ്പദമാക്കി ജന്മഭൂമി സംഘടിപ്പിക്കുന്ന 'ഒരേ ഇതിഹാസം, കഥകള്‍ പലത്' അന്താരാഷ്ട്ര
കോണ്‍ക്ലേവ് ബ്രോഷര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പ്രകാശനം ചെയ്യുന്നു. ഹിന്ദു ഐക്യവേദി
സംസ്ഥാന സെക്രട്ടറി പുത്തൂര്‍ തുളസി, ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം. രാധാകൃഷ്ണന്‍, ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, സര്‍ക്കുലേഷന്‍ ജനറല്‍ മാനേജര്‍ ടി.വി. പ്രസാദ് ബാബു സമീപം
Kerala

രാമന്റെ വനവാസ ജീവിതത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ വേണം: ഗവര്‍ണര്‍

Kerala

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.